പാറശാല പള്ളിവളപ്പില്‍ കടന്നു ബൈക്ക് യാത്രികരെ പിടികൂടാനെത്തിയ പോലീസിനെ ഒരു മണിക്കൂറോളം പൂട്ടിയിട്ടു. ഇന്നലെ രാത്രി 9.00നു ചെരുവാരക്കോണത്താണു സംഭവം. പ്രതിഷേധത്തെ തുടര്‍ന്നു രാത്രി 10.30ഒ!ാടെ ചര്‍ച്ചകള്‍ക്കു ശേഷം മാപ്പു പറഞ്ഞു പുറത്തേക്കിറങ്ങിയ എസ്‌ഐ സഞ്ചരിച്ചിരുന്ന ജീപ്പ് ആക്രമിക്കാന്‍ ശ്രമിച്ചതു ലാത്തിചാര്‍ജിന് ഇടയാക്കി.
മൂന്നുപേരുമായെത്തിയ ബൈക്കിനെ പിടികൂടാന്‍ പട്രോളിങ്ങിനു പേ!ാകുകയായിരുന്ന പെ!ാലീസ് ശ്രമിക്കവെ ഒരാള്‍ പള്ളിവളപ്പിലേക്ക് ഒ!ാടിക്കയറിയതാണു സംഭവങ്ങള്‍ക്കു തുടക്കം. പിന്തുടര്‍ന്നെത്തിയ എസ്‌ഐയും സംഘവും പള്ളിവളപ്പില്‍ കയറി പിടികൂടാന്‍ ശ്രമിച്ചു. ക്രിസ്മസ് പരിപാടികള്‍ക്കായി പള്ളിവളപ്പില്‍ പുല്‍ക്കൂട് ഒരുക്കുകയായിരുന്ന യുവാക്കളാണു ബൈക്കില്‍ പോയതെന്ന് അറിയിച്ചെങ്കിലും വിടാന്‍ പോലീസ് തയാറായില്ല.

ഇതിനിടെ പള്ളിവളപ്പില്‍ അകാരണമായി പെ!ാലീസ് കടന്നതിനെ വന്നുകൂടിയവര്‍ ചേ!ാദ്യം ചെയ്തു. സംഭവം വഷളാകുന്നതു കണ്ടു വൈദികര്‍ പെ!ാലീസുകാരെ കമ്മിറ്റിഒ!ാഫിസിലേക്ക് എത്തിച്ചതേ!ാടെ പിന്തുടര്‍ന്നെത്തിയ ജനക്കൂട്ടം ഒ!ാഫിസ് വളഞ്ഞതു സ്ഥിതിഗതികള്‍ രൂക്ഷമാക്കി. വൈദികരും, ഇടവക ഭാരവാഹികളും ഇടപെട്ടെങ്കിലും പിരിഞ്ഞു പേ!ാകാന്‍ ആരും തയാറായില്ല.

പാറശാല സിഐ സ്ഥലത്തെത്തി പള്ളി വളപ്പില്‍ പെ!ാലീസ് കടക്കില്ലെന്ന് എഴുതി നല്കിയെങ്കിലും എസ്‌ഐ മാപ്പു പറയാതെ വിടില്ലെന്ന നിലപാടിലായിരുന്നു വിശ്വാസികള്‍. രാത്രി 10.30ഒ!ാടെ എസ്‌ഐ മാപ്പു പറയാന്‍ തയ്യാറായതിനെ തുടര്‍ന്നാണു രംഗം ശാന്തമായത്.
കൂടുതല്‍ പെ!ാലീസെത്തി എസ്‌ഐയെ ജീപ്പിലെത്തിച്ചു റേ!ാഡിലേക്ക് ഇറങ്ങവേ ജിപ്പിനു നേരെ കല്ലേറുണ്ടായി. ഇതേ!ാടെ സ്ഥലത്തുണ്ടായിരുന്ന പെ!ാലീസ് സംഘം ലാത്തി ചാര്‍ജ് നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശവാസികളായ ചില യുവാക്കളെ കഞ്ചാവു വില്‍പന നടത്തുവെന്ന് ആരേ!ാപിച്ചു പെ!ാലീസ് പിടികൂടി മര്‍ദിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.