ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ വർഷം നവംബറിൽ ബെർമിംഗ്ഹാമിൽ പോലീസ് അറസ്റ്റു ചെയ്‌ത സിനാദ് ഫോളി (37) താൻ അനുഭവിച്ച വേദനാജനകമായ അനുഭവം പങ്കുവച്ചു. സിനാദിനെ അറസ്റ്റ് ചെയ്‌ത പോലീസ് അവരെ വിവസ്ത്രയാക്കിയ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവയ്ക്കുകയായിരുന്നു അവർ. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിനെതിരെയുള്ള ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളിൽ ഒന്നാണ് സിനാദ് ഫോളിയുടെ അനുഭവം. സിനാദിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് കുറ്റം ചുമത്താതെ വിട്ടയക്കുകയും ആയിരുന്നു. എന്നാൽ വളരെ വേദനാജനകമായ ഓർമ്മകളാണ് കസ്റ്റഡി കലയാളവിൽ അവർ നേരിട്ടത്. സബ്ജക്ട് ആക്‌സസ് അഭ്യർത്ഥന ഉപയോഗിച്ച് ജയിലിൽ സിനാദ് കഴിഞ്ഞ കാലയളവിലെ സിസിടിവി ദൃശ്യങ്ങൾ സിനാദ് വാങ്ങിച്ചു. ഇതിൽ വനിതാ ഉദ്യോഗസ്ഥർ സിനാദിനെ തറയിൽ കിടത്തി വസ്ത്രം അഴിക്കുന്നത് കാണാം.

താൻ നേരിട്ട ഏറ്റവും വേദനാജനകവുമായ അനുഭവം ആയിരുന്നു അതെന്ന് സിനാദ് പറഞ്ഞു. വളരെ അനുസരണയോടെ പെരുമാറിയ തൻെറ വസ്ത്രം ബലമായി വലിച്ചഴിക്കേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ തികച്ചും മനുഷ്യത്വരഹിതമായ പൊലീസിൻെറ പ്രവർത്തികൾ കാണാം. വസ്ത്രം അഴിച്ചുമാറ്റിയ സിനാദിനെ പിന്നീട് 16 മണിക്കൂർ നഗ്നയാക്കി സെല്ലിൽ ഇടുകയായിരുന്നു. നഗ്നയാക്കിയ ശേഷം പുരുഷ ഉദ്യോഗസ്ഥർ അവളോടൊപ്പം സെല്ലിൽ ഉള്ളതായും ദൃശ്യങ്ങളിൽ കാണാം.

എന്നാൽ ഉദ്യോഗസ്ഥർ തെറ്റൊന്നും തന്നെ ചെയ്തിട്ടില്ല എന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് വ്യക്തമാക്കി. “ഉദ്യോഗസ്ഥരും ജീവനക്കാരും സിനാദിൻെറ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. സിനാദിൻെറ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും ഉള്ള ആശങ്കകൾ കാരണം വൈദ്യസഹായം ക്രമീകരിക്കുകയും അവളുടെ വസ്ത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്യേണ്ടത് ആവശ്യമായി വന്നു. അവൾക്ക് പുതപ്പും വെള്ളവും നൽകി. എന്നാൽ അവരുടെ ആക്രമണാത്മക പെരുമാറ്റവും സ്വയം ഉപദ്രവിക്കാനുള്ള സാധ്യതയും കാരണം ഉദ്യോഗസ്ഥർക്ക് ഭക്ഷണവും പകരം വസ്ത്രവും നൽകാൻ കഴിഞ്ഞില്ല എന്നും സേന അറിയിച്ചു.