സ്വന്തം ലേഖകൻ

ആസ്ട്രാ സിനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്നു നടത്തുന്ന കോവിഡ് വാക്സിൻ പരീക്ഷണം തുടരും. കോവിഡ് വാക്സിൻ പരീക്ഷിച്ച ബ്രസീലിലെ വോളണ്ടിയർ മരിച്ചതിനെ തുടർന്ന് സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. എന്നാൽ പരീക്ഷണത്തിന്റെ രഹസ്യാത്മക സ്വഭാവത്തെ മാനിച്ച് ബ്രസീലിയൻ ആരോഗ്യവകുപ്പ് വിഷയത്തെ പറ്റി കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. മരിച്ചവ്യക്തിയുടെ ആരോഗ്യസ്ഥിതിയെ പറ്റി വിശദമായി പഠിച്ചെന്നും, വാക്സിനുമായി ബന്ധപ്പെട്ട് ഭയപ്പെടാൻ ഒന്നുമില്ലെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി അറിയിച്ചു. മരണപ്പെട്ട വ്യക്തിക്ക് വാക്സിൻ നൽകിയിട്ടുണ്ടാവില്ല എന്ന അനുമാനത്തിലാണ് മാധ്യമങ്ങൾ.

സന്നദ്ധത അറിയിച്ച് എത്തിയവരിൽ പകുതിയോളം പേർക്ക് മാത്രമാണ് യഥാർത്ഥ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കോവിഡ് – 19 വാക്സിൻ നൽകിയത്. ശേഷിക്കുന്ന പകുതി പേർക്ക് മുൻപേ തന്നെ ലൈസൻസുള്ള മെനിഞ്ചയിറ്റിസ് വാക്സിനാണ് നൽകിയത്. വാക്സിൻ സ്വീകരിച്ചവരോടോ അവരുടെ കുടുംബത്തിലുള്ളവരോടോ ഏതു വാക്സിനാണ് നൽകിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. വാക്സിനുകൾ നൽകിയ രണ്ട് ഗ്രൂപ്പുകളിൽ പെട്ട ആൾക്കാരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കോവിഡ് -19 നെതിരെ ഫലപ്രദമാണോ എന്നത് കൃത്യമായി റെക്കോർഡ് ചെയ്യപ്പെടുന്നുമുണ്ട്. ആസ്ട്രാ സിനെക്ക പറയുന്നു,’വ്യക്തിഗതമായ വിവരങ്ങൾ ഒന്നും സൂക്ഷിച്ചു വെക്കുന്നില്ല, പക്ഷേ വാക്സിൻ നൽകിയ ഒരു സമൂഹം ആൾക്കാരെ നല്ല രീതിയിൽ തന്നെ നിരീക്ഷിക്കുന്നുണ്ട്. ഓരോരുത്തരിലും എത്രകണ്ടു മാറ്റങ്ങളാണ് വാക്സിൻ വരുത്തിവെക്കുന്നത് എന്നും, സൈഡ് എഫക്റ്റ്കളെപ്പറ്റിയും ഗഹനമായ രീതിയിൽ പഠിക്കുന്നുമുണ്ട്.

കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു.യുകെ ,ബ്രസീൽ ,ഇന്ത്യ എന്നിവിടങ്ങളിലാണ് ഇത് നടക്കുന്നത്. യുകെയിൽ ഒരു രോഗി സൈഡ് എഫക്ടിനെ തുടർന്ന് മരിച്ചതിനാൽ കഴിഞ്ഞ മാസത്തിൽ പരീക്ഷണങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ പ്രശ്നമൊന്നുമില്ല എന്ന് തെളിഞ്ഞതിനെ തുടർന്ന് പരീക്ഷണങ്ങൾ പുനരാരംഭിച്ചു.

ബ്രസീലിയൻ ആരോഗ്യ അതോറിറ്റി ആയ അൻവിസ ഒക്ടോബർ 19 ഓടെ ഒരു വോളണ്ടിയർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. മരണപ്പെട്ട വ്യക്തി കോവിഡ് രോഗികളോട് അടുത്തിടപഴകി കൊണ്ടിരുന്ന 28 വയസ്സുകാരനായ ഡോക്ടറാണ്. എന്നാൽ അൻവിസ ഇത് പൊതു സമക്ഷത്തിൽ സമ്മതിച്ചിട്ടില്ല. ഇദ്ദേഹം മരിച്ചത് വാക്സിന്റെ പ്രതിപ്രവർത്തനം മൂലം അല്ലെന്നും പരീക്ഷണങ്ങൾ പുനരാരംഭിക്കാമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

വാക്സിൻ പൂർണ്ണമായ വിജയം ആണെങ്കിൽ അത് വില കൊടുത്തു വാങ്ങാൻ ഉള്ള ബ്രസീലിന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 5.3 മില്യണോളം കോവിഡ് രോഗികൾ നിലവിലുണ്ട്.