ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജനനശേഷം വേർപിരിഞ്ഞ മാതാവിനെ 58 വർഷങ്ങൾക്ക് ശേഷം മകൻ കണ്ടുമുട്ടിയ വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 1960-കളിൽ ദത്തായി പോയതാണ് തിമോത്തി വെൽച്ച്. മാതാവ് ജൂൺ മേരി ഫെൽപ്‌സിന് 18 വയസുള്ളപ്പോഴാണ് ഇരുവരും തമ്മിൽ വേർപിരിയുന്നത്. അന്ന് തിമോത്തിയ്ക്ക് ആറാഴ്ച മാത്രമാണ് പ്രായമുണ്ടായിരുന്നത്. അതിന് ശേഷം ഇപ്പോഴാണ് അമ്മ ജൂണിനെ മൊൺമൗത്തിൽ വെച്ച് കണ്ടുമുട്ടിയത്.

നിലവിൽ ലണ്ടനിൽ അധ്യാപകനാണ് തിമോത്തി. ജന്മം നൽകിയ മാതാവിനെ പിരിഞ്ഞതിന്റെ ദുഃഖം ഏറെ നാളായി അദ്ദേഹത്തെ അലട്ടിയിരുന്നതായും പറയുന്നു. ഇപ്പോൾ വളർത്തു മാതാപിതാക്കളായ ബില്ലിനും യൂനിസിനും ഒപ്പമാണ് അദ്ദേഹം. തിമോത്തി എല്ലായ്പോഴും സ്പെഷ്യൽ ആണെന്നും, ജീവിതത്തിൽ ഒപ്പം കിട്ടിയത് വളരെ ഭാഗ്യമായിരുന്നെന്നുമാണ് ഇരുവരുടെയും സാക്ഷ്യം. വിവാഹ ശേഷം കുട്ടികൾ ഇല്ലാതെ വിഷമിച്ചിരുന്ന ഇരുവരും 36 -മത്തെ വയസിലാണ് തിമോത്തിയെ ദത്തെടുക്കുന്നത്.

ബില്ലിയും യൂനിസും അസുഖബാധിതരായി മരണപ്പെട്ടതിന് ശേഷമാണ് സ്വന്തം മാതാവിനെ തിരഞ്ഞുള്ള യാത്ര തിമോത്തി ആരംഭിച്ചത്. അവർക്കൊപ്പമുള്ള ജീവിതം ഏറ്റവും വലിയൊരു ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു. ദത്തെടുക്കപ്പെട്ട ഒരു കുട്ടി അവന്റെ മാതാപിതാക്കളെ തിരയാറുണ്ടെന്നും, ജീവിതത്തിൽ അവൻ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് അതിനെ കുറിച്ച് ഓർത്താണെന്നും അദ്ദേഹം കൂട്ടിചേർത്തു.