മേഘാലയയില്‍ നടന്ന വാഹനാപകടത്തില്‍ വൈദികനും കന്യാസ്ത്രീയും ഡീക്കനും ഉള്‍പ്പടെ ആറു പേര്‍ മരിച്ചു. ബരാമ ഇടവക വികാരിഫാ. മാത്യുദാസ്, ബരാമ ഫാത്തമ കോണ്‍വെന്റിലെ സിസ്റ്റര്‍ മെലഗ്രീന്‍ ഡാന്റ്‌സ്,സിസ്റ്റര്‍ പ്രൊമീള ടിര്‍ക്കിസ സിസ്റ്റര്‍ റോസി നോന്‍ഗ്ര്, ഡീക്കന്‍ മെയ്‌റാന്‍ എന്നിവരും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. ട്രക്ക് ഡ്രൈവറും സഹായിയും ഗുരുതരമായിപരിക്കേറ്റ് ചികിത്സയിലാണ്.

അമിതവേഗത്തില്‍ വന്ന ട്രക്ക് കാറിലിടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മേഘാലയയിലെ സുമേറിലായിരുന്നു അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കായിരുന്നു അപകടം. ഷില്ലോംഗില്‍ നിന്ന് സിമന്റുമായി ഗോഹട്ടിയിലേക്ക് പോകുകയായിരുന്നു ട്രക്ക്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഷില്ലോംഗ് സിവിൽ ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.

1970 ഫെബ്രുവരി 10ന് ജനിച്ച ഫാ. ദാസ് 2005 നവംബർ 20നാണ് വൈദികനായി അഭിഷിക്തനായത്. 1985-ൽ തേസ്പൂർ രൂപതയുടെ കീഴിൽ ഒരു മിഷനായിട്ടാണ് അദ്ദേഹം സേവനം ചെയ്തുക്കൊണ്ടിരിന്ന ബരാമ ഇടവക ആരംഭിച്ചത്. ഫാത്തിമ സന്യാസിനികള്‍ ഇടവകയിൽ പെൺകുട്ടികളുടെ ഹോസ്റ്റലും ഒരു തൊഴിൽ പരിശീലന കേന്ദ്രവും ഒരു ഡിസ്പെൻസറിയുമായി സേവനം ചെയ്തു വരികയായിരിന്നു. ദാരുണമായ സംഭവത്തിൽ ബൊന്‍ഗായിഗാവ് ബിഷപ്പ് തോമസ് പുല്ലോപ്പിള്ളിൽ അതീവ ദുഃഖം രേഖപ്പെടുത്തി.