പുതിയ അണ്ഡാശയ കാൻസർ ജീനുമായി അമേരിക്കൻ മലയാളി ശാസ്ത്രജ്ഞനും സംഘവും. അമേരിക്കൻ മലയാളിയായ ഡോ. ഷമീർ ഖാദർ ആണ് ഈ പുതിയ ജീനിനെ കണ്ടെത്തുന്നന്തിനുള്ള കന്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന് ആവശ്യമായ വിവിധ നടപടിക്രമങ്ങള്‍ (algorithm) വികസിപ്പിച്ചെടുത്തത്. തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ ആണ് ഡോ. ഷമീര്‍ ഖാദറിന്റ്റെ സ്വദേശം.

സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് അണ്ഡാശയ കാൻസർ. ചില ചികിത്സ രീതികൾ പ്രാബല്യത്തിലുണ്ടെങ്കിലും, നൂതന ചികിത്സരീതികൾ ആയ ടാര്‍ജറ്റഡ് തെറാപ്പി (targeted therapy) , ഇമ്മ്യൂണോതെറാപ്പി (immunotherapy) പോലുള്ള ചികിത്സ രീതികളെ ഇനിയും വികസിപ്പിച്ചെടുക്കണം. ഓരോ ക്യാന്സറിന്റെയും ജനിതക ഘടനയും, ഓരോ ക്യാന്സറും ഓരോ വ്യക്തിയിലും ഏതൊക്കെ രീതിയുലുള്ള മാറ്റങ്ങൾ വരുത്തുന്നു എന്ന് മനസിലിക്കിയാല്‍ ഈ ചികിൽത്സാ രീതികൾ വികസിപ്പിച്ചെടുക്കാവുന്നതാണ്.

പുതിയ ജീനുകളെ കണ്ടെത്തുന്നതും, അവ എങ്ങനെയാണു ഒരു രോഗത്തിന്റെ പരിണാമങ്ങളിൽ പങ്കു ചേരുന്നു എന്നും കണ്ടെത്തുന്നത് ആധുനിക ജീവ/വൈദ്യ ശാസ്ത്രമേഖലകളിലെ ഏറെ പ്രാധാന്യമേറിയ ഒന്നാണ്. ഈ സാഹചര്യത്തിലാണ് കൃത്രിമ ബുദ്ധി (artificial intelligence, അടിസ്ഥാന വിവരശാസ്ത്രം (data science), ബിയോഇൻഫോര്മാറ്റിക്സ് (bioinformatics), സിസ്റ്റംസ് ബയോളജി (system biology), ഗ്രാഫ് മോഡലിംഗ് (graph modeling ) തുടങ്ങിയ നൂതന സങ്കേതങ്ങൾ ഉപയോഗിച്ച് പുതിയ ജനിതക ഘടകവും അതിന്റെ ജീവപ്രക്രിയയും കണ്ടുപിടിച്ചിരിക്കുന്നത്. മനുഷ്യ ജീനോമിലെ ക്രോമോസോം രണ്ടിൽ 2p11.2 എന്ന ലൊക്കേഷനിൽ ആണ് KRCC1 (lysine rich coiled-coil 1 അഥവാ CHBP2) എന്ന ജീനിനെ കണ്ടെത്തി, അതിന്റെ കാൻസർ ത്വരിതപ്പെടുത്തുന്ന പ്രക്രിയ കണ്ടെത്തിയിരിക്കുന്നത്.


കുറച്ചു വർഷങ്ങൾ ആയി മനുഷ്യ ജീനോമിൽ ഈ ജീനിനെ കുറിച്ചറിയാം എങ്കിലും, ആദ്യമായാണ് മനുഷ്യരിലും മൃഗങ്ങളിലും ഇത് അണ്ഡാശയ ക്യാന്സറിന്റെ ഒരു പ്രധാന ഘടകം ആണെന്ന് കണ്ടെത്തുന്നത്. ലബോറട്ടറിയിലും, എലികളിലും, മനുഷ്യരിലും ഈ ജീനിനെ കുറിച്ചുള്ള ആദ്യ വിശദ പഠനം ആണ്. അണ്ഡാശയ കാൻസർ ഉള്ള രോഗികളിൽ ഈ ജീനിന്റെ പ്രവർത്തനം ഉയർന്നു കാണപ്പെടുന്നു. അത്തരത്തിലുള്ള രോഗികളിൽ ക്യാന്സറിനെ അതിജീവിക്കാനുള്ള കഴിവും (survival rate), പരമ്പരാഗത ചികിത്സ രീതികൾ ആയാൽ കിമോതെറാപ്പി ഫലപ്രദമാകാനുള്ള കഴിവും (chemoresistance) കുറഞ്ഞു കാണപ്പെട്ടു.
ഇതേ തുടർന്നു എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ ജീനിനെ നിശബ്ദമാക്കിയാൽ (gene silencing) കാൻസർ പടര്‍ന്നു പിടിക്കുന്ന അളവ് കുറഞ്ഞും, മുന്‍നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള കോശശിഥിലീകരണ അഥവാ നശീകരണ പ്രക്രിയ (apoptosis) വഴി ട്യൂമർ വളർച്ച കുറയുന്നതായും കണ്ടെത്തിയിരിക്കുന്നു.

ഈ കണ്ടെത്തലുകൾ സംയോജിച്ചു ഒരു പുതിയ രോഗചികിത്സ രീതി വൈകാശിപ്പിച്ചെടുക്കാനുള്ള ശ്രമത്തിൽ ആണ് ഡോ. ഷമീർ ഖാദറും സംഘവും. അമേരിക്കയിലെ ഒമ്പതോളം കാൻസർ സെന്ററുകള്‍ (Institute of Next Generation Healthcare (INGH), Icahn Institute for Data Science and Genomic Technology, Department of Genetics and Genomic Sciences, Mount Sinai Health System, University of Oklahoma Health Sciences Center, University of Pittsburgh, Burst Biologics) ചേർന്ന് നടത്തിയ പഠനം ആണ് ഇത്. ഓരോ രോഗിയുടെയും ജനിതക വിവരം ഉപയോഗിച്ച് ചികിത്സ നല്കാൻ ഉതകുന്ന റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രം കേരളത്തിൽ തുടങ്ങണം എന്നതാണ് ഡോ.ഷമീര്‍ ഖാദറിന്റെ ആഗ്രഹം.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സ് ബിരുദവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോ ഇന്‍ഫോമാറ്റിക്സില്‍ ബിരുദാനന്തര ബിരുദവും നേടിയ ഡോ ഷമീര്‍ ബാംഗ്ലൂരിലെ നാഷണൽ സെന്റര് ഫോർ ബിയോളോജിക്കൽ സയൻസസ് (NCBS – TIFR), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) എന്നിവിടങ്ങളിൽ ആണ് പിഎച്ച്ഡി പൂർത്തിയാക്കിയത്.  2010 മുതല്‍ മായോക്ലിനിക്കിലും തുടര്‍ന്ന് 2014 മുതല്‍ ന്യൂയോര്‍ക്കില്‍ മൗണ്ട് സീനായ് മെഡിക്കല്‍ സെന്ററില്‍ സീനിയര്‍ സയന്റിസ്റ്റ്, ഡയറക്ടര്‍ എന്നീ പദവികളില്‍ സേവനം അനുഷ്ഠിച്ചു. ഇപ്പോൾ ആസ്ട്രസിനിക (AstraZeneca) എന്ന അന്താരാഷ്ട്ര മരുന്ന് കമ്പനിയിൽ സീനിയർ ഡയറക്ടർ ആണ്. 2019ൽ ലോകത്തിലെ മികച്ച 100 ശാസ്ത്രജ്ഞരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൃതിമ ബുദ്ധി ഉപയോഗിച്ച് കുറഞ്ഞതാണ് സമയം കൊണ്ട് മരുന്നുകൾ കണ്ടെത്തുന്നതിനും, ആരോഗ്യ മേഖലയിലെ നൂതനാശയങ്ങൾ ചിലവുകുറച്ചും, പ്രാപ്യമായ രീതിയിൽ കൂടുതൽ രോഗികളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിച്ചതിനാണു ഈ ബഹുമതി ലഭിച്ചത്.

2019ൽ ലോകത്തിലെ മികച്ച 100 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശാസ്ത്രജ്ഞരിൽ ഒരാളായി ഡോ. ഷമീർ ഖാദർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഓരോ രോഗിയുടെയും ജനിതക വിവരം ഉപയോഗിച്ച് ചികിത്സ നല്കാൻ ഉതകുന്ന റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രം കേരളത്തിൽ തുടങ്ങണം എന്നതാണ് ഡോ.ഷമീര്‍ ഖാദറിന്റെ ആഗ്രഹം