ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്യൂട്ടീഷ്യനായ എല്ലെ എഡ്വേർഡ്സിനെ വെടിവെച്ചു കൊലപ്പെടുത്തിയ ആൾ നികുതിദായകരുടെ പണത്തിൽ നിന്ന് 75,000 പൗണ്ട് പ്രതിഭാഗം അഭിഭാഷകർക്കായി ചെലവഴിച്ചതായുള്ള വിവരം പുറത്ത്. 14 വയസ്സ് മുതൽ കോണർ ചാപ്മാൻ ചെയ്ത നിരവധി കുറ്റകൃത്യങ്ങൾ നികത്താൻ നിയമസഹായ പേയ്‌മെന്റുകളാണ് ഉപയോഗിച്ചിരുന്നത്. 2021ലെ ക്രിസ്മസ് ദിനത്തിൽ ബംഗൾഡ് ഡ്രൈവ്-ബൈ വെടിവയ്പ്പിൽ 26 കാരിയായ എല്ലെയെ കൊലപ്പെടുത്തിയതിന് ചാപ്‌മാനെ 43 വർഷം ജയിലിൽ കഴിയാൻ കഴിഞ്ഞ മാസം കോടതി വിധിച്ചിരുന്നു.

ഇരുപത്തിമൂന്നുകാരനായ ചാപ്‌മാൻ വിറാലിലെ വാലസെയിലെ ലൈറ്റ്‌ഹൗസ് പബ്ബിന് പുറത്ത് രണ്ട് ഗുണ്ടാ എതിരാളികൾക്ക് നേരെ വെടിവയുതിർക്കുകയായിരുന്നു. കവർച്ച, ആക്രമണം, ആയുധം കൈവശം വയ്ക്കൽ, വാഹന മോഷണം, കൊക്കെയ്ൻ, കഞ്ചാവ് കൈവശം വയ്ക്കൽ എന്നിവ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിൽ ഉണ്ട്.

18-ാം വയസ്സിൽ, മോഷ്ടിച്ച ഓഡിയിൽ വേഗ പരിധിയേക്കാൾ ഇരട്ടി വേഗത്തിൽ വാഹനം ഓടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്‌ത്‌ എട്ട് മാസത്തോളം ലോക്കപ്പിൽ ചാപ്മാൻ കിടന്നിരുന്നു. ചെറുപ്പം മുതൽ കുറ്റകൃത്യങ്ങൾ ചെയ്ത ചാപ്മാന് 20 വയസ്സായപ്പോഴേക്കും 43 കുറ്റങ്ങൾക്ക് 19 ശിക്ഷകൾ ലഭിച്ചു എന്ന് ജഡ്‌ജി ചൂണ്ടി കാട്ടി. ഏകദേശം 40 കേസുകൾക്കായി 74,348 പൗണ്ട് അഭിഭാഷകർ നികുതിയിൽ നിന്ന് ചിലവഴിച്ചതായി വിവരാവകാശ നിയമത്തെ തുടർന്ന് പുറത്ത് വന്നിരുന്നു.