എൻ എച്ച് എസിൽ നിന്ന് സിക്ക് പേ വാങ്ങി അവധിയിൽ പ്രവേശിച്ച നേഴ്സ് സ്വന്തമായി ബ്യൂട്ടി കോസ്മെറ്റിക് ക്ലിനിക് നടത്തുന്നു എന്നാണ് പരാതി. ഒരു ഡസനിലധികം രോഗികളെ അവർ ചികിത്സിച്ചിട്ടുണ്ട്. നഴ്സിംഗ് മിഡ്‌വൈഫറി കൗൺസിൽ ഹിയറിംഗ്ൽ അമാൻഡക്ക് എതിരെ ഉയർന്നിരിക്കുന്ന പരാതി സ്കിൻ ക്ലിനിക്കിൽ ചികിത്സ നടത്തി ലാഭം നേടുന്നു എന്നാണ്. ബോട്ട്ബോക്സിന് 210 പൗണ്ടും ജോ ഫില്ലറുകൾക് 250 പൗണ്ടും ആണ് സാധാരണ വാങ്ങാറുള്ളത്. എൻ എച് എസ് അധികൃതർക്ക് ഇതിനെപ്പറ്റി 3 അജ്ഞാത സന്ദേശങ്ങളാണ് പരാതികളായി ലഭിച്ചിട്ടുള്ളത്.

അവധിയിൽ പ്രവേശിക്കുമ്പോൾ എത്ര നാളത്തേക്ക് എന്ന് അവർ കൃത്യമായി പറഞ്ഞിരുന്നില്ല എന്ന് എൻഎംസി കൗൺസിൽ ചെയർമാൻ ആയ ഡബി ഹിൽ പറയുന്നു . രോഗത്തിന് ചികിത്സ എത്ര നാൾ വരെ നീളാം എന്ന് തനിക്ക് അറിയില്ല എന്നായിരുന്നു കാരണമായി അന്ന് അവർ പറഞ്ഞത്. ചികിത്സയ്ക്കായി എത്തുന്ന വരെ രോഗികൾ എന്നോ ക്ലയന്റ്സ് എന്നോ അവർ വിശേഷിപ്പിക്കാറില്ല കാരണം കൂടുതലും സുഹൃത്തുക്കളും ബന്ധുക്കളും ആണ് അവിടെ എത്താറുള്ളത്. ഹോസ്പിറ്റലിലെ 12 മണിക്കൂർ നീളുന്ന ഷിഫ്റ്റുകളിൽ തനിക്ക് ജോലി സമയം  വളരെ ദീർഘമുള്ളതാണെന്നും കൂടുതൽ ഡിമാൻഡിങ് ആണെന്നുമുള്ള അമാൻഡയുടെ വാദം എൻ എം സി ഹിയറിങ് പാനൽ അംഗീകരിച്ചില്ല.  കൂട്ടുകാർക്കും ബന്ധുക്കൾക്കും മാത്രമാണ് ചികിത്സ നടത്തിയതെന്നും അവർ നൽകിയ ഡെപ്പോസിറ് മണി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും വാദിച്ച അമാൻഡ ക്ലിനിക്കിൽ നിന്നും ലാഭം ഒന്നും ഉണ്ടാക്കിയില്ല എന്നും പാനലിന് മുൻപാകെ വെളിപ്പെടുത്തി.

അമാന്ഡയുടെ വെബ്സൈറ്റിൽ അവർ ഇങ്ങനെ കുറിക്കുന്നു” ഒരു ക്ലിനിക്കിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും എന്റെ വീട്ടിൽ ഉണ്ട് എന്നതിൽ ഞാൻ ഭാഗ്യവതിയാണ്, വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലും ആണ് ഞാനിത് ഉപയോഗപ്പെടുത്താറുള്ളത്.

രണ്ട് ദിവസം നീണ്ട ഹിയറിങ് അവസാനിച്ചപ്പോൾ ആഗസ്റ്റിൽ നടക്കുന്ന അവസാന ഹിയറിങ്ങിൽ എൻ എം സി അവരുടെ തീരുമാനം എടുക്കും എന്നാണ് യുകെയിലെ മുൻ നിര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എൻ എം സി രെജിസ്റ്ററിൽ നിന്നും നീക്കം ചെയ്യപ്പെടാതിരിക്കാൻ അമാൻഡ നന്നായി കഷ്ടപ്പെടേണ്ടിവരും എന്ന കാര്യം വ്യക്തമാണ്.