ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യു കെ : തെറ്റായ വിവരങ്ങൾ ചൂണ്ടിക്കാട്ടി ന്യൂനപക്ഷത്തിന് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതിന് ഇക്വാലിറ്റി വാച്ച് ഡോഗ് ആണ് വിമർശനം നേരിട്ടത്.

യുകെ യൂണിവേഴ്സിറ്റികളിൽ റേസിസത്തെക്കുറിച്ച് അന്വേഷണം നടത്തി , വിവരം ശേഖരിക്കുന്ന ഗവൺമെന്റിന്റെ ഇക്വാലിറ്റി വാച്ച് ഡോഗ് എന്ന സംഘടനയ്ക്കാണ് , തെറ്റായവിവരങ്ങൾ സ്വീകരിച്ച് സ്ഥിതിവിവരക്കണക്കുകൾ വളച്ചൊടിക്കാൻ ശ്രമിച്ചതിന് വിദ്യാർത്ഥികളിൽ നിന്നും നേതാക്കളിൽ നിന്നും നിന്നും വിമർശനം നേരിട്ടത് . വെള്ളക്കാരായ ബ്രിട്ടീഷ് വിദ്യാർത്ഥികൾ കറുത്തവർഗ്ഗക്കാരെ പോലെയോ മറ്റ് എത്തിക്കൽ ന്യൂനപക്ഷങ്ങളെ പോലെയോ ക്യാമ്പസിൽ വിവേചനം നേരിടുന്നു എന്ന് ഇക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ (ഇ എച്ച് ആർ സി) രേഖപ്പെടുത്തിയിരുന്നു.

വാച്ച് ഡോഗിന്റെ ഈ വർഷത്തെ സ്റ്റുഡന്റ് സർവ്വേ പ്രകാരം 9% ബ്രിട്ടീഷ് വിദ്യാർഥികൾ വർഗ്ഗവിവേചനം നേരിടുന്നുണ്ട്. 29 % കറുത്ത വർഗക്കാരും 27% ഏഷ്യൻ വിദ്യാർഥികളും വർഗ്ഗ വർണ്ണ വിവേചനം നേരിടുമ്പോഴാണ് ഇത്. സ്കോട്ടിഷ്, വെൽഷ് യൂണിവേഴ്സിറ്റികളിൽ ആണ് പ്രധാനമായും ഇംഗ്ലീഷ് വിരുദ്ധ വികാരം ഉള്ളതെന്നാണ് കണ്ടെത്തൽ.

വെൽഷ്കാരായ സഹപ്രവർത്തകർ ഇംഗ്ലീഷുകാരി ആയ ഒരു സ്റ്റാഫിൻെറ സമീപത്ത് നിന്ന് ഇംഗ്ലീഷിൽ സംസാരിക്കുന്നതിനിടയിൽ തന്നെപ്പറ്റി വെൽഷ് ഭാഷയിൽ പരാമർശം നടത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന് അവർ പരാതിപ്പെട്ടു .

എന്നാൽ യഥാർത്ഥത്തിൽ പ്രശ്നങ്ങൾ നേരിടുന്നത് വർണ്ണ വ്യത്യാസം ഉള്ളവർ ആണെന്ന് ലണ്ടനിലെ ഗോൾഡ് സ്മിത്ത് യൂണിവേഴ്സിറ്റിയിലെ റേസ്, ഫെയ്ത്, കൾചർ വിസിറ്റിംഗ് പ്രൊഫസർ ആയ ഹെയ്‌ദി മിർസ പറഞ്ഞു. ഇംഗ്ലീഷ് വിരുദ്ധവികാരം യഥാർത്ഥത്തിലുള്ള ഒരു പ്രശ്നമേയല്ല, അത് വരുത്തിതീർക്കാൻ ശ്രമിക്കുന്ന വെറും ഒരു കളവു മാത്രമാണ്. പ്രത്യേകിച്ചും കറുത്തവർക്ക് എതിരെയുംഏഷ്യക്കാർക്കെതിരെയും അതിക്രമങ്ങൾ നടക്കുകയും ഇസ്ലാമോഫോബിയയും ആന്റി സെമിറ്റിക് റേസിസവും എല്ലാം കൊടികുത്തി വാഴുന്ന ഈ കാലത്ത് എന്നും അവർ കൂട്ടിച്ചേർത്തു.