ലിസ മാത്യു, മലയാളം ന്യൂസ്‌ ടീം

യു കെ :- ഡയാന രാജകുമാരിയുടെ മരണം ബ്രിട്ടനെ വീണ്ടും പിടിച്ചുലയ്ക്കുമോ ? രാജകുമാരി തന്റെ മരണം കാറപകടത്തിലൂടെ നടക്കുമെന്നുള്ള ഭയം അഭിഭാഷകനായിരുന്ന ലോർഡ് മിഷ്കോണിനോട് പോലീസിന് നൽകിയിരുന്നു . എന്നാൽ ഈ രേഖകൾ വളരെ വൈകിയാണ് പാരീസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയ്യിലെത്തിയത് എന്നതാണ് പുതിയ വിവാദങ്ങൾ കാരണമായിരിക്കുന്നത്. തന്റെ മരണം കാറപകടത്തിലൂടെ സംഭവിക്കുമെന്ന് ഡയാന രാജകുമാരിക്ക് ഭയമുണ്ടായിരുന്നതായും എന്നാൽ ഇത് സംബന്ധിച്ച് മരണശേഷം ഉടൻതന്നെ ഫ്രഞ്ച് ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങൾ കൈമാറിയില്ല എന്നതാണ് പുതിയ ആരോപണം.

മരണം നടന്ന 25 വർഷമായതിന്റെ വാർഷികത്തോടനുബന്ധിച്ച് ചാനൽ 4 ൽ ആരംഭിക്കുന്ന ഡോക്കുമെന്ററിയോട് അനുബന്ധിച്ചാണ് പുതിയ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ ഒരു കുറുപ്പിനെ സംബന്ധിച്ച് ഡയാനയുടെ സഹോദരങ്ങൾ പോലും ഒരു പതിറ്റാണ്ട് കഴിഞ്ഞാണ് അറിഞ്ഞതെന്നും, മക്കൾക്കും ഇത് സംബന്ധിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും ആണ് ഡോക്യുമെന്ററി വ്യക്തമാക്കുന്നത്. അഭിഭാഷകന്റെ കുറ്റം അല്ലെന്നും അഭിഭാഷകൻ മരണശേഷം ഉടൻതന്നെ ഈ കുറിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരോട് വിവരം അറിയിച്ചതാണെന്നും ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


ഡോക്യുമെന്ററി പുതിയ വിവാദങ്ങൾ സൃഷ്ടിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. 2006ൽ മെട്രോപൊളിറ്റൻ ചീഫ് ആയിരുന്ന ലോർഡ് സ്റ്റീവൻസ് അപകടത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുകയും, അങ്ങനെയാണ് വില്യം രാജകുമാരനും ഹാരി രാജകുമാരനും ഉൾപ്പെടെ വിവരങ്ങൾ കൂടുതൽ അറിയുകയും ചെയ്യുന്നത്. ഓപ്പറേഷൻ പേജറ്റ് എന്ന പേരിട്ടിരുന്ന ഈ അന്വേഷണത്തിൽ ഇത് ഒരു അപകടമരണം ആണെന്നാണ് സ്ഥിരീകരിക്കപ്പെട്ടത്.