ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

രാജ്യവ്യാപകമായി കഴിഞ്ഞ ഒരുവർഷം ഒരു ശതമാനത്തിൽ താഴെ മാത്രമാണ് താമസ സൗകര്യത്തിന്റെ ചെലവിൽ വർധനയാണുണ്ടായിരിക്കുന്നത്. പോയവർഷം വസ്തു വിൽപ്പനയിൽ വിലവർദ്ധനവ് ഏകദേശം നിലച്ച മട്ടിലായിരുന്നു എന്ന് പ്രമുഖ മോർട്ടഗേജ് ലെന്റർ പറഞ്ഞു.

നവംബർ വരെയുള്ള വിലവർദ്ധനവ് ആകെ 0.8 ശതമാനം മാത്രമാണ്. ഈ വർഷം യുകെയിൽ താമസസ്ഥലം വീട് എന്നിവ  വാങ്ങിയവർക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്. ഇനിയങ്ങോട്ടുള്ള  കച്ചവടസാധ്യതകളും ചുരുങ്ങിയ ചെലവിൽ വീട് വാങ്ങാം എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ബ്രക്സിറ്റ്, ആഗോള വളർച്ച, സാമ്പത്തിക അസ്ഥിരത എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. ഒരു യുകെ ഭവനത്തിന് ഏകദേശം 2, 157, 34 പൗണ്ടാണ് വില. നവംബറിൽ മാത്രമാണ് 0.5 ശതമാനം വർധനവ് ഉണ്ടായിരിക്കുന്നത്.

യു കെ യിൽ സ്വന്തമായി സ്ഥലം, വീട് എന്നിവ വാങ്ങാൻ താല്പര്യം ഉള്ള പ്രവാസികൾക്ക് നല്ല അവസരമാണ് നിലനിൽക്കുന്നത്. ഇലക്ഷൻ മുൻ നിൽക്കുന്ന സാഹചര്യത്തിൽ വലിയ മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നതും സന്തോഷ വാർത്തയാണ്.

പന്തേയോൺ മാക്രോ എക്കണോമിക്സ് യുകെ ചീഫ് ആസാമുവേൽ ടോംസ് പറയുന്നു “ജൂലൈ 2018 ന് ശേഷം ആകെ വില ഉയർന്നത് ഈമാസം നവംബറിലാണ്.” ഒക്റ്റനെ ക്യാപിറ്റലിൽ മോർട്ഗേജ് ലെണ്ടെർ ആയ ജോനാഥൻ സാമുവൽനും സമാനമായ അഭിപ്രായമാണ്. അധികം കച്ചവടങ്ങൾ നടന്നിട്ടില്ലെന്ന് മാത്രമല്ല ജനങ്ങൾ ഉള്ളതുകൊണ്ട് ജീവിക്കാൻ തയ്യാറാണ് എന്നതും ഈ മേഖലയിലെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു.