സ്വന്തം ലേഖകൻ

ഇരട്ട സഹോദരിമാരായ ലേഡീ അമീലിയയും, ലേഡീ എലിസ സ്പെൻസറും അടുത്തിടെ നൽകിയ ഇന്റർവ്യൂവിൽ, സ്നേഹനിധിയായ തങ്ങളുടെ ആന്റി ഡയാന രാജകുമാരിയെ പറ്റി പരാമർശിച്ചു. 28 വയസ്സുകാരിയായ ഇരുവർക്കും പറയാനുള്ളത് ഹൃദയസ്പർശിയായ ഓർമ്മകൾ മാത്രം. ” കുഞ്ഞുങ്ങളുടെ ഹൃദയം വായിക്കാൻ അവരോളം കഴിവുള്ള മറ്റൊരു വ്യക്തിയെയും ഞാൻ കണ്ടിട്ടില്ല” അവർ പറഞ്ഞു.

സൗത്ത് ആഫ്രിക്കയിലേക്ക് താമസം മാറ്റും മുൻപ് ഇരുവരുടെയും കുട്ടിക്കാലം ചെലവഴിച്ചത് മുഴുവൻ ആൽതോർപ്പിലെ ഡയാനയുടെ അന്ത്യവിശ്രമ സ്ഥലത്താണ്. എലിസ പറയുന്നു, ” അവർ ഞങ്ങളുടെ ആന്റി ആണ് എന്നു മാത്രമായിരുന്നു കുട്ടിക്കാലത്ത് ഞങ്ങൾക്ക് മനസ്സിലായത്. എല്ലാവരെയും ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയായിരുന്നു. മാതൃസ്നേഹവും ദയയും കരുണയും ആവോളം ഉണ്ടായിരുന്നു. കുട്ടികളുടെ മനസ്സ് വായിക്കാൻ പ്രത്യേക കഴിവായിരുന്നു. അതിനാൽ ഞങ്ങളോട് ഒരു പ്രത്യേക മാനസിക ബന്ധം പുലർത്തിയിരുന്നു.”

ഒരിക്കൽ കേപ്പ് ടൗണിൽ വെച്ച് തങ്ങളെ പിന്തുടർന്ന ഫോട്ടോഗ്രാഫറെ ആന്റി ഒഴിവാക്കിയത് ഓർക്കുന്നു. ഓർക്കുമ്പോൾ പിന്നീട് ഭയം തോന്നിയ കാര്യമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ വിറച്ചു നിന്ന ഞങ്ങളെ ആന്റി രക്ഷിച്ചതും ഒരു കളിയിലൂടെയാണ്. ” ആരാണ് ആദ്യം ഓഡി കാറിൽ എത്തുക? ” അങ്ങനെ ആ ഭയവും രസമുള്ള ഒരു ഓർമയാക്കി ആന്റി മാറ്റി.

അച്ഛൻ മരിച്ചത് ഏറ്റവും വലിയ ആഘാതമായിരുന്നു. കുറച്ചുകൂടി മുതിർന്നപ്പോഴാണ് ആന്റി ഡയാന രാജകുമാരിയുടെ പ്രാധാന്യം മനസ്സിലായതും. അവർ ലോകത്തിന് മുന്നിൽ പ്രധാനപ്പെട്ട പദവികൾ വഹിച്ചിരുന്ന വ്യക്തിയാണെന്ന് മനസ്സിലായതും.