ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കാമുകിയെ ചുംബിച്ച സംഭവത്തിൽ വിശദീകരണവുമായി മാറ്റ് ഹാൻകോക്ക്. ജിന കൊളാഡഞ്ചലോയെ ചുംബിക്കുകയും, ടെലിഗ്രാഫ് ഷോയിൽ സന്ദേശങ്ങൾ ചോർത്തുകയും ചെയ്തപ്പോൾ കോവിഡ് മാർഗ്ഗനിർദ്ദേശം ലംഘിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. കൊളാഡഞ്ചലോയെ ചുംബിക്കുന്ന ഫോട്ടോ ദി സൺ ആണ് പുറത്ത് വിട്ടത്. ഇതിനു പിന്നാലെ വാട്സാപ്പ് സന്ദേശങ്ങൾ പങ്കുവെച്ചു. സംഭവത്തെ തുടർന്ന് ഈ വിഷയങ്ങൾ മുൻപ് ചർച്ച ചെയ്തിട്ടുള്ളതാണെന്നും പുതിയതായിട്ട് ഒന്നും തന്നെ ഇല്ല എന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

സന്ദേശങ്ങളോ അവ അയച്ച സന്ദർഭമോ എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഫോട്ടോ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ, സ്വന്തം കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡാമൺ പൂളിനോട് ഹാൻ‌കോക്ക് തന്റെ പ്രത്യേക ഉപദേശകനോട് ആവശ്യപ്പെട്ടതായിട്ടാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന്ചങ്കുറപ്പോടെ പറയാൻ കഴിയുമോ എന്നും ആരോഗ്യ സെക്രട്ടറി ചോദിച്ചു. വാട്സാപ്പ് മുഖേന കൈമാറിയ സന്ദേശത്തിൽ നിയമം ലംഘനം നടന്നിട്ടുണ്ടോ എന്നും, മാധ്യമപ്രവർത്തകരോട് എങ്ങനെ പ്രതികരിക്കണം എന്നെല്ലാം അവർ തീരുമാനം എടുത്തിരുന്നു.

ഫോട്ടോ എടുത്ത സമയത്തെ നിയമവശം എന്തായിരുന്നു എന്നുള്ളത് പരിശോധിക്കാനും കൊളാഡഞ്ചല മാറ്റ് ഹാൻകോക്കിനോട്‌ ആവശ്യപ്പെടുന്നുണ്ട്. കോവിഡ് നിയമങ്ങൾ ഒന്നും പരിധികൾ വിട്ടിട്ടില്ലെന്നും സാമൂഹിക അകലം പോലുള്ളവ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും ഹാൻകോക്ക് പറയുന്നു. എന്നാൽ പുറത്ത് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും, അതിൽ കാര്യമൊന്നുമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. നിലവിൽ ഹാൻകോക്ക് മുൻ ചാൻസലർ ജോർജ്ജ് ഓസ്ബോണിന്റെ ഉപദേശം തേടുകയാണ്.