ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ സയിദ് അബ്ദുള്‍ റഹീം ഫഹദ്(29) ആണ് കൊല്ലപ്പെട്ടത്.

മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച കാര്‍ ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ച് അബ്ദുള്‍ റഹീമിന്റെ കാറില്‍ ഇടിച്ചായിരുന്നു അപകടം. ഓക്ലാന്‍ഡില്‍ പഠിക്കുകയായിരുന്ന അബ്ദുള്‍ റഷീദ്
പഠനത്തിനൊപ്പം ഡ്രൈവറായും ജോലി ചെയ്തിരുന്നു. ജോലിയുടെ ഭാഗമായി വാഹനത്തില്‍ പോകുമ്പോഴാണ് അമിത വേഗത്തില്‍ സിഗ്‌നല്‍ മറികടന്നെത്തിയ കാര്‍ റഷീദിന്റെ കാറില്‍ ഇടിച്ചു കയറിയത്. റഷീദിന്റെ കാര്‍ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന അബ്ദുള്‍ റഷീദിന്റെ ബന്ധുവായ ഫൈസലാണ് മരണ വിവരം അറിയിച്ചത്. ഹൈദരബാദിലെ ചഞ്ചല്‍ഗുഡ മേഖലയിലാണ് അബ്ദുള്‍ റഷീദിന്റെ കുടുംബം താമസിക്കുന്നത്.

അബ്ദുള്‍ റഷീദിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഫൈസല്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ഥിച്ചു. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ എംബസിയിലും സഹായം അഭ്യര്‍ഥിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്കാന ബിജെപി പ്രസിഡന്റ് കെ. ലക്ഷ്മണനും സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.