ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിൽ 12 വർഷം മുൻപ് നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതിനാണ് അവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വക്കീൽ വെളിപ്പെടുത്തി. അവരെ പുറത്തിറക്കാനുള്ള ശ്രമം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് ഇറാനിയൻ ചാരിറ്റി പ്രവർത്തകയായ നാസനിനെ 2016ലാണ് തെഹ്റൈനിൽ ആദ്യമായി അറസ്റ്റ് ചെയ്തത്. ചാരപ്രവർത്തി നടത്തി എന്ന് ആരോപിച്ചാണ് അന്ന് തടവിലാക്കിയത്. കോടതി വിധി ഒരു തെറ്റായ അടയാളമാണ് നൽകുന്നതെന്ന് ഭർത്താവായ റാഡ്ക്ലിഫ് പ്രതികരിച്ചു.നസാനിനെ ഇതുവരെ ജയിലിൽ അടച്ചിട്ടില്ല. പ്രശ്നം നമ്മൾ വിചാരിച്ചതിനേക്കാൾ ഭീകരം ആണെന്നും റാഡ്ക്ലിഫ് അഭിപ്രായപ്പെട്ടു. 2023 വരെ തനിക്ക് ഭാര്യയെ കാണാനാവില്ല എന്ന ഭീകരമായ യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ മടിക്കുകയാണ് റാഡ്ക്ലിഫ്.

2016 -ൽ അറസ്റ്റിലായതിനെ തുടർന്ന് റാഡ്ക്ലിഫ് തന്റെ ഭാര്യയെ നേരിട്ട് കണ്ടിരുന്നില്ല. അവരുടെ മകൾ ഗബ്രിയേല 2019 മുതൽ യുകെയിൽ റാഡ്ക്ലിഫിന് ഒപ്പമാണ്. നാസനിൻ ഇനിയും ജയിലിൽ കിടക്കേണ്ടി വരുന്നത് അനിവാര്യമാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു. അവരെ വിട്ടു കിട്ടാനുള്ള പ്രവർത്തനങ്ങൾ ഇരട്ടിയാക്കി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവർഷം കൊറോണ രോഗ ഭീതിയെ തുടർന്ന് മാർച്ച് മുതൽ തെഹ്റാനിലെ വീട്ടുതടങ്കലിൽ ആണ് നാസനിൻ കഴിയുന്നത്. എത്രയും പെട്ടെന്ന് ജയിലിന് പുറത്തുകടക്കാൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുകയും തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് ലേബർപാർട്ടി എംപി ട്യൂലിപ് സിദ്ദിഖ് പറഞ്ഞു.