ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗവ്യാപനം കൂടുമ്പോഴും ജൂലൈ 19 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയാണ് ബ്രിട്ടൻ . എന്നാൽ ബോറിസ് ജോൺസൻെറ സ്വാതന്ത്ര്യദിനം തികച്ചും അശാസ്ത്രീയവും രാജ്യത്തെ ആപത്തിലേയ്ക്ക് നയിക്കുന്നതുമാണെന്നുമുള്ള ആക്ഷേപം ശക്തമാണ് . ജൂലൈ 19 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തെ അപലപിച്ച് 1200 -ൽ അധികം ഡോക്ടർമാരും ശാസ്ത്രജ്ഞരുമാണ് സംയുക്ത പ്രസ്താവന നടത്തിയിരിക്കുന്നത്. തീരുമാനം അശാസ്ത്രീയവും അനീതിപരവും എന്നാണ് കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത് .

രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങൾക്കും പ്രതിരോധകുത്തിവെയ്പ്പ് ലഭിക്കുകയോ, ആർജ്ജിത പ്രതിരോധശേഷി കിട്ടുകയോ ചെയ്യുന്ന സമയം വരെ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വൈകിപ്പിക്കണമെന്ന ആവശ്യമാണ് പൊതുവേ ആരോഗ്യവിദഗ്ധരും ശാസ്ത്രജ്ഞന്മാരും ഉന്നയിക്കുന്നത് . സർക്കാരിൻറെ മുൻ ശാസ്ത്ര ഉപദേഷ്ടാവും ഇൻഡിപെൻഡന്റ് സേജിന്റെ ചെയർമാനുമായ സർ ഡേവിഡ് കിംഗ് കത്തിന് പൂർണ്ണ പിന്തുണ അറിയിക്കുകയും സർക്കാരിൻറെ നയം തെറ്റാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയും ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസും സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കാത്തതിൽ വിഷമമുണ്ടെന്ന്‌ ദി ലാൻസെറ്റ് എഡിറ്റർ ഇൻ ചീഫ് ഡോ. റിച്ചാർഡ് ഹോർട്ടൺ പറഞ്ഞു.

യുകെയിൽ ദിനംപ്രതി രോഗവ്യാപനം കുതിച്ചുയരുകയാണ് .ഇന്നലെ രാജ്യത്ത് 42 ,302 പേർക്കാണ് രോഗം ബാധിച്ചത്. 49 പേർ കോവിഡ് മൂലം മരണമടയുകയും ചെയ്തു. ജനുവരി 15 -ന് ശേഷമുള്ള ഏറ്റവും കൂടിയ അണുബാധ നിരക്കിൽ പകച്ചുനിൽക്കുകയാണ് ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും. ഇതോടെ തുടർച്ചയായ എട്ടാം ദിവസമാണ് മൊത്തം രോഗബാധിതരുടെ എണ്ണം 30,000 -ത്തിൽ കൂടുതൽ ആകുന്ന