തൃക്കാക്കരയിലെ തോല്‍വി വ്യക്തിപരമല്ലെന്നും പാര്‍ട്ടി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും ജോയുടെ ആദ്യ പ്രതികരണം. കൂടെ നിന്നവര്‍ക്ക് നന്ദിയെന്നും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. ഒരു തോല്‍വി കൊണ്ട് പാര്‍ട്ടി പിന്നോട്ടുപോവില്ലെന്നും. തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപ്പിച്ച eജാലി കൃത്യമായി ചെയ്തു. രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവെച്ചു. താന്‍ ഉഷാറായി പൊരുതിയെന്നും ആരും പ്രതീക്ഷിക്കാത്ത തോല്‍വിയെന്നും ജോ മാധ്യമങ്ങളോട് പറഞ്ഞു.

ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍,മോഹനനും നേരത്തെ വ്യക്തമാക്കിയിരുന്നു‍. പോരായ്മ പരിശോധിക്കും, പ്രചാരണം നടത്തിയത് വന്‍രീതിയിലായിരുന്നുവെന്നും സി.എന്‍.മോഹനന്‍ പറഞ്ഞു. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയെയും പഴിചാരാതെയിരിക്കാനം ജില്ലാ നേതൃത്വം ശ്രദ്ധവച്ചു. മുഖ്യമന്ത്രിയല്ല ഇലക്ഷന്‍ നയിച്ചത്, ഭരണം വിലയിരുത്താന്‍ ഇത് സംസ്ഥാന തിരഞ്ഞെടുപ്പല്ലെന്നും അദ്ദേഹം പറഞ്ഞു.