ലണ്ടൻ : 1975ൽ 15 കാരിയായ ജാക്വലിൻ മോണ്ട്‌ഗോമറിയെ അവളുടെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഡെന്നിസ് മക്‌ഗ്രോറി അൻപതു വർഷങ്ങൾക്ക് ശേഷം കുറ്റക്കാരനെന്ന് തെളിഞ്ഞു. മദ്യപാനിയായ മക്‌ഗ്രോറി ജാക്വലിന്റെ അമ്മായിയായ ജോസിയുടെ പങ്കാളിയെ അന്വേഷിക്കുകയും ഈ വിവരം നൽകാത്തതിലുള്ള പക മൂലം ജാക്വലിനെ ആക്രമിക്കുകയുമായിരുന്നു. മക്ഗ്രോറി കൊലപാതകം നിഷേധിക്കുകയും തെളിവുകൾ വളരെ ദുർബലമാണെന്ന് കണ്ടെത്തുകയും ചെയ്തതിന് ശേഷം 1976-ൽ ഓൾഡ് ബെയ്‌ലിയിലെ ജഡ്ജി കേസ് തള്ളി.

എന്നാൽ ജാക്വലിന്റെ ശരീരത്തിൽ നിന്നെടുത്ത് സൂക്ഷിച്ച യോനി സ്രവങ്ങൾ പുതിയ ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വീണ്ടും പരിശോധിച്ചു. ഇതിൽ നിന്ന് ബലാത്സംഗം നടന്നിട്ടുണ്ടെന്ന് വ്യക്തമായി. ഇപ്പോൾ 74 വയസ്സുള്ള മക്ഗ്രോറിയോട് വിധി കേൾക്കാൻ കോടതിയിലേക്ക് എത്താൻ ജഡ്ജി ഉത്തരവിട്ടു.

ഹണ്ടിംഗ്ഡൺ ലോ കോടതിയിലെ പുതിയ ജൂറി, ജാക്വലിൻ കൊല്ലപ്പെട്ട് ഏതാനും മണിക്കൂറുകൾക്ക് ശേഷം മക്ഗ്രോറിയുടെ അറസ്റ്റിൽ എടുത്ത ഫോട്ടോകൾ കണ്ടു. അവന്റെ ചുണ്ടിലും ചെവിയുടെ പുറകിലും മുറിവുകൾ കാണാം. ഇത് ജാക്വലിനുമായുണ്ടായ മല്പിടുത്തതിനിടെ ഉണ്ടായ പരിക്കുകളാണന്ന് പ്രോസിക്യൂഷൻ പറഞ്ഞു. അങ്ങനെ അൻപത് വർഷങ്ങൾക്ക് ശേഷം തെളിവുകളില്ലാതെ തള്ളിയ കേസിൽ വിധി. പുതിയ തെളിവുകൾ പുറത്തുവന്നാൽ കുറ്റവിമുക്തരാക്കപ്പെട്ട പ്രതികളുടെ പുനരന്വേഷണം അനുവദിക്കുന്നതിനായി 2003-ൽ നിയമം ഭേദഗതി ചെയ്തു. ഓരോ കേസും ന്യായവും പൊതുതാൽപ്പര്യവുമാണെന്ന് ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻസിന് (ഡിപിപി) ബോധ്യപ്പെട്ടു.