ന്യൂസ് ഡെസ്ക് മലയാളം യുകെ

വ്യാഴാഴ്ച തേംസ് നദിയുടെ മിക്കഭാഗങ്ങളും ഒഴുക്കു നിലച്ച് തണുത്തുറഞ്ഞതായി റിപ്പോർട്ട് ചെയ്തു. ബീസ്റ്റ് ഓഫ് ദ ഈസ്റ്റ് 2 ഡാർസി കൊടുങ്കാറ്റിന്റെ വരവോടെ അന്തരീക്ഷ മാപിനികൾ കുത്തനെ താഴോട്ടാണ്. ബാൾട്ടിക്കിൽ നിന്നുള്ള തണുപ്പ് മൂലം വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ടെഡിംഗ്ടണിൽ പലഭാഗങ്ങളിലും നദി ഉറഞ്ഞു. 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില ആയ മൈനസ് 20 ഡിഗ്രി സെൽഷ്യസ് പലയിടത്തും രേഖപ്പെടുത്തി. സ്കോട്ട്‌ലൻഡിൽ രേഖപ്പെടുത്തിയ -23.03 ആണ് 1995ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനില.

റെസ്ക്യൂ ടീമിന് നദിയിൽ എത്തണമെങ്കിൽ ആദ്യം ഒരു ചെറിയ ബോട്ട് പോയി മഞ്ഞു പൊട്ടിക്കണമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് ആർഎൻഎൽഐ ഉദ്യോഗസ്ഥ പറഞ്ഞു. “തേംസ് തണുത്തുറയുന്നത് ആദ്യത്തെ അനുഭവമല്ല, ഇങ്ങനെയുള്ളപ്പോൾ ഞങ്ങൾ ഡി ക്ലാസ്സ് ലൈഫ് ബോട്ടുകൾ അത്യാവശ്യഘട്ടങ്ങളിൽ ഐസ് പൊട്ടിക്കാൻ ഉപയോഗിക്കാറുണ്ട്. 13 വർഷമായി ഞാൻ ഇവിടെ ജീവിക്കുന്നു. പക്ഷേ ഇത്തവണത്തെ കാഴ്ച ഇതാദ്യമാണ്. 1963 ലാണ് തേംസ് നദി ഇതിനുമുൻപ് പൂർണമായി തണുത്തുറഞ്ഞത് .

നാഷണൽ ക്ലൈമറ്റ് റിസർച്ച് സെന്റർ തലവനായ ഡോക്ടർ മാർക്ക് മക്കാർത്തി പറയുന്നത് 2010 ന് ശേഷമുള്ള ഏറ്റവും തണുത്തുറഞ്ഞ കാലാവസ്ഥയിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നത് എന്നാണ്.