തിരുവനന്തപുരത്ത് ബിജെപിയിൽ നിന്നും ലീഡ് തിരിച്ചു പിടിച്ച് യുഡിഎഫ്. ശശി തരൂർ മികച്ച മുന്നേറ്റമാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്. ആദ്യ ഫലസൂചനയിൽ ബിജെപി ശക്തമായ ലീഡ് സ്വന്തമാക്കിയിരുന്നു. പത്തനംതിട്ടയെക്കാള്‍ കൂടുതല്‍ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ തെളിഞ്ഞു കത്തിയത് തിരുവനന്തപുരത്തായിരുന്നു. എല്ലാ പ്രവചന സര്‍വേകളും ഇൗ വികാരത്തിന് അടിവരയിട്ടു. ഹിന്ദു വികാരം ഉണര്‍ത്തി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ബിജെപിക്ക് ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്തവണ. ആ കുതിപ്പിന് ആക്കം കൂട്ടാന്‍ കുമ്മനത്തെ പോലെ ഒരു സ്ഥാനാര്‍ഥി കൂടി എത്തിയതും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും തിരുവനന്തപുരത്തുകാരെ താമരയോട് അടുപ്പിക്കുമെന്ന് ബിജെപി കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങള്‍ ഉറച്ച് വിശ്വസിച്ചിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് ലക്ഷ്യം വച്ചിരുന്നത് ന്യൂനപക്ഷമേഖലയിലെ ഉയര്‍ന്ന പോളിങിലായിരുന്നു. മോദി വിരുദ്ധ വികാരവും വര്‍ഗീയതയ്ക്ക് കേരളത്തിലില്‍ ഇടം നല്‍ക്കാത്ത ചിന്താഗതിയും വോട്ടായി പെട്ടിയിലാകുെമന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചിരുന്നു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ഹിന്ദുവോട്ടുകള്‍ അനുകൂലമാകുമെന്ന് കണക്കുകൂട്ടൽ നായര്‍ വോട്ടുകളിലും യുഡിഎഫ് കണ്ണുവച്ചിരുന്നു. എല്‍ഡിഎഫിന്റെ ചിട്ടയായ സംഘടനാപ്രവര്‍ത്തനവും സി.ദിവാകരന്റെ ഇമേജും ഗുണമാകുമെന്ന് എല്‍ഡിഎഫ് ക്യാപും കരുതുന്നു

ആദ്യ റൗണ്ട് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആലത്തൂരിലും പാലക്കാട്ടും ആദ്യ ലീഡ് യുഡിഎഫിന്. കേരളത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.കെ.ബിജു ആലത്തൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയം നേടിയിരുന്നു. കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ആണ് ആദ്യഘട്ടത്തില്‍. യുഡിഎഫ് പതിനാലിടത്ത് മുന്നില്‍; ആറിടത്ത് എല്‍ഡിഎഫ്.