വാതിൽ അടയുന്നതിനെ മുമ്പ് ലിഫ്റ്റ് ഉയർന്നതിനെ തുടർന്നു പ്രസവശേഷം സ്ട്രെച്ചറിൽ കിടക്കുകയായിരുന്ന സ്പാനിഷ് യുവതി മരിച്ചു. തെക്കൻ സ്പെയിനിലെ സെവിലിലെ വെർജിൻ ഡി വാൽമെ ആശുപത്രിയിൽ റോസിയോ കോർട്സ് നൂനസ് (25) ആണ് ദാരുണമായി മരിച്ചത്. നവജാതശിശു അത്ഭുതകരമായി രക്ഷപ്പെട്ടു.

യുവതിയെ ആശുപത്രിയുടെ മുകളിലത്തെ നിലയിലെ വാർഡിലേക്കു സ്ട്രെച്ചറിൽ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ട്രെച്ചർ പൂർണമായും കയറ്റുന്നതിന് മുമ്പ് ലിഫ്റ്റ് മേലോട്ടു ഉയർന്നതോടെ ലോഹഭാഗങ്ങൾക്ക് ഇടയിൽപ്പെട്ടു യുവതി മരിക്കുകയായിരുന്നു.രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. തല പൂർണമായും തകർന്നതായി റിപ്പോർട്ടുണ്ട്.

റോസിയോയ്ക്ക് നാലും അഞ്ചും വയസുള്ള രണ്ടു പെൺകുട്ടികൾ കൂടിയുണ്ട്. അതേസമയം യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ആരോഗ്യമന്ത്രി മരിന അല്‍വാരെസ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ഈ മാസം ആദ്യം ലിഫ്റ്റിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചിരുന്നതായി മന്ത്രി അറിയിച്ചു.