ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഫർണീച്ചർ വാങ്ങാൻ പോകുന്ന എതൊരാൾക്കും രണ്ടാമതൊന്ന് ആലോചിക്കാതെ മേടിക്കാൻ കഴിയുന്നവയാണ് ഐകെയുടെ ഉപകരണങ്ങൾ. അതിന്റെ സ്റ്റൈലിഷ് ഫ്ലാറ്റ്-പാക്ക് തന്നെയാണ് പ്രധാന ആകർഷണവും. എന്നാലിപ്പോൾ ഒരു വർഷം കൊണ്ട് 80 ശതമാനം വി്ല കുത്തനെ ഐകിയ വർദ്ധിപ്പിച്ചെന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഫർണീച്ചറുകളുടെ വിലക്കയറ്റം ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിഷയത്തിൽ ആളുകൾ പ്രതികരിക്കുന്നത്.

ഫർണീച്ചറുകളുടെ വിലക്കയറ്റമാണ് ജീവിതച്ചെലവ് വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. കോവിഡ് മഹാമാരിയുടെയും ഉക്രെയ്നിലെ യുദ്ധത്തിന്റെയും ആഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന അസംസ്കൃത വസ്തുക്കളുടെയും ഇറക്കുമതിയുടെയും നിരക്കുകൾ കുത്തനെ ഉയർന്നതിനാലാണ് വില വർദ്ധനവ് ഉണ്ടായതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. സ്വീഡിഷ് ഫർണിച്ചർ റീട്ടെയിലർചില സന്ദർഭങ്ങളിൽ വില 80% വരെ വർദ്ധിപ്പിച്ചു, അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനയിൽ കമ്പനിക്ക് പിടിച്ചു നിൽക്കാനായില്ലെന്നും അവർ കൂട്ടിചേർത്തു.

റീട്ടെയിൽ വീക്ക് നടത്തിയ പഠനമനുസരിച്ച്, സ്വീഡിഷ് സ്ഥാപനത്തിന്റെ ജോക്ക്‌മോക്ക് സെറ്റ് ഡൈനിംഗ് ടേബിളും കസേരകളും 99 പൗണ്ടിൽ നിന്ന് 179 പൗണ്ടായി വർദ്ധിച്ചു. 90 പൗണ്ട് വിലയുള്ള ഗ്ലോസ്റ്റാഡ് ടു-സീറ്റർ സോഫയ്ക്ക് ഇപ്പോൾ 150 പൗണ്ട് അതായത് ഏകദേശം 60 ശതമാനത്തിലധികം വർദ്ധനവ് സംഭവിച്ചെന്നും പഠനത്തിൽ പറയുന്നു.