ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്രായേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിന് പിന്നാലെ ഇസ്രായേൽ ഇറാൻ സംഘർഷം. ഇസ്രായേലിലെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോണുകൾ സ്ഥാപിച്ചതായി ഇറാൻ അറിയിച്ചു. ഈ ഡ്രോണുകൾ 20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വരെ വഹിക്കാൻ ശേഷിയുള്ളവയാണ്.

ഇന്ത്യൻ സമയം പുലർച്ചെ രണ്ടു മണിയോടെ ഡ്രോൺ ആക്രമണം ഇസ്രായേലും സ്ഥിരീകരിച്ചു. സംഘർഷം കനത്തതോടെ ഇസ്രായേലും ജോർദാനും ഇറാക്കും വ്യോമ മേഖല അടച്ചു. ഇറാന്റെ ഇരുന്നൂറോളം ഡ്രോണുകളും 10 മിസൈലുകളും തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ വിമാനത്താവളങ്ങൾ അടച്ചു. ഇറാനെതിരെയുള്ള ആക്രമണത്തിൽ ഇസ്രായേലിന് എല്ലാ പിന്തുണയും നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. അതേസമയം ആക്രമണം കനക്കുന്ന പശ്ചാത്തലത്തിൽ ഏതുവിധേനയും യുദ്ധം ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി സൗദി ഇരു രാജ്യങ്ങളെയും സമീപിച്ചു.