പഴയ റെയിൽവേ കെട്ടിടത്തിൽ എത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി പോലീസ്. തുടർച്ചയായ ലൈംഗീക ബന്ധത്തിനിടെ യുവതി നിലവിളിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കേസിലെ പ്രതി നാസു പോലീസിൽ മൊഴി നൽകി. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് മൊബൈലും സ്വാർണാഭരണവും കവർന്ന് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതെന്ന് നാസു നൽകിയ മൊഴിയിൽ പറയുന്നു.

തുടർച്ചയായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ യുവതി നിലവിളിച്ചെന്നും നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ യുവതിയുടെ വാ പൊത്തി പിടിക്കുകയുമായിരുന്നു. ഇതിനിടയിൽ ശ്വാസം കിട്ടാതെ യുവതി മരിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവുണ്ടാക്കിയതായും പ്രതി നൽകിയ മൊഴിയിൽ പറയുന്നു.

ഇക്കഴിഞ്ഞ ചൊവാഴ്ചയാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കൊല്ലത്തെ പഴയ റെയിൽവേ കെട്ടിടത്തിൽ കണ്ടെത്തിയത്. കൊല്ലം ബീച്ചിൽ നിന്നും പരിചയപ്പെട്ട യുവതിയെ പ്രതി പഴയ റെയിൽവേ കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അഴുകാറായ നിലയിൽ മൃതദേഹം കണ്ടെത്തിയത്.