മലയാളികളുടെ പ്രീയപ്പെട്ട താരമായിരുന്നു കലാഭവൻ മണി. അദ്ദേങത്തിന്റെ വിയോ​ഗം മലയാള സിനിമക്ക് തീരാനഷ്ടമാണ്. 2016 മാർച്ചിലാണ് മണി ഈ ലോകത്തോട് വിട പറഞ്ഞത്. ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണിയെ ഉടൻ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിയുടെ മരണത്തിന് പിന്നാലെ പല വിവാദങ്ങളും തലപൊക്കിയിരുന്നു.
തനിക്ക് നേരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ചും, അതുമൂലം താന്‍ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ജാഫര്‍ ഇടുക്കി.

വാക്കുകൾ ഇങ്ങനെ,

മണിബായിയെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും, ആരോപണങ്ങള്‍ കേട്ട് തെറ്റിദ്ധരിച്ച്‌ അവര്‍ തന്നെ ഉപദ്രവിക്കുമോ എന്ന് ഭയന്ന് പുറത്തിറങ്ങാന്‍ വരെ പേടിയായിരുന്നു. തന്റെ തറവാട്ടിലെ മുതിര്‍ന്നവര്‍ പള്ളിയിലെ മുസലിയര്‍മാരാണെന്നും, മനസില്‍ പോലും വിചാരിക്കാത്ത കാര്യത്തിന് അവര്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ആരോപണങ്ങള്‍ കാരണം ഒന്നര വര്‍ഷത്തോളം മുറിക്കുള്ളില്‍ അടച്ചിരുന്നു. സാധാരണ കാണുന്നതിനെക്കാള്‍ സന്തോഷത്തിലായിരുന്നു മണിയെന്നും, പിറ്റേന്ന് തനിക്ക് ഒരു സിനിമയില്‍ അഭിനയിക്കാനുള്ളതിനാല്‍ അദ്ദേഹം തന്നെ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിച്ചുവെന്നും, പിന്നെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നതെന്നും നടന്‍ പറഞ്ഞു. അവസാനമായി കലാഭവന്‍ മണിയെ കണ്ടതിനെക്കുറിച്ചും ജാഫര്‍ ഇടുക്കി മനസുതുറന്നു. സാധാരണ കാണുന്നതിനെക്കാള്‍ സന്തോഷത്തിലായിരുന്നു മണിയെന്നും, പിറ്റേന്ന് തനിക്ക് ഒരു സിനിമയില്‍ അഭിനയിക്കാനുള്ളതിനാല്‍ അദ്ദേഹം തന്നെ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിച്ചുവെന്നും, പിന്നെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നതെന്നും നടന്‍ പറഞ്ഞു.