2015 തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ മുഖത്തടിച്ചയാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ബിജെപി പ്രവർത്തകനായ ദേബാശിഷ് ആചാര്യ ആണ് മരിച്ചത്. മമത ബാനർജിയുടെ മരുമകനാണ് അഭിഷേക് ബാനർജി.

വ്യാഴാഴ്ച ഉച്ചയോടെയാണ് ആചാര്യ മരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ നാലോടെ ഒരു സംഘം അജ്ഞാതർ ദേബാശിഷിനെ ആശുപത്രിയിൽ എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. ദേബാശിഷിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും രാഷ്ട്രീയ കൊലപാതകണോ എന്ന് സംശയിക്കുന്നതായും കുടുംബാംഗങ്ങൾ ആരോപിച്ചു.

2015ൽ സ്റ്റേജിൽ കയറി അഭിഷേകിന്‍റെ പരസ്യമായി മുഖത്തടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ടിഎംസി അനുയായികള്‍ ക്രൂരമായി ആക്രമിക്കുകയും ഗുരുതരമായ അവസ്ഥയില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ആചാര്യ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ദേവാശിഷ് ആചാര്യയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് ബിജെപി നേതാക്കളും ആവശ്യപ്പെട്ടു.