ജോർജ്‌ മാത്യു

ബിർമിങ്ഹാമിലെയും പരിസരപ്രദേശങ്ങളിലുമുള്ള ഓർത്തഡോക്സ്‌ വിശാസികളുടെ ചിരകാല അഭിലാഷമായ സ്വന്തമായ ദേവാലയം എന്ന ആഗ്രഹം സഫലമായതിന്റെ പൂർത്തീകരണം എന്ന നിലക്കുള്ള പവിത്രമായ മൂറോൻ കൂദാശ ഡിസംബർ 10,11 തീയതികളിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടക്കുന്നു . കൂദാശ ചടങ്ങുകൾക്ക് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയും ,യുകെ ,യൂറോപ്പ് , ആഫ്രിക്ക ഭദ്രാസനാധിപനുമായ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും .

ഡോ. മാത്യൂസ് മാർ തിമോത്തിയോസ്

ഡിസംബർ 10 വെള്ളിയാഴ്ച വൈകിട്ട് 6 ന് സന്ധ്യനമസ്കാരവും ,7 -ന് മൂറോൻ കൂദാശയുടെ ഒന്നാം ഘട്ടം ,8.30ന് ഭക്ഷണം .ഡിസംബർ 11-രാവിലെ 7.30 പ്രഭാതനമസ്കാരം .മൂറോൻ കൂദാശയുടെ രണ്ടാം ഘട്ട ശുശ്രുഷയും ,വി .കുർബാനയും ,ആശിർവാദവും,പൊതുസമ്മേളനവും നടക്കും .തുടർന്ന് ഉച്ചഭക്ഷണത്തോടെ ചടങ്ങുകൾ സമാപിക്കും .യുകെയിലെ വിവിധ ഇടവകകളിൽ നിന്ന് വൈദീകരും ,വിശാസികളും കൂദാശയിൽ പങ്കെടുക്കുമെന്നു ഇടവക വികാരി ഫാ എൽദോ വർഗീസ് അറിയിച്ചു .

ഫാ.എൽദോ വർഗീസ്

മൂറോൻ കൂദാശയുടെ സുഗമമായ നടത്തിപ്പിന്‌ വേണ്ടി വിവിധ സബ്‌കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു .ഫാ .മാത്യൂസ് കുര്യാക്കോസ് ഇടവക വികാരിയും ,രാജൻ വര്ഗീസ് ട്രൂസ്റ്റിയും ,ജെയ്സൺ തോമസ് സെക്രെട്ടറിയും ആയ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് സ്വന്തമായ ദേവാലയമെന്ന മലങ്കര മക്കളുടെ ആഗ്രഹം യാഥാർഥ്യമായത് .

ഇടവക വികാരി ഫാ:എൽദോ വര്ഗീസ് ,ട്രസ്റ്റി രാജൻ വർഗീസ് .സെക്രെട്ടറി എബ്രഹാം കുര്യൻ എന്നിവർ വിശുദ്ധ ദേവാലയ പുനർ പ്രതിഷ്ഠ ചടങ്ങുകൾക്ക് നേതൃത്വം നൽകും .