കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണം. നേരത്തെ നടന്‍ അലന്‍സിയറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ഇഞ്ചിപ്പെണ്ണ് എന്നറിയപ്പെടുന്ന അനോണിമസ് ഫേസ്ബുക്ക് പ്രൊഫൈലാണ് രാഹുലിനെതിരെയും മീടൂ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2003ല്‍ തിരുവനന്തപുരത്ത് രാഹുല്‍ ഈശ്വറിന്റെ ഫ്ളാറ്റില്‍ വെച്ച് രാഹുല്‍ ഈശ്വര്‍ തന്റെ സുഹൃത്തായ കലാകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി ഇഞ്ചിപ്പെണ്ണ് വ്യക്തമാക്കുന്നു. രാഹുല്‍ ഈശ്വര്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. രാഹുല്‍ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

രാഹുല്‍ തന്റെ മുറി കാണിച്ചുതന്നിട്ട് ഇതാണു തന്റെ ബെഡ് റൂമെന്ന് പറഞ്ഞ് തന്നെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു. എന്താണു ചെയ്യേണ്ടതെന്ന് പെട്ടെന്ന് തനിക്കു മനസ്സിലായില്ല. ആ വീട്ടില്‍ കുടുങ്ങിയതുപോലെയാണു തനിക്ക് തോന്നിയത്. അവിടെനിന്ന് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും രാഹുല്‍ പുറകെ വന്ന് വീണ്ടും കയറിപ്പിടിച്ചു. ഒരു വിധത്തിലാണ് താന്‍ അവിടെനിന്ന് രക്ഷപെട്ടത്

രാഹുല്‍ ഈശ്വര്‍ ഫ്‌ലാളാറ്റില്‍വെച്ച് സോഫ്റ്റ്പോണ്‍ സിനിമ കാണിച്ച ശേഷം തന്നെ ചുംബിക്കാനും കയറിപ്പിടിക്കാനും ശ്രമിച്ചതായി യുവതി പറയുന്നു. ആക്രമണം നടന്ന സമയത്ത് പെണ്‍കുട്ടി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നുവെന്നും ഇഞ്ചിപ്പെണ്ണ് ഫെയിസ്ബുക്കില്‍ കുറിച്ചു. ഇന്ന് രാഹുലിനെ എല്ലായിടത്തും കാണുമ്പോള്‍ എന്റെ ഉള്ളില്‍ പഴയ ഓര്‍മ്മകളെല്ലാം കടന്നു വരികയാണ്. അയാളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും എനിക്ക് സംശയമുണ്ട്. അദ്ദേഹം ഇപ്പോള്‍ പറയുന്നതെല്ലാം ആത്മാര്‍ത്ഥമായാണോ എന്ന് സംശയമുണ്ടെന്നും ആക്രമണത്തിനിരയായ യുവതി പറയുന്നു. തന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും ഇഞ്ചിപ്പെണ്ണ് പങ്കുവെച്ചിട്ടുണ്ട്.

വെളിപ്പെടുത്തല്‍

സുഹൃത്തായിരുന്ന രാഹുല്‍ ഈശ്വര്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അമ്മയും വീട്ടിലുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് മനസിലായത് അവിടെ ആരുമുണ്ടായിരുന്നില്ലെന്ന്.

അമ്മ ഇപ്പോള്‍ പുറത്തു പോയതേയുള്ളൂവെന്നും ഉടന്‍ മടങ്ങി വരുമെന്നും രാഹുല്‍ പറഞ്ഞു. ഇതിനിടയില്‍ ടി.വിയിലൊരു സോഫ്റ്റ്പോണ്‍ സിനിമ രാഹുല്‍ ഓണ്‍ ചെയ്തു. എന്ത് ചെയ്യണമെന്ന് അറിയാതെ അസ്വസ്ഥയാകുകയായിരുന്നു ഞാന്‍.

വീട് മുഴുവന്‍ കാണിച്ച ശേഷം രാഹുല്‍ തന്റെ ബെഡ്റൂമും കാണിച്ചു തന്നു. പിന്നീടാണയാള്‍ തന്നെ സ്പര്‍ശിക്കാനും ഉമ്മ വെക്കാനും ശ്രമിച്ചത്. തുടക്കത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ വീടിനുള്ളില്‍ കുടുങ്ങിപ്പോയത് പോലെ തോന്നി. എതിര്‍ത്തപ്പോള്‍ ആദ്യം പിന്‍വാങ്ങിയ രാഹുല്‍ വീണ്ടും ശ്രമം ആവര്‍ത്തിച്ചതോടെ വീട് വിട്ട് ഇറങ്ങിപോവുകയായിരുന്നു.

ഇന്ന് രാഹുലിനെ എല്ലായിടത്തും കാണുമ്പോള്‍ എന്റെ ഉള്ളില്‍ പഴയ ഓര്‍മ്മകളെല്ലാം കടന്നു വരികയാണ്. അയാളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും എനിക്ക് സംശയമുണ്ട്. അദ്ദേഹം ഇപ്പോള്‍ പറയുന്നതെല്ലാം ആത്മാര്‍ത്ഥമായാണോ എന്ന് സംശയമുണ്ടെന്നും യുവതി പറയുന്നു.