പാകിസ്ഥാന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബിരുദാനന്തര ബിരുദ പദ്ധതിയായ എംഎസ് (മാസ്റ്റർ ഓഫ് മെഡിസിൻ ), എംഡി (ഡോക്ടർ ഓഫ് സർജറി ) എന്നിവ ഡോക്ടറുമാരുടെ യോഗ്യത ലിസ്റ്റിൽ നിന്നും നീക്കം ചെയ്ത് സൗദി അറേബ്യ. ഇതുമൂലം സൗദിയിയിലും മറ്റു അറബ് രാജ്യങ്ങളിലും ജോലി ചെയുന്ന, ഉയർന്ന യോഗ്യതയുള്ള നൂറുകണക്കിന് പാകിസ്ഥാൻ ഡോക്ടർമാർക്ക് ജോലി നഷ്ടമാവും. സൗദിയിൽ ഉള്ള ഭൂരിഭാഗം പാകിസ്ഥാനി ഡോക്ടറുമാരോട് ഏതുസമയവും ഇവിടം വിട്ടുപോകാൻ തയ്യാറായി ഇരിക്കണമെന്നും നിർദേശം നൽകി.

പാകിസ്ഥാന്റെ എംഎസ് , എംഡി ബിരുദങ്ങൾ നിരസിച്ച സൗദി ആരോഗ്യ മന്ത്രാലയം, അത് ഘടനാപരമായ പരിശീലന പരിപാടിയല്ലെന്ന് അവകാശപ്പെട്ടു. ഉയർന്ന സ്ഥാനങ്ങളിലേക്ക് മികച്ച യോഗ്യത ഉള്ളവരെ നിയമിക്കേണ്ടതുണ്ട്. സൗദിയുടെ ഈ നീക്കത്തിന് പിന്നാലെ ഖത്തർ, യുഎഇ, ബഹ്‌റൈൻ എന്നിവരും സമാനമായ നടപടി സ്വീകരിച്ചു. 2016ൽ ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചതിനു ശേഷം കറാച്ചി, ലാഹോർ, ഇസ്ലാമബാദ് എന്നിവിടങ്ങളിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സംഘം നടത്തിയ അഭിമുഖത്തിലൂടെയാണ് ഈ ഡോക്ടറുമാരെ തിരഞ്ഞെടുത്ത് നിയമിച്ചത്. ഡിഗ്രി പ്രോഗ്രാമിൽ നിർബന്ധിത പരിശീലനം ഇല്ലെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇപ്പോൾ പറയുന്നത്. തങ്ങളുടെ ഈ അവസ്ഥയ്ക്ക്, പ്രശ്നബാധിതരായ ഡോക്ടർമാർ സിപിസ്‌പിയെ കുറ്റപ്പെടുത്തി. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിറ്റിസ്‌ നിരവധി ഡോക്ടർമാർക്ക് സേവനം അവസാനിപ്പിക്കൽ കത്തും നൽകി.

പാകിസ്ഥാന്റെ പ്രധാന ബിരുദ യോഗ്യതയ്ക്ക് ഇതുമൂലം തിരിച്ചടി ഉണ്ടാകുമെന്ന് പാകിസ്ഥാന്റെ വക്താവ് ഡോ. ആസാദ്‌ നൂർ മിസ്‌റ പറഞ്ഞു. തൊഴിലില്ലായ്മക്കൊപ്പം വിദേശത്തേക്ക് പണമയക്കുന്നതിനും പാകിസ്ഥാൻ ബുദ്ധിമുട്ട് നേരിടുന്നതായി നൂർ പറഞ്ഞു. എം‌എസ് / എം‌ഡി പ്രോഗ്രാം ഘടനാപരമായ പരിശീലന യോഗ്യതയല്ലെന്ന ധാരണ തെറ്റാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ പ്രൊഫ. ജാവേദ് അക്രം പറയുകയുണ്ടായി. വേൾഡ് ഫെഡറേഷൻ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ രൂപകൽപ്പന ചെയ്ത, അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായ, ക്ലിനിക്കൽ, റിസർച്ച് ഘടകങ്ങൾ ഉൾക്കൊള്ളുന്ന ചലനാത്മകവും ഘടനാപരവുമായ പാഠ്യപദ്ധതി ഉപയോഗിച്ചാണ് എം‌എസ്, എം‌ഡി ബിരുദങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.