കൊച്ചി: പ്രിയമകൾ തന്‍റെ കരൾ പകുത്തുനൽകിയിട്ടും എം.ഐ. ഷാനവാസ് എംപിയുടെ ജീവൻ നിലനിർത്താനായില്ല. ചെന്നൈ ക്രോംപേട്ടിലെ ഡോ. റേല ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെന്‍ററിൽ കഴിഞ്ഞ ഒന്നിനാണു മകൾ അമീന തന്‍റെ കരൾ വാപ്പയ്ക്കു പകുത്തു നൽകിയത്. കരൾമാറ്റം അനിവാര്യമാണെന്നു തിരിച്ചറിഞ്ഞതോടെ മകൾ കരൾ നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. മറ്റ് സങ്കീർണതകൾ ഒഴിവാകുമെന്നതിനാൽ ഡോക്ടർമാരും ഇതിനു സമ്മതംമൂളി.
ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഏവരെയും നിരാശയിലാഴ്ത്തി അണുബാധയുണ്ടായി. ദിവസങ്ങൾ കഴിയുന്തോറും ആരോഗ്യനില മോശമാകുകയായിരുന്നു. കരൾ പകത്തുനൽകിയിട്ടും വാപ്പയെ നഷ്ടമായ വേദനയിൽ തേങ്ങുന്ന അമീനയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും നന്നേപാടുപെട്ടു.
വർഷങ്ങളായി കരൾരോഗ ബാധിതനായിരുന്ന ഷാനവാസ് ഒരുതവണ മരണത്തെ മുഖാമുഖം കണ്ടതാണ്. ഏവരെയും അദ്ഭുതപ്പെടുത്തിയാണു വീണ്ടും ജീവിതത്തിലേക്കു തിരിച്ചുവന്നത്. ആരോഗ്യം വീണ്ടെടുത്തു രാഷ്ട്രീയത്തിൽ സജീവനായി പ്രവർത്തിച്ചുവന്ന ഷാനവാസ് സ്വന്തം ആരോഗ്യം നോക്കാതെ പ്രളയകാലത്തു തന്‍റെ മണ്ഡലമായ വയനാട്ടിൽ സഹായം എത്തിക്കാനായി ഓടിനടന്നിരുന്നു.