മുംബൈയിലെ ഫോര്‍ട്ട് മേഖലയിലെ പട്ടേല്‍ ചേംബറില്‍ വന്‍ തീപിടത്തം. ശനിയാഴ്ച രാവിലെയാണ്  കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. തീയണക്കുന്നതിനിടെ രണ്ട് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്.പിന്നീട് നാലാം നിലയിലേക്കും പടര്‍ന്നതിനെത്തുടര്‍ന്ന് 18ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിത്. തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്നാണ് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്ക്  പരിക്കേറ്റത്.

നാല് മണിയോടെയുണ്ടായ തീപിടത്തം ആറരയോടെ അഗനിശമനസേന നിയന്ത്രണവിധേയമാക്കി. തീപിടിത്തം ഉണ്ടായ കെട്ടിടം നാല് വര്‍ഷമായി ഉപയോഗശൂന്യമാണ്. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യകതമായിട്ടില്ല. 16 ഫയര്‍ എന്‍ജിനുകളും 11 ടാങ്കറുകളും 150 ഫയര്‍ ഓഫീസര്‍മാരെയും സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. നിലവില്‍ എല്ലാം നിയന്ത്രണ വിധേയമായെന്ന് അഗ്‌നിരക്ഷാസേനയ്ക്ക നേതൃത്വം കൊടുത്ത ചീഫ് ഫയര്‍ ഓഫീസര്‍ അറിയിച്ചു.

ഇതേ മേഖലയില്‍ 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് തീപിടത്തമുണ്ടാവുന്നത്. സൗത്ത് മുംബൈയിലെ ആദായനികുതി ഓഫീസില്‍ കഴിഞ്ഞ വെള്ളിയാഴച വന്‍ തീപിടിത്തമുണ്ടായിരുന്നു.