തമിഴ്നാട്ടിലെ കടലൂരില്‍ അൻപുമണി രാംദോസിന്റെ പട്ടാളി മക്കള്‍ കച്ചി സ്ഥാനാർത്ഥിയുടെ വിജയം പ്രവചിച്ച രണ്ട് വഴിയോര ഭാവി പ്രവചനക്കാരും അവരുടെ തത്തകളെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. കടലൂരിലെ പി .എം.കെ. സ്ഥാനാർത്ഥിയും സംവിധായകനുമായ തങ്കർ ബച്ചന്റെ വിജയം പ്രവചിച്ചതിന് പിന്നാലെയാണ് കൈനോട്ടക്കാരായ സഹോദരങ്ങളെ അവരുടെ തത്തകളേയടക്കം അറസ്റ്റുചെയ്തത്.  തത്തകളെ അനധികൃതമായി കൈവശംവെച്ചുവെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിന്റെ നടപടി.

പ്രചാരണങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പിലെ തന്റെ വിജയം പ്രവചിക്കാൻ തങ്കർ ബച്ചൻ കൈനോട്ടക്കാരനെ സമീപിച്ചിരുന്നു. തുടർന്ന് തങ്ങളുടെ കൈവശമുള്ള നാല് തത്തകളിലൊന്നിനെക്കൊണ്ട് സഹോദരങ്ങളില്‍ ഒരാള്‍ ചീട്ട്എടുപ്പിച്ചു. ഇതില്‍ വിജയം സൂചിപ്പിക്കുന്ന ചീട്ട് ലഭിച്ചതിന് പിന്നാലെ തങ്കർ ബച്ചൻ തത്തയ്ക്ക് പഴം നല്കുന്നത് അടക്കമുള്ള വീഡിയോ പ്രചരിച്ചിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരം കൈനോട്ടക്കാരായ സഹോദരങ്ങളുടെ രണ്ട് കൂടുകളിലുള്ള നാല് തത്തകളെ വനം വകുപ്പ് കണ്ടു കെട്ടി. സഹോദരങ്ങളെ പിന്നീട് താക്കീതു നൽകി വിട്ടയച്ചു. ബി ജെ പിയുമായി സഖ്യം ചേർന്നാണ്പിഎംകെ തമിഴ്നാട്ടിൽ മത്സരിക്കുന്നത്. വനം വകുപ്പിന്റെ നടപടിയെപിഎംകെ പ്രസിഡന്റ് അൻപു മണി രാംദാ. രാംദാസ് വിമർശിച്ചു.