ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയ്ക്കായി ‘കാമികാസെ’ എന്ന ഡ്രോൺ നിർമ്മിച്ചതിന് കവെൻട്രിയിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ജീവപര്യന്തം തടവ്. ബോംബോ രാസായുധമോ ഒരു സ്ഥലത്ത് എത്തിക്കാനുള്ള കഴിവുള്ള ഡ്രോണിനെയാണ് നിർമ്മിച്ചത്. ഇതിന് പിന്നാലെ സെപ്റ്റംബറിലാണ് തീവ്രവാദ സംഘടനയുമായി പ്രവർത്തിക്കുന്നത് ചൂണ്ടികാട്ടി ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തത്‌. ബർമിംഗ്ഹാം ക്രൗൺ കോടതിയിൽ വച്ച് ജഡ്ജി പോൾ ഫാരർ കെ.സി ഇയാളെ കുറഞ്ഞത് 20 വർഷം തടവിനായി ശിക്ഷിക്കുകയായിരുന്നു.

 

കവെൻട്രിയിൽ നിന്നുള്ള ഇരുപത്തിയേഴുകാരനായ അൽ ബാരെദ് ഐഎസിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തി. “ഒന്നിലധികം ജീവനുകൾ അപകടപ്പെടുത്തുന്ന ലക്ഷ്യത്തോടെയാണ് പ്രതി പ്രവർത്തിച്ചതെന്ന് ജഡ്‌ജി ചൂണ്ടിക്കാട്ടി. കവെൻട്രിയിലെ പ്രതിയുടെ വീട്ടിൽ നിന്നും ഡ്രോൺ നിർമ്മിക്കാൻ ശേഷിയുള്ള നിർമ്മിക്കാൻ ശേഷിയുള്ള 3D പ്രിന്ററും ഉപകരണവും കണ്ടെത്തിയിട്ടും ഐഎസിനെ പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു അൽ ബറേദിൻെറ വാദം.

ഐഎസിൻെറ ശത്രു പ്രദേശത്തേക്ക് 5 കിലോമീറ്റർ (3 മൈൽ) വരെ ദൂരപരിധിയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഉപകരണമാണ് പ്രതി രൂപകൽപന ചെയ്‌തതെന്ന്‌ പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു. ഈ വർഷം ജനുവരിയിൽ അൽ ബറേദിനെ അറസ്റ്റ് ചെയ്തപ്പോൾ ആളില്ലാ വിമാനവും (യുഎവി) ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ ഐഎസ് ബന്ധം കാണിക്കുന്ന എൻക്രിപ്റ്റ് ചെയ്ത ഓൺലൈൻ ചാറ്റുകളും മറ്റ് ഡിജിറ്റൽ മെറ്റീരിയലുകളും കണ്ടെത്തിയത്.