കെന്റക്കി: വിഷപ്പാമ്പിനെ കൈയ്യിലെടുത്ത് പ്രഭാഷണം നടത്തിയ പാസ്റ്റര്‍ പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍. അമേരിക്കയിലെ കെന്റക്കിയിലെ ക്രിസ്തു ദേവാലയത്തി വചന പ്രഘോഷണം നടത്തുന്നതിനിടയിലാണ് കോഡി കൂട്ട്‌സ് എന്ന പാസ്റ്റര്‍ക്ക് കടിയേറ്റത്. ഇദ്ദേഹത്തിന്റെ പിതാവ് സമാനരീതിയിലാണ് മരണം സംഭവിച്ചത്. അതീവ വിഷമുള്ള റാറ്റില്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് പാസ്റ്ററെ കടിച്ചത്. കഴുത്തില്‍ ചുറ്റിപ്പിടിക്കാനുള്ള ശ്രമത്തിനിടയിലായാണ് പാമ്പ് കടിച്ചത്.

കെന്റക്കിയിലെ ക്രിസ്തു ദേവാലയത്തില്‍ പാമ്പിനെ കൈയ്യിലെടുത്ത പ്രഭാഷണം നടത്തുന്ന രീതി വളരെക്കാലം മുന്‍പ് തന്നെ നിലനില്‍ക്കുന്നുണ്ട്. പാമ്പിനെ ചുംബിക്കുകയും തലോടുകയും കഴുത്തില്‍ ചുറ്റുകയുമൊക്കെ ചെയ്യുന്നത് ഇവിടുത്ത രീതികളിലൊന്നാണ്. തീ കയ്യിലെടുത്തും, വിഷം കുടിച്ചുമുള്ള ആരാധനയും ഈ ദേവാലയത്തില്‍ സാധാരണമാണ്. പാമ്പ് കടിയേറ്റിട്ടും പ്രസംഗം തുടര്‍ന്ന കോഡിയുടെ കഴുത്തില്‍ നിന്ന് രക്തമൊഴുകുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രസംഗം നിര്‍ത്തിവെക്കുകയായിരുന്നു.

ക്ഷീണിതനായി കോഡിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതാണ് ജീവന്‍ രക്ഷിക്കാനായത്. രണ്ട് ദിവസത്തോളം ബോധമില്ലാതിരുന്ന പാസ്റ്റര്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ആരംഭിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വീഡിയോ കാണാം.