Classifieds

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുട്ടികള്‍ക്ക് കുടുംബസമേതം സന്ദര്‍ശിക്കാന്‍ കെ.ടി.ഡി.സി അവസരമൊരുക്കുന്നു. മികച്ച ആനുകൂല്യങ്ങളോടെയാണ് ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കോവളം, തേക്കടി, മൂന്നാര്‍, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ ഉള്‍പ്പടെ 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് 4999 രൂപയാണ് പാക്കേജ് റേറ്റ്.

പ്രസ്തുത ടൂര്‍ പാക്കേജുകള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കേരളം കാണാന്‍ ഒരു അവസരം ഒരുക്കുന്നതിനായാണ് തയാറാക്കിയിട്ടുള്ളത് എന്ന് കെ.ടി.ഡി.സി മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ ജി എസ് രാജ്മോഹന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തേക്കടിയിലെ കെ.ടി.ഡി.സിയുടെ ബഡ്ജറ്റ് ഹോട്ടലായ പെരിയാര്‍ ഹൗസില്‍ രണ്ട് രാത്രിയും മൂന്ന് പകലും പ്രഭാത ഭക്ഷണവും നികുതികളുമുള്‍പ്പെടെ താമസിക്കുന്നതിന് 3333 രൂപയാണ് ചെലവ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും www.ktdc.com എന്ന വെബ്സൈറ്റിലോ 0471-2316736, 2725213 എന്നീ നമ്പറിലേക്കോ നേരിട്ട് അതാത് ഹോട്ടലിലോ ബന്ധപ്പെടാവുന്നതാണ് എന്ന് പെരിയാര്‍ ഹൗസ് മാനേജര്‍ ശ്രീ മനോജ് കുമാര്‍ മലയാളം യുകെയോട് പറഞ്ഞു.

ലെസ്റ്ററില്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പരിചയസമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്. ഫ്ലോറിലും ടില്ലിലും പ്രവര്‍ത്തി പരിചയമുള്ള സത്യസന്ധരായവര്‍ക്ക് മുന്‍ഗണന. ഫ്ലെക്സിബിള്‍ വര്‍ക്കിംഗ് ആവശ്യമാണ്‌. ഇന്റര്‍വ്യൂവില്‍ വിജയിച്ചാല്‍ മുന്‍പരിചയമില്ലാത്തവരെയും ആവശ്യമായ ട്രെയിനിംഗ് നല്‍കി നിയമിക്കുന്നതാണ്.

താത്പര്യമുള്ളവര്‍ 07766721483 എന്ന നമ്പറില്‍ കോണ്‍ടാക്റ്റ്‌ ചെയ്യുക.

എല്ലാവിധ സൗകര്യങ്ങളോടും കൂടെ വീടും സ്ഥലവും വിൽപ്പനക്ക്. കോട്ടയം ചങ്ങനാശേരി നാഷണൽ ഹൈവേ ആയ Nh 220 യോട് ചേർന്ന് ആണ് വിൽപ്പനക്കുള്ള ഏഴ് സെൻറ് സ്ഥലവും ഒറ്റ നില വീടും വിൽപ്പനക്കുള്ളത്. കോട്ടയത്തിനും ചങ്ങനാശേരിക്കും നടുവിലായി സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ നിന്നും പതിനാല് കിലോമീറ്റർ (പുളിക്കകവല അല്ലെങ്കിൽ പതിനാലാം മൈൽ) സഞ്ചരിച്ചാൽ കോട്ടയത്തിനും അത്രതന്നെ ദൂരം സഞ്ചരിച്ചാൽ ചങ്ങനാശേരിയിലും എത്തിച്ചേരാം.  Nh 220 യിൽ നിന്ന് വെറും 600 മീറ്റർ അകലം മാത്രമാണ് ഈ ഭവനത്തിലേക്ക് ഉള്ളത്. മൂന്ന് മുറികളും രണ്ട് ടോയ്‌ലറ്റ്, വർക്ക് ഏരിയ, കിച്ചൻ എന്നിവക്ക് പുറമെ വിശാലമായ ഒരു ഹാളും ഈ വീടിന് (1100 square feet built up area) സൗകര്യം നൽകുന്നു. ഒരിക്കലും വറ്റാത്ത ഒരു കിണർ, വീടിന് ചുറ്റും പണി തീർന്ന മതിൽ എന്നിവയുണ്ട്.  നിങ്ങൾക്ക് താമസിക്കാൻ എല്ലാ സൗകര്യങ്ങളും ഉള്ള നല്ല ഒരു കൊച്ചു വീടാണ് നോക്കുന്നതെങ്കിൽ ചുരുങ്ങിയ ബജറ്റിൽ ഉള്ള ഒരു നല്ല സെലക്ഷൻ ആണ് ഈ വീട്.

For UK Contact … Neena – 0044 7889469475

kerala contact – Philipose – 9567245329

മകനെയോ മകളെയോ  ഡോക്ടര്‍ ആക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന യുകെ മലയാളികളും. എന്നാല്‍ പ്രതീക്ഷിക്കുന്നത്ര മാര്‍ക്ക്‌ ലഭിക്കാതെ വരുമ്പോഴും, നാട്ടില്‍ പോയി എന്‍ആര്‍ഐ ക്വാട്ടായില്‍ പഠിച്ചാല്‍ അതിന്റെ ചെലവ് താങ്ങാന്‍ കഴിയില്ല എന്ന ബുദ്ധിമുട്ടിലും ഒക്കെയായി പലപ്പോഴും പലരും നിരാശരാകാറുണ്ട്. എന്നാലിനി ആ നിരാശവേണ്ട. യുകെയില്‍ അഡ്മിഷന്‍ കിട്ടാന്‍ മാത്രം മാര്‍ക്കില്ലെങ്കില്‍ കൂടി തരക്കേടില്ലാത്ത മാര്‍ക്കുണ്ടെങ്കില്‍ പോളണ്ടില്‍ പോയി നിങ്ങളുടെ മക്കള്‍ക്ക് എംബിബിഎസ് പഠിക്കാം. യൂറോപ്പിന്റെ ഭാഗമായ ബള്‍ഗേറിയ്ക്ക് പിന്നാലെ പോളണ്ടിലും യുകെ മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ മെഡിസിന്‍ പഠിക്കാന്‍ അവസരമൊരുങ്ങുകയാണ് ഇപ്പോള്‍. മാത്രമല്ല പഠന ശേഷം യുകെയില്‍ മടങ്ങി എത്തിയാല്‍ നിങ്ങളുടെ മക്കള്‍ക്ക് ഇവിടെ ഡോക്ടറായി ജോലി ചെയ്യാനും കഴിയും. താങ്ങാനാവത്തത്ര ഫീസുമില്ല. ഉള്ള ഫീസിന് സ്റ്റുഡന്റ് ലോണ്‍ ലഭ്യമാണ് താനും.

യു കെയില്‍ മെഡിസിന്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കാതെ വന്ന നിരവധിപേര്‍ ഇപ്പോള്‍ തങ്ങളുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി ഇപ്പോള്‍ പോളണ്ടിലേക്കാണ് ചേക്കേറുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പോളണ്ടില്‍ പഠിക്കുന്നുണ്ടെന്നത് അതിന്റെ സ്വീകാര്യതയ്ക്കു തെളിവാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ ഇവിടുത്തെ സര്‍വകലാശാലകളില്‍ പഠിതാക്കളായുണ്ട്. അമേരിക്ക, യൂറോപ്പ്, ദക്ഷിണ അമേരിക്ക, ജര്‍മ്മനി, ആഫ്രിക്ക, ഓസ്‌ട്രേലിയ, ഏഷ്യന്‍ രാജ്യക്കാരായ നിരവധിപേര്‍ ബള്‍ഗേറിയന്‍ സര്‍വകലാശാലകളുടെ പഠനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരാണ്.

അത്യാധുനിക, ക്ലാസ്സ് റൂം, ലൈബ്രറി സൗകര്യങ്ങളുള്ള രാജ്യന്തര പ്രസിദ്ധമായ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളാണ് പോളണ്ടിന്റെ മറ്റൊരു പ്രത്യേകത. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ജീവിത ചെലവും യൂണിവേഴ്‌സിറ്റി ഫീസില്‍ കുറവും ലഭ്യമായതിനാല്‍ പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികളെ കൂടുതലാകര്‍ഷിക്കുന്നവയാണ്.ലോകാരോഗ്യ സംഘടന അംഗീകരിച്ചതും രാജ്യാന്തര മെഡിക്കല്‍ ഡയറക്ടറിയില്‍ ഇടം നേടിയതുമായ പോളണ്ടിലെ യൂണിവേഴ്‌സിറ്റികളിലെ പഠനം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അംഗീകരിച്ചിട്ടുള്ളതിനാല്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചും ജോലി സംബന്ധിച്ചുമായുള്ള ആശങ്കകളും വേണ്ട.

Sofia Medical University, Bulgaria

പോളണ്ടിലെയും ബള്‍ഗേറിയയിലെയും മെഡിസിന്‍ പഠനത്തിന് മലയാളികള്‍ക്ക് അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കുന്ന ഒരു സ്ഥാപനം ലണ്ടനില്‍ ഉണ്ട്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ടാല്‍ നിങ്ങളുടെ കുട്ടികളുടെ പഠന കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ പറഞ്ഞ് തരും. വര്‍ഷങ്ങളായി നിരവധി പേര്‍ക്ക് പ്രവേശനം തരപ്പെടുത്തി നല്‍കിയ യൂറോ മെഡിസിറ്റി ആണ് പഠനത്തിന് ആവശ്യമായ സഹായം നല്‍കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി 2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു കഴിഞ്ഞു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാകുന്നതു വരെയുള്ള എല്ലാവിധ സേവനങ്ങളും നിര്‍ദ്ദേശങ്ങളും യൂറോ മെഡിസിറ്റി നല്‍കുന്നു. വളരെ കുറഞ്ഞ സര്‍വ്വീസ് ചാര്‍ജ് മാത്രം ഈടാക്കി യൂറോ മെഡിസിറ്റി അഡ്മിഷന്‍ മുതല്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാകുന്നതു വരെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കുന്നതാണ്.

പോളണ്ടില്‍ യൂറോ മെഡിസിറ്റി വഴി പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്

  1. Wroclaw Medical Univeersity
  2. Lublin Medical University

പോളണ്ടില്‍ പാര്‍ട്‌നര്‍ ഏജന്‍സിയുള്ള യൂറോ മെഡിസിറ്റി വിദ്യാര്‍ത്ഥികളെ എത്രയും പെട്ടന്ന് ആ രാജ്യത്തെ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുകയും ചെയ്യും. മാത്രമല്ല പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഡബ്ലിനിലും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലുമായി ഓപ്പണ്‍ ഡേ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് യൂറോ മെഡിസിറ്റി.

ബള്‍ഗേറിയയില്‍ താഴെ പറയുന്ന സ്ഥാപനങ്ങളില്‍ യൂറോ മെഡിസിറ്റി വഴി പ്രവേശനം തരപ്പെടുത്തവുന്നതാണ്.

  1. Plovdiv Medical University
  2. Sofia Medical University

യൂറോ മെഡിസിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 01252416227, 07531961940, 07796823154

യുകെകെസിഎ ഇലക്ഷന്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ വീറും വാശിയും മുറുകുകയാണ്. കഴിവും പ്രാപ്തിയുമുള്ള നേതൃനിര യുകെകെസിഎയുടെ അമരത്ത് വരണമെന്ന് സമുദായാംഗങ്ങള്‍ ഒന്നടങ്കം ആഗ്രഹിക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ മുന്‍കാല പ്രവര്‍ത്തന പാരമ്പര്യം ഉള്‍പ്പെടെ പരിഗണനയ്ക്ക് വരും. അത് കൊണ്ട് തന്നെ തങ്ങളുടെ യൂണിറ്റില്‍ നിന്നും മത്സര രംഗത്തേക്ക് ഉയര്‍ത്തി കാട്ടിയിരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിപിന്‍ പണ്ടാരശ്ശേരിയെ അഭിമാനപൂര്‍വ്വം ഉയര്‍ത്തിക്കാട്ടുകയാണ് കവന്റ്രി ആന്‍ഡ് വാര്‍വിക്ക് ഷയര്‍ യൂണിറ്റ്.

കവന്റ്രി ആന്‍ഡ് വാര്‍വിക്ക് ഷയര്‍ യൂണിറ്റിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിപിന്‍ പണ്ടാരശ്ശേരി കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ നിന്നാണ് യുകെയില്‍ എത്തിയത്. നാട്ടില്‍ ആയിരുന്നപ്പോള്‍ കെസിവൈഎല്‍ പ്രവര്‍ത്തനങ്ങളിലൂടെ യുവജനങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് യുകെയിലേക്ക് എത്തിയത്. നിലവില്‍ യുകെയിലും കെസിവൈഎല്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ബിപിന്‍ മുന്‍പ് യൂണിറ്റ് സെക്രട്ടറി ആയും പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചിട്ടുണ്ട്.

സമുദായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി പങ്കെടുക്കുന്ന യുവജനതയെ വാര്‍ത്തെടുക്കുന്ന കാര്യത്തില്‍ തന്‍റെ പൂര്‍ണ്ണ ശ്രദ്ധ പതിപ്പിക്കും എന്ന് ഉറപ്പ് നല്‍കി തെരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കുന്ന ബിപിന്‍ പണ്ടാരശ്ശേരി ഉറച്ച വിജയ പ്രതീക്ഷ പുലര്‍ത്തുന്നതിന് പിന്നില്‍ യൂണിറ്റില്‍ നിന്നും ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയും കാരണമാണ്.

 

ആദ്യ മൂന്ന് ദിനങ്ങളില്‍ മികച്ച കളക്ഷനുമായി ‘വിമാനം’ യുകെയിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. മികച്ച സന്ദേശം നല്‍കുന്ന ജീവിതഗന്ധിയായ സിനിമ എന്ന നിലയില്‍ യുകെ മലയാളികള്‍ ‘വിമാനത്തെ’ ഏറ്റെടുത്തതോടെ കുടുംബ സമേതം തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി. യുകെയിലെങ്ങും സ്കൂള്‍ അവധിക്കാലം ആണെന്നതും കുട്ടികള്‍ക്ക് നല്‍കാവുന്ന ഒരു മികച്ച സമ്മാനം എന്ന നിലയിലും വിമാനം കാണാന്‍ വന്‍ തിരക്ക് ആയിരുന്നു മിക്കയിടങ്ങളിലും. ഇന്ന് അന്‍പതിലധികം തിയേറ്ററുകളില്‍ വിമാനം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ബധിരനും മൂകനുമായ തൊടുപുഴക്കാരന്‍ സജി തന്‍റെ പരിമിതികളെ മറി കടന്ന് സ്വന്തമായി വിമാനം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിയ യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച  ‘വിമാനം’ നല്ല ഒരു സന്ദേശം നല്‍കുന്ന സിനിമയാണ്. ഒരു ലക്‌ഷ്യം മനസ്സില്‍ രൂപപ്പെടുത്തുകയും അതിനായി അക്ഷീണം പ്രയത്നിച്ച് പ്രതിബന്ധങ്ങളെ മറികടന്ന് ആ ലക്ഷ്യത്തില്‍ എത്തിച്ചേരുകയും ചെയ്യുന്ന വളരെ നല്ല ഒരു സന്ദേശം ഉള്‍ക്കൊള്ളുന്ന ‘വിമാനം’ ഈ അവധിക്കാലത്ത്‌ കുട്ടികളോടൊപ്പം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.

പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനു പരിധിയില്ല. സത്യസന്ധമായ ആഗ്രഹവും തീവ്രമായ ശ്രമവും ഒരാളെ വിജയത്തിന്റെ ആകാശങ്ങളിലേയ്ക്കു നയിക്കുന്നു. പറക്കാനാഗ്രഹിച്ച ഒരു കുട്ടിയുടെ ലക്ഷ്യത്തിലേയ്ക്കുള്ള പൊങ്ങിപ്പറക്കലിന്റെ കഥയാണ് വിമാനം.

പൃഥ്വിരാജ് നായകനായി, പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രം മണ്ണില്‍നിന്ന് വിണ്ണിലേയ്ക്കു പറക്കുന്ന ഒരു സാധാരണ മനുഷ്യന്റെ വിജയഗാഥയാണ്. ഏച്ചുകെട്ടലുകളില്ലാതെ, അത്യുക്തി കലരാതെ സ്വാഭാവികമായും സത്യസന്ധമായും അത് തിരശ്ശീലയിലെത്തിച്ചപ്പോള്‍ ഉടലെടുത്തത് അതിമനോഹരമായ ഒരു ചലച്ചിത്രമാണ്. ശാരീരിക പരിമിതികളെ മറികടന്ന് സ്വന്തമായി വിമാനം രൂപകല്‍പന ചെയ്ത് പറപ്പിച്ച് അംഗീകാരങ്ങള്‍ നേടിയ തൊടുപുഴ സ്വദേശി സജിയുടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിമാനത്തിന്റെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്.

ചെറുപ്പം മുതല്‍ വിമാനമുണ്ടാക്കാനും വിമാനത്തില്‍ പറക്കാനും ആഗ്രഹിച്ച, കേള്‍വി പരിമിതിയുള്ള ഒരു കുട്ടിയുടെ തീവ്രമായ ആഗ്രത്തിന്റെയും പ്രതിസന്ധികളെ മറികടന്നുള്ള അവന്റെ വിജയത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. ഒപ്പം, അവന്റെ ചില പരാജയങ്ങളുടെയും നഷ്ടങ്ങളുടെയും കഥയും. പത്മഭൂഷന്‍ പുരസ്‌കാരം നേടിയ പ്രൊഫ. വെങ്കിടേശ്വരന്‍ എന്ന ശാസ്ത്രജ്ഞനില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അയാളുടെ ഓര്‍മകളിലൂടെ യുവാവായ വെങ്കിടിയുടെ ജീവിതത്തിലേയ്ക്ക് സിനിമ പറക്കുന്നു. അത് ഒരേസമയം അയാളുണ്ടാക്കുന്ന വിമാനത്തിന്റെ കഥയും അയാളുടെ പ്രണയത്തിന്റെ കഥയുമാണ്.

വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തി അമ്മാവന്റെ വര്‍ക്ക് ഷോപ്പില്‍ മെക്കാനിക്കായി ജോലിചെയ്യുമ്പോഴും വെങ്കിടിയുടെ സ്വപ്നം വിമാനമാണ്. സ്വന്തമായി വിമാനമുണ്ടാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അയാള്‍. അയാള്‍ക്ക് പിന്തുണയുമായി ഒപ്പമുള്ളത് അയാളുടെ അമ്മാവനും (സുധീര്‍ കരമന) പാപ്പ എന്നു വിളിക്കുന്ന റോജര്‍ (അലന്‍സിയര്‍) എന്ന പ്രൊജക്ഷനിസ്റ്റുമാണ്. പിന്നെ, ജാനകിയും.

സമീപവാസിയായ ജാനകി (ദുര്‍ഗ ലക്ഷ്മി) യുമായി അയാള്‍ക്കുള്ളത് കുട്ടിക്കാലം മുതലുള്ള ബന്ധമാണ്. വെങ്കിടിക്ക് വിമാനത്തോടുള്ള പ്രണയവും അവളോടുളള പ്രണയവും സമാന്തരമായാണ് വളരുന്നതും വികസിക്കുന്നതും. നാട്ടുകാര്‍ പൊട്ടനെന്നും ഭ്രാന്തനെന്നും വിളിച്ചു പരിഹസിക്കുന്ന വെങ്കിടിയുടെ കഴിവുകളും അയാളുടെ ആഗ്രത്തിന്റെ തീവ്രതയും യഥാര്‍ഥത്തില്‍ അറിയുന്നത് ജാനകിക്കാണ്. ഊണിലും ഉറക്കത്തിലും താനുണ്ടാക്കുന്ന വിമാനത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വെങ്കിടിക്ക് ഊര്‍ജം പകരുന്നത് അവളാണ്. താനുണ്ടാക്കുന്ന വിമാനത്തില്‍ അവള്‍ക്കൊപ്പം പറക്കുക എന്നതാണ് വെങ്കിടിയുടെ ഏറ്റവും വലിയ ആഗ്രഹം.

വെങ്കിടിയുടെ വിമാനം എന്ന സ്വപ്നവും അയാളുടെ പ്രണയവും സമാന്തരമായാണ് സിനിമ നെയ്തെടുക്കുന്നത്. വിദഗ്ധമായി ഈ രണ്ടു ധാരയേയും കൂട്ടിയിണക്കാന്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന് സാധിക്കുന്നണ്ട്. വിമാനം പോലെതന്നെ പ്രണയവും നേരിടുന്ന പരാജയങ്ങളും പ്രതിബന്ധങ്ങളും സിനിമയുടെ പ്രധാന വിഷയംതന്നെയാണ്. പ്രണയത്തിന്റെ സംഘര്‍ഷങ്ങളും പരിണാമവും മുഖ്യ പ്രമേയത്തോട് കലാത്മകമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു.

മലയാളക്കര കീഴടക്കിയ ‘വിമാനം’ യുകെയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലെയും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. സിനി വേള്‍ഡ്, ഓഡിയോണ്‍, വ്യു, പിക്കാഡിലി, ബോളീന്‍ തുടങ്ങിയ തിയേറ്ററുകളിലെല്ലാം എല്ലാം ഈ കുടുംബ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്കിഷ്ടമുള്ള തിയേറ്ററുകളില്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്ത് നിങ്ങള്‍ക്ക് ഈ സിനിമ കണ്ടാസ്വദിക്കാവുന്നതാണ്‌.

 

ക്രിസ്തുമസ് – ന്യൂ ഇയര്‍ സമയത്തെ ഷോപ്പിംഗിന് ഉപയോഗിക്കാന്‍ പത്ത് പൗണ്ട് വീതം തികച്ചും സൗജന്യമായി ലഭിക്കാനുള്ള   ഓഫര്‍ ഇത് വരെ  ഉപയോഗിച്ചത് മുന്നൂറിലധികം പേര്‍. ടെസ്കോ, ആമസോണ്‍, കോസ്റ്റ, പ്രിമാര്‍ക്ക് തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്ന ഷോപ്പുകളില്‍ ഉപയോഗിക്കുന്ന കൂപ്പണുകള്‍ വാങ്ങാന്‍ പത്ത് പൗണ്ട് വീതം ഓഫര്‍ ചെയ്തു കൊണ്ടുള്ള സിസിആര്‍ബി എന്ന വെബ്സൈറ്റ് ഓഫര്‍ ഉപയോഗിച്ച മുന്നൂറിലധികം ആളുകള്‍ക്കാണ് പത്ത് പൗണ്ട് ഫ്രീ ആയി ലഭിച്ചത്. ഈ ഓഫര്‍ ഇനിയും അഞ്ച് ദിവസം കൂടി ലഭ്യമാണ്.

മുതലാക്കാന്‍ വന്‍കിട ചെറുകിട റീട്ടെയിലെര്‍മാര്‍ എല്ലാം പല തരത്തിലുള്ള ഡിസ്കൌണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കാറുള്ളതും ഇങ്ങനെയുള്ള സീസണുകളില്‍ തന്നെയാണ്. തങ്ങളുടെ കടയില്‍ നിന്നും സാധനം വാങ്ങുന്നവര്‍ക്ക് ഒന്നെടുത്താല്‍ മറ്റൊന്ന് സൗജന്യം, സീസണ്‍ അനുസരിച്ച് നിശ്ചിത ശതമാനം കിഴിവ് തുടങ്ങിയ ഓഫറുകള്‍ ആണ് സാധാരണ കണ്ടു വരുന്ന ഉത്സവകാല നേട്ടങ്ങള്‍. ആരും തന്നെ സൗജന്യമായി പണം നല്‍കുകയും നിങ്ങള്‍ക്ക് ഇഷ്ടമുള്ള കടയില്‍ ഷോപ്പിംഗ് ചെയ്തോ എന്ന് പറയുകയും ചെയ്യുന്നില്ല.

എന്നാല്‍ യുകെ മലയാളികള്‍ക്ക് ഈ ന്യൂ ഇയര്‍ വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കുകയാണ്. യുകെയിലെ എല്ലാ മലയാളിയുടെയും അക്കൌണ്ടിലെക്ക് അടുത്ത ഒരാഴ്ചക്കാലം തീര്‍ത്തും സൗജന്യമായി പത്ത് പൗണ്ട് വീതം നിക്ഷേപിക്കുന്ന ഒരു പദ്ധതിയാണ് ഈ ന്യൂ ഇയര്‍ ആഴ്ചയില്‍ തരംഗമാകുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് പണം നിക്ഷേപിക്കാനുള്ള ഒരു അക്കൌണ്ട് തുടങ്ങുക എന്നത് മാത്രമാണ്. അതിനും നൂലാമാലകള്‍ ഒന്നുമില്ല. നിങ്ങളുടെ ഇ മെയില്‍ ഐഡി മാത്രം ഉപയോഗിച്ച് നിങ്ങള്‍ക്കിത് തുടങ്ങുകയും ചെയ്യാം. എങ്ങനെയെന്നറിയണ്ടേ? ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ കാണുന്ന ഫ്രീ സൈന്‍ അപ്പ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വന്തമായ ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യുക. ഇത് ക്രിയേറ്റ് ചെയ്തു കഴിയുമ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പുതിയ അക്കൌണ്ട് വിവരങ്ങള്‍ കാണാന്‍ സാധിക്കും, ഒപ്പം അക്കൌണ്ട് ബാലന്‍സ് ആയി പത്ത് പൗണ്ടും അവിടെ കാണിക്കുന്നുണ്ടാവും. ഇനി ഈ ലഭിച്ച പത്ത് പൗണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഷോപ്പില്‍ ചെലവഴിക്കാം.

Also read

ന്യൂ ഇയര്‍ ഷോപ്പിംഗിന് പത്ത് പൗണ്ട് സൗജന്യമായി ലഭിക്കാന്‍ ഇതാ ഒരവസരം; വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം

ക്രിസ്തുമസ് – ന്യൂ ഇയര്‍ സമയം ആഘോഷങ്ങളുടെ കൂടെ കാലമാണ്. ആഘോഷങ്ങളിലെ ഒരു പ്രധാന ഭാഗമാകട്ടെ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്നുള്ള ഷോപ്പിംഗ് തന്നെ. ആളുകളുടെ ഈ ഷോപ്പിംഗ് ഭ്രമം മുതലാക്കാന്‍ വന്‍കിട ചെറുകിട റീട്ടെയിലെര്‍മാര്‍ എല്ലാം പല തരത്തിലുള്ള ഡിസ്കൌണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കാറുള്ളതും ഇങ്ങനെയുള്ള സീസണുകളില്‍ തന്നെയാണ്. തങ്ങളുടെ കടയില്‍ നിന്നും സാധനം വാങ്ങുന്നവര്‍ക്ക് ഒന്നെടുത്താല്‍ മറ്റൊന്ന് സൗജന്യം, സീസണ്‍ അനുസരിച്ച് നിശ്ചിത ശതമാനം കിഴിവ് തുടങ്ങിയ ഓഫറുകള്‍ ആണ് സാധാരണ കണ്ടു വരുന്ന ഉത്സവകാല നേട്ടങ്ങള്‍. ആരും തന്നെ സൗജന്യമായി പണം നല്‍കുകയും നിങ്ങള്‍ക്ക് ഇഷ്ടമുള്ള കടയില്‍ ഷോപ്പിംഗ് ചെയ്തോ എന്ന് പറയുകയും ചെയ്യുന്നില്ല.

എന്നാല്‍ യുകെ മലയാളികള്‍ക്ക് ഈ ന്യൂ ഇയര്‍ വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കുകയാണ്. യുകെയിലെ എല്ലാ മലയാളിയുടെയും അക്കൌണ്ടിലെക്ക് അടുത്ത ഒരാഴ്ചക്കാലം തീര്‍ത്തും സൗജന്യമായി പത്ത് പൗണ്ട് വീതം നിക്ഷേപിക്കുന്ന ഒരു പദ്ധതിയാണ് ഈ ന്യൂ ഇയര്‍ ആഴ്ചയില്‍ തരംഗമാകുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് പണം നിക്ഷേപിക്കാനുള്ള ഒരു അക്കൌണ്ട് തുടങ്ങുക എന്നത് മാത്രമാണ്. അതിനും നൂലാമാലകള്‍ ഒന്നുമില്ല. നിങ്ങളുടെ ഇ മെയില്‍ ഐഡി മാത്രം ഉപയോഗിച്ച് നിങ്ങള്‍ക്കിത് തുടങ്ങുകയും ചെയ്യാം. എങ്ങനെയെന്നറിയണ്ടേ? ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ കാണുന്ന ഫ്രീ സൈന്‍ അപ്പ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വന്തമായ ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യുക. ഇത് ക്രിയേറ്റ് ചെയ്തു കഴിയുമ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പുതിയ അക്കൌണ്ട് വിവരങ്ങള്‍ കാണാന്‍ സാധിക്കും, ഒപ്പം അക്കൌണ്ട് ബാലന്‍സ് ആയി പത്ത് പൗണ്ടും അവിടെ കാണിക്കുന്നുണ്ടാവും. ഇനി ഈ ലഭിച്ച പത്ത് പൗണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഷോപ്പില്‍ ചെലവഴിക്കാം. അതെങ്ങനെയെന്നല്ലേ?

ഇപ്പോള്‍ തുറന്നിരിക്കുന്ന വിന്‍ഡോയില്‍ കാണുന്ന spend ccrb എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ മറ്റൊരു വിന്‍ഡോ തുറക്കുന്നു. ഇവിടെ നിങ്ങള്‍ക്ക് ccrb pay എന്ന ഓപ്ഷന് താഴെ shop gift cards  എന്ന മെനു ക്ലിക്ക് ചെയ്യുക. യുകെയിലെ ഒട്ടു മിക്ക ഷോപ്പുകളുടെയും കാര്‍ഡുകള്‍ ഇവിടെ കാണാം. ഇനി നിങ്ങള്‍ ഷോപ്പിംഗിന് പോകാന്‍ ഉദ്ദേശിക്കുന്ന ഷോപ്പില്‍ നിന്നുള്ള ഗിഫ്റ്റ് കാര്‍ഡ് വാങ്ങുക. ഇതിനായി Buy now എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് pay with ccrb എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് കാര്‍ഡ് വിലയുടെ 10% കഴിച്ചുള്ള തുക മാത്രം കാര്‍ഡ് ഉപയോഗിച്ച് പേ ചെയ്യുക. (അതായത് നൂറ് പൗണ്ട് വിലയുള്ള ഒരു ഗിഫ്റ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ നിങ്ങള്‍ ചെലവഴിക്കേണ്ടത് 90 പൗണ്ട് മാത്രം. അന്‍പത് പൗണ്ടിന്റെ കാര്‍ഡ് വാങ്ങാന്‍ ചെലവഴിക്കേണ്ടത് 45പൗണ്ട് മാത്രം). അത് പോലെ തന്നെ ഈ ഗിഫ്റ്റ് കാര്‍ഡ് നിങ്ങള്‍ക്ക് സുഹൃത്തുക്കള്‍ക്ക് അയയ്ക്കാനുള്ള ഓപ്ഷനും ഇവിടെ ലഭ്യമാണ്. send gift എന്ന ഓപ്ഷന്‍ വഴി നിങ്ങള്‍ക്ക് ഈ ഗിഫ്റ്റ് കാര്‍ഡ് സുഹൃത്തുക്കള്‍ക്കോ യൂണിവേഴ്സിറ്റിയിലും മറ്റും പഠിക്കുന്ന മക്കള്‍ക്കോ ഒക്കെ അയച്ച് കൊടുക്കാവുന്നതാണ്. ഇത് വഴി നിങ്ങള്‍ നല്‍കുന്ന പണം നിങ്ങള്‍ ഉദ്ദേശിച്ചിടത്ത് തന്നെ ചെലവഴിക്കപ്പെടുന്നു എന്നും ഉറപ്പ് വരുത്താം.

നിങ്ങള്‍ക്ക് ഉടന്‍ തന്നെ ഒരു ഡിജിറ്റല്‍ ഗിഫ്റ്റ് കോഡ് ലഭ്യമാകുന്നു. ഇനി നിങ്ങള്‍ കാര്‍ഡ് വാങ്ങിയ ഷോപ്പില്‍ നിന്നും ഷോപ്പിംഗ് നടത്തുക പണം കൊടുക്കേണ്ട സമയമാകുമ്പോള്‍ ഈ ഡിജിറ്റല്‍ കോഡ് കാണിക്കുക (നമ്മള്‍ സാധാരണ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ).

നിങ്ങള്‍ പെയ്മെന്റ് നടത്തുന്ന ഈ വെബ്സൈറ്റ് ബാര്‍ക്ലേയ്സ് ബാങ്ക് പോലുള്ള വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്ന അതേ സെക്യൂരിറ്റി സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും പൂര്‍ണ്ണമായും സുരക്ഷിതവുമാണ്. ഇനി താമസിക്കേണ്ട നിങ്ങളുടെ പുതുവത്സര സമ്മാനമായ പത്ത് പൗണ്ട് കരസ്ഥമാക്കൂ, ഷോപ്പിംഗ് ആനന്ദ പ്രദമാക്കൂ!

NB: ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ലിങ്കില്‍  ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഈ പത്ത് പൗണ്ട് ഓഫര്‍ ലഭിക്കുന്നത്. നേരിട്ട് വെബ്സൈറ്റില്‍ പോയാല്‍ ഈ ഓഫര്‍ ലഭ്യമായിരിക്കില്ല.

മുന്‍ വര്‍ഷങ്ങളില്‍ എന്നത് പോലെ തന്നെ സമഗ്രവും സമ്പൂര്‍ണ്ണവുമായ കലണ്ടര്‍ പുറത്തിറക്കി മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് പേപ്പര്‍ യുകെ മലയാളികളുടെ ഭവനങ്ങളിലേക്ക് എത്തുന്നു. യുകെയിലെയും കേരളത്തിലെയും അവധി ദിനങ്ങളും മറ്റ് പ്രധാന കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള കലണ്ടര്‍ തികച്ചും സൗജന്യമായാണ് ഇത്തവണയും വിതരണം ചെയ്യുന്നത്.

മലയാളം യുകെ ന്യൂസ് ടീമംഗങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ എല്ലാം അവരുടെ നേതൃത്വത്തില്‍ കലണ്ടര്‍ വിതരണം ആരംഭിച്ചു കഴിഞ്ഞു. നിങ്ങളുടെ സൗജന്യ കോപ്പി ഉറപ്പ് വരുത്തുവാന്‍ അതാത് സ്ഥലങ്ങളിലെ ന്യൂസ് ടീം അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്. പതിനായിരം കലണ്ടറുകള്‍ ആണ് ഇത്തവണ വിതരണത്തിനു തയ്യാറായിരിക്കുന്നത്.

മികച്ച രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന കലണ്ടറുകള്‍ തങ്ങളുടെ ഏരിയയില്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/സംഘടനകള്‍/അസോസിയേഷനുകള്‍ എന്നിവര്‍ക്ക് 07951903705 എന്ന നമ്പറില്‍ കോണ്ടാക്റ്റ് ചെയ്‌താല്‍ ആവശ്യമുള്ള കലണ്ടറുകള്‍ തപാലില്‍ എത്തിച്ച് നല്കുന്നതായിരിക്കും. പതിനായിരം കലണ്ടറുകള്‍ മാത്രം തയ്യാറാക്കിയിരിക്കുന്നതിനാല്‍ ആദ്യം സമീപിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയായിരിക്കും കലണ്ടറുകള്‍ അയയ്ക്കുന്നത്.

കാലിഫോര്‍ണിയ: ടെക് ലോകത്തെ വിസ്മയത്തിലാക്കിക്കൊണ്ട് ആപ്പിള്‍ ഐഫോണ്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി. ഐഫോണ്‍ എക്‌സ് ആണ് ശ്രേണിയില്‍ ഏറ്റവും വിസ്മയിപ്പിക്കുന്നത്. ഐഫോണുകളുടെ പത്താം വാര്‍ഷിക സമ്മാനമായാണ് ഐഫോണ്‍ എക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ഹോം ബട്ടനില്ലാത്ത ഈ മോഡലില്‍ ഫേസ് ഡിറ്റക്ഷന്‍ സംവിധാനമാണ് സുരക്ഷയ്ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇരുട്ടത്തും ഉപയോക്താവിനെ തിരിച്ചറിയാന്‍ ഈ ഫോണിന് കഴിയും.

ഇന്‍ഫ്രാറെഡ് സാങ്കേതികതയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 5.8 സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ, 12 മെഗാപിക്‌സല്‍ ക്യാമറകള്‍ മുതലായ സൗകര്യങ്ങളുള്ള എക്‌സിന്റെ 64 ജിബി മോഡലിന് 999 ഡോളറും 256 ജിബി മോഡലിന് 1149 ഡോളറുമാണ് വില. നിലവിലുള്ള ആപ്പിള്‍ ഐഫോണ്‍ മോഡലുകളില്‍ ഏറ്റവു വിലയുള്ള മോഡലും കൂടിയാണ് ഇത്. നവംബര്‍ മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും. ഈ മോഡലിനൊപ്പം ഐഫോണ്‍ 8, 8 പ്ലസ് മോഡലുകളും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

മുന്നിലും പിന്നിലും ഗ്ലാസിനാല്‍ നിര്‍മിച്ചവയാണ് ഈ മോഡലുകള്‍ ഐഫോണ്‍ 7 നേക്കാല്‍ 25 ശതമാനം ശബ്ദനിലവാരമുള്ള സ്റ്റീരിയോ സ്പീക്കറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവ കൂടാതെ പുതിയ ആപ്പിള്‍ ടിവി 4കെ, ആപ്പിള്‍ വാച്ച് 3 എന്നിവയും അവതരിപ്പിക്കപ്പെട്ടു. സ്മാര്‍ട്ട് ടിവികളില്‍ ഏറ്റവും പുതിയ തലമുറയിലുള്ള ആപ്പിള്‍ ടിവി 4 കെയും എച്ച്ഡിആറും സപ്പോര്‍ട്ട് ചെയ്യുന്നതാണ്.

Copyright © . All rights reserved