സ്വയംഭോഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ റഷ്യയിലെ ഫുട്ബോൾ ക്യാപ്ടനെ ദേശീയ ടീമിൽ നിന്നും പുറത്താക്കി. സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗ് സ്‌ട്രൈക്കറായ ആർടെം ഡിസ്യൂബയ്ക്ക് എതിരെയാണ് നടപടി. ഇയാൾ ബെഡ്ഡിൽ കിടന്നുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന വീഡിയോ ആണ് ശനിയാഴ്ച രാത്രിയോടെ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതിനു പിന്നാലെയാണ് ക്യാപ്ടനെതിരെ നടപടിയെടുത്തത്.

മോൾഡോവ, തുർക്കി, സെർബിയ എന്നിവയ്‌ക്കെതിരായ മത്സരങ്ങളിൽ ക്യാപ്റ്റൻ ഡിസ്യൂബ കളിക്കില്ലെന്ന കാര്യം റഷ്യയുടെ അന്താരാഷ്ട്ര കോച്ച് സ്റ്റാനിസ്ല വ് ചെർചെസോവ് സ്ഥിരീകരിച്ചതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഡിസ്യൂബയുടെ പ്രവൃത്തിയുമായി ടീമിന് യാതൊരു ബന്ധവുമില്ലെന്ന് ടീം മാനേജർ പ്രതികരിച്ചതായി റഷ്യൻ മാധ്യമമായ ‘ദ സൺ’ റിപ്പോർട്ട് ചെയ്തു. മോൾഡോവ, തുർക്കി, സെർബിയ എന്നിവയുയി നവംബറിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മനേജർ ആവശ്യപ്പെട്ടു.

ഫുട്ബോൾ മൈതാനത്തും പുറത്തും ടീം അംഗങ്ങൾ എല്ലാവരും ദേശീയ ടീമിലെ ഒരു കളിക്കാരന്റെ നിലവാരത്തിനും പദവിക്കും അനുയോജ്യമായ രീതിയിൽ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2018 ലോകകപ്പിൽ റഷ്യൻ ടീമിനെ ക്വാർട്ടർ ഫൈനലിലെത്തിച്ചതിൽ നിർണായ പങ്കുവഹിച്ചത് 32 കാരനായ ഡിസ്യൂബ ആയിരുന്നു. അതേസമയം തനിക്കെതിരെ ഉയർന്നിരിക്കുന്ന വിവാദത്തിൽ പ്രതികരിക്കാൻ ഡിസ്യൂബ ഇതുവരെ തയാറായിട്ടില്ല.