ഹൈദരാബാദ്: മൃഗശാലയിലെ സിംഹങ്ങളിൽ കൊവിഡ് പടർന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കേന്ദ്ര വനം വകുപ്പ്. സിംഹങ്ങൾക്ക് സാർസ്-കോവ് 2 എന്ന വൈറസാണ് ബാധിച്ചതെന്നും മനുഷ്യരെ വൈറസ് ബാധിക്കില്ലെന്നും വനം വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മൃഗശാലയിലെ എട്ട് ഏഷ്യാറ്റിക് സിംഹങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
“ശ്വാസോഛ്വാസത്തിനു ബുദ്ധിമുട്ടിയ എട്ട് ഏഷ്യാറ്റിക് സിംഹങ്ങളുടെ സാമ്പിളെടുത്ത് പരിശോധിച്ചു. വിശദമായ പരിശോധനകൾക്കൊടുവിൽ ഇവർക്ക് സാർസ്-കോവ് 2 എന്ന വൈറസ് ബാധിച്ചിരിക്കുകയാണെന്ന് സ്ഥിരീകരിച്ചു. മുൻകാലങ്ങളിലെ അനുഭവം പ്രകാരം വൈറസ് മനുഷ്യരിലേക്ക് പടരില്ല. അതുകൊണ്ട് തന്നെ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ശ്രദ്ധിക്കണം.”- വാർത്താക്കുറിപ്പിൽ വനം വകുപ്പ് പറഞ്ഞു.
വൈറസ് ബാധിതരായ സിംഹങ്ങളെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.