കുഞ്ഞനുജത്തിയുടെ ഓര്‍മകളുമായി നടി പാര്‍വതി ജയറാം. 25 വര്‍ഷം പിന്നിടുന്ന നാളിലാണ് താരം ചിത്രത്തോടൊപ്പം കുറിപ്പ് പങ്കുവെച്ചത്. നടിയുടെ ഇളയ സഹോദരി ദീപ്തിയാണ് 25 വര്‍ഷം മുന്‍പ് മരണപ്പെട്ടത്.

”നീണ്ട 25 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. എന്റെ കുഞ്ഞനുജത്തി. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി. ഉറ്റ സുഹൃത്ത്… അവസാനശ്വാസം വരെ ഞാന്‍ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കണ്ടുമുട്ടാന്‍ കഴിയട്ടെ എന്നാഗ്രഹിക്കുന്നു”, പാര്‍വതി ചിത്രം പങ്കുവെച്ച് കുറിച്ചു. ഹരിഹരന്‍-എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ‘ ആരണ്യകം’ എന്ന ചിത്രത്തില്‍ പാര്‍വതിയ്ക്ക് ഒപ്പം ദീപ്തിയും അഭിനയിച്ചിട്ടുണ്ട്.

സഹോദരി ദീപ്തിയെക്കുറിച്ച്‌ പാര്‍വതി

‘എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവള്‍, അവള്‍ ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും, ചിലപ്പോള്‍ ചില കോളേജിന്റെ വരാന്തകളില്‍ ഞാന്‍ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും’, വൈകാരികമായ വേദനയോടെ പാര്‍വതി പറയുന്നു.

ഹരിഹരന്‍-എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ‘ആരണ്യകം’ എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഒരാള്‍ നഷ്ട്ടപ്പെടുമ്പോഴാണ് അത് എത്രത്തോളം വലുതാണെന്ന് മനസിലാകുന്നതെന്നും തന്റെ കുടുംബത്തിന്റെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് അനിയത്തി ദീപ്തിയുടെ മരണമെന്നും പാര്‍വതി പറയുന്നു.

തിരുവല്ല സ്വദേശിയാണ് പാര്‍വതി. ദീപയെക്കൂടാതെ ഒരു സഹോദരി കൂടി പാര്‍വതിക്കുണ്ട്. രാമചന്ദ്രക്കുറുപ്പിന്റെയും പത്മഭായിയുടെയും മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് അശ്വതി കുറുപ്പ് എന്ന പാര്‍വതി. ജ്യോതിയാണ് പാര്‍വതിയുടെ മൂത്ത സഹോദരി. പതിനാറാം വയസില്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി അഭിനയ രംഗത്തെത്തുന്നത്.