പമ്പയാറും മണിമലയാറും കരകവിഞ്ഞൊഴുകുന്നു.ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി. പുഴകളും തോടുകളും കര കവിഞ്ഞൊഴുകുന്നു.കഴിഞ്ഞ തവണത്തെ ദുരന്ത ഓർമ്മയിൽ ദുരിതം മുന്നില്‍ക്കണ്ട് ഉയര്‍ന്ന പ്രദേശത്തേക്ക് മാറുകയാണ് ജനങ്ങള്‍.കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും വെള്ളം കയറി . പുഞ്ച കൃഷിക്കു വേണ്ടി പമ്പിംഗ് ആരംഭിച്ചത് മിക്ക പാടശേഖരങ്ങളിലും ആശ്വാസകരമാണ്. എന്നാൽ പമ്പിംഗ് ആരംഭിക്കാത്ത പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒന്നര മാസത്തോളം ക്യാംപുകളില്‍ കഴിഞ്ഞ ശേഷം മടങ്ങിയെത്തിയവര്‍ ആണ് ഇവരിൽ പലരും.

ജീവിതത്തിലേക്കു തിരിച്ചു വരുന്നതിനിടയിൽ വീണ്ടും ക്യാമ്പുകളിലേക്ക് ഒരു തിരിച്ചു പോക്ക് ഇവർക്ക് ചിന്തിക്കുന്നതിലും അപ്പുറത്തെ വേദന തന്നെയാണ്. അടുത്ത മാസം പൂഞ്ച കൃഷി ആരംഭിക്കുന്നതിന് കുട്ടനാട്ടില്‍ ദ്രുതഗതിയിലുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയിലാണ് വീണ്ടും ഈ ദുരന്തം. പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളിലും,ചതുര്‍ത്ഥ്യാകരി,എടത്വ,വേഴപ്ര എന്നീ ഭാഗങ്ങളിലുമാണ് വെള്ളം കയറിയിട്ടുള്ളത് . കൈനകരി പഞ്ചായത്തിലെ വിവിധ തുരുത്തുകളിലും വെള്ളം കയറി. ഇനിയും പ്രളയം ഉണ്ടാകുമോ എന്ന നടുക്കത്തിലാണ് കുട്ടനാട്ടുകാര്‍ ഇപ്പോൾ