Spiritual

ജോബി തോമസ്

ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെൻറ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹിക്കുന്ന നൈറ്റ് വിജിൽ നവംബർ 17ന് ബേസിംഗ്സ്റ്റോക്ക് സെന്റ് ജോസഫ് ദേവാലയത്തിൽ ആരംഭിക്കും. ആദ്യ നൈറ്റ് വിജില്‍ ശുശ്രൂഷ നയിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സൗത്താംപ്ടൺ റീജിയണൽ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. ജോസ് കുന്നുംപുറമാണ്. സെൻറ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ മുഖ്യ കാർമ്മികനായി വിശുദ്ധ കുർബ്ബാനയർപ്പിച്ച് വചന സന്ദേശവും നൽകും. രാത്രി 9 മുതൽ 12.30 വരെയാണ് നൈറ്റ് വിജിൽ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷന്റെ ഭാഗമായുള്ള ബേസിംഗ് സ്റ്റോക്ക് മാസ് സെന്റർ ആണ് നൈറ്റ് വിജിൽ ശുശ്രൂഷകളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഓരോ മാസത്തിലെയും മൂന്നാം വെള്ളിയാഴ്ചയാണ് നൈറ്റ് വിജില്‍ നടത്തുവാനായി തീരുമാനിച്ചിരിക്കുന്നത്.

നവംബർ മാസത്തിൽ നടത്തുന്ന ഈ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് ബേസിംഗ് സ്റ്റോക്കിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ജപമാല, ദൈവസ്തുതിപ്പുകൾ, വചനപ്രഘോഷണം, മധ്യസ്ഥ പ്രാർത്ഥനകൾ, ദിവ്യ കാരുണ്യ ആരാധന. പരിശുദ്ധ കുർബ്ബാന എന്നിവയും നൈറ്റ് വിജിൽ ശുശ്രൂഷകളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈവിക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനും ദൈവസാന്നിധ്യം അനുഭവിച്ചറിയുന്നതിനുമായി ഈ നൈറ്റ് വിജിൽ ശുശ്രൂഷകളിൽ എല്ലാവരും വന്ന് പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

പള്ളിയുടെ വിലാസം: St Joseph’s Catholic Church, Basingstoke, RG22 6TY.
Date & Time:
17th November 2023, 9PM-12.30AM

കൂടുതൽ വിവരങ്ങൾക്ക്:
ജോബി തോമസ്: 07809209406.
ഷജില രാജു : 07990076887 .

ഷൈമോൻ തോട്ടുങ്കൽ

സ്കെന്തോർപ്പ് : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നടത്തുന്ന രൂപതാ തല ബൈബിൾ കലോത്സവത്തിന് തിരിതെളിയാൻ ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ മത്സരത്തിൽ പങ്കെടുക്കുന്ന കലാപ്രതിഭകൾ തകൃതിയായ ഒരുക്കങ്ങളിൽ ആണ് . നവംബർ 18 ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ വച്ച് നടക്കുന്ന ബൈബിൾ കലോത്സവത്തിൽ രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നും വിജയികളായ ആയിരത്തി അഞ്ഞൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. പന്ത്രണ്ട് സ്റ്റേജുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക .

രാവിലെ 8.15 ന് രജിസ്‌ട്രേഷൻ ആരംഭിക്കുകയും 9 .15 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ ബൈബിൾ കലോത്സവത്തിലെ ഏറ്റവും പ്രധാന ഭാഗമായ ആഘോഷമായ ബൈബിൾ പ്രതിഷ്ഠയും തുടർന്ന് ഉദ്‌ഘാടനവും നടക്കും . കൃത്യം പത്ത് മണിക്ക് തന്നെ മത്സരങ്ങൾ എല്ലാ സ്റ്റേജുകളിലും ആരംഭിക്കും . കലോത്സവ വേദിക്കരുകിൽ തന്നെ തുടർച്ചയായി നടക്കുന്ന വി കുർബാനയിലും ആരാധനയിലും പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

ഓരോ റീജിയണുകളിൽ നിന്നും മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് രൂപതതല മത്സരത്തിൽ യോഗ്യത നേടിയിരിക്കുന്നത്. അഭിവന്ദ്യ പിതാവിന്റെയും ബഹുമാനപ്പെട്ട വൈദീകരുടെയും ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെയും സാന്നിധ്യം കൊണ്ടും പ്രാർത്ഥനകൊണ്ടും അനുഗ്രഹീതമായിരിക്കും കലോത്സവ വേദികൾ . കാറുകൾ പാർക്ക് ചെയ്യുവാനുള്ള വിശാലമായ കാർപാർക്കിങ് സൗകര്യങ്ങൾ ഒരിക്കിയിട്ടുണ്ട് . കലോത്സത്തിൽ പങ്കെടുക്കുന്നവർക്ക് രുചികരമായ ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഡൈനിങ് ഏരിയയും ഒരുക്കിയിട്ടുണ്ട് . ഭക്ഷണം വാങ്ങുന്നതിനായി വിവിധ കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതിനോടൊപ്പം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി പ്രത്യേക കൗണ്ടറുകളും ഒരുക്കുന്നുണ്ട് .

വൈകുന്നേരം 5.30 ന് മത്സരങ്ങൾ സമാപിച്ച് 8 മണിയോടുകൂടി സമ്മാനദാനങ്ങൾ പൂർത്തീകരിക്കും . വിശ്വസ പ്രഘോഷണത്തിന്റെ വലിയ വേദിയാകുന്ന ബൈബിൾ കലോത്സവം അരങ്ങേറുന്ന സ്‌ക്ന്തോർപ്പിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതമുഴുവനും എത്തുന്ന ഈ ദിനം കൂടുതൽ അനുഗ്രഹപ്രദവും വിജയകരവുമാകുവാൻ എല്ലാവരുടെയും പ്രാർഥനാ സഹായം അഭ്യർഥിക്കുന്നതായാലും വിവിധ സ്റ്റേജുകളിൽ നടക്കുന്ന പ്രോഗ്രാമുകളുടെ സമയക്രമത്തെക്കുറിച്ച് അറിയുന്നതിനായി ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്സൈറ്റ് സന്ദർശിക്കുവാനും ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .. http://smegbbiblekalotsavam.com/?page_id=1398

വാട്ട്ഫോർഡ് വേർഡ് ഹോപ് ബെദേസ്ഥാ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ ഔട്ട് സ്റ്റേഷനായ ഹാറ്റ്ഫീൽഡിൽ ഞായറാഴ്ചകളിൽ 4 മണി മുതൽ 6 മണി വരെ ക്രിസ്തീയ ആരാധനയും ചൊവ്വാഴ്ച വൈകുന്നേരം 7.30 മുതൽ 9.30 വരെ സെൽ പ്രയർ മീറ്റിങ്ങും നടത്തപ്പെടുന്നു.

പാസ്റ്റർ സാം ജോൺ, ഡോ. ജെബിൻ ജോൺ ശുശ്രുഷകൾക്ക് നേതൃത്വം കൊടുക്കുന്നു.

ഹെഡ്ഫോർഡ്ഷെയർ യൂണിവേർസിറ്റിയിൽ വിദ്ധ്യാഭ്യാസത്തിനായ കടന്നു വരുന്ന വിദ്യാർത്ഥികൾക്കും ആത്മീക കൂട്ടാഴ്മമകളിൽ പങ്കെടുക്കാൻ ഇത് ഒരു അവസരമാണ്.

അനുഗ്രഹിക്കപ്പെട്ട ക്രിസ്തീയ ആരാധനയും ആത്മീക കൂട്ടായ്മയും ആഗ്രഹിക്കുന്നവക്ക് ഇത് ബഹുമൂല്യമായ അവസരമായിരിക്കും.

കൂടുതൽ വിവരങ്ങൾ താഴെ

സ്ഥലം- The hive | McDonald. CT, Highview, Hatfield, AL10 8HR. Near Hertfordshire University

FREE PARKING
For further details please contact Pr. Sam 07435372899, Jebin John 07856 679693
www.wbpfwatford.co.uk | Email:[email protected]
Yahoo Mail: Seamless account control

ബിനോയ് എം. ജെ.

മനുഷ്യവംശത്തിന്റെ ആരംഭം മുതലുള്ള ചരിത്രം പഠിച്ചാൽ അവൻ വേദനകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും സദാ ഓടിയകലുന്ന കാഴ്ചയാണ് നാം കാണുന്നത്. അവൻ എത്ര ശക്തിയായി അവയിൽ നിന്നും ഓടിയകലുവാൻ ശ്രമിക്കുന്നുവോ അത്ര തന്നെ ശക്തമായി അവ അവനെ പിന്തുടർന്നുകൊണ്ടുമിരിക്കുന്നു. ഒടുവിൽ അവ അവനെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു. മരണത്തിൽ നിന്നും ഓടിയൊളിക്കുവാൻ ആർക്കും കഴിയുകയില്ല. എങ്കിലും മനുഷ്യൻ തോൽവി സമ്മതിക്കുന്നില്ല. അതവന്റെ നൈസർഗ്ഗികമായ പ്രകൃതവും സവിശേഷതയുമാണ്. താനെന്നെങ്കിലും വിജയിക്കുമെന്ന ഉറച്ച വിശ്വാസം അവനുണ്ട്. വിജയിക്കുകയും ചെയ്യും. ഉറപ്പ്.

മരണത്തെ ഭയന്നുകൊണ്ടുള്ള ഈ ഓട്ടത്തിൽ ആരെല്ലാം ചവിട്ടി മെതിക്കപ്പെടുന്നു? ആരെല്ലാം മുറിവേൽപ്പിക്കപ്പെടുന്നു? ആരെല്ലാം വധിക്കപ്പെടുന്നു? പക്ഷേ അവന്റെ മുൻപിൽ വേറെ മാർഗ്ഗങ്ങളില്ല. ഓടുക തന്നെ. മാനവരാശി മുഴുവൻ ഓടുകയാണ്. വേദനകളൊന്നും ഇല്ലാത്ത ഒരു ജീവിതം അവൻ കൊതിക്കുന്നു. രോഗങ്ങൾ ഉണ്ടാവരുത്; മരണം ഉണ്ടാകരത്. അതിനുവേണ്ടി അവൻ എന്തും ചെയ്യും. സുഖം- അതാണവന്റെ ദൈവവും മുദ്രാവാക്യവുമെല്ലാം. അതിനു വേണ്ടി അവൻ യുദ്ധങ്ങൾ ചെയ്തു; സാമ്രാജ്യങ്ങൾ പിടിച്ചടക്കി; അനേകരെ അടിമകളായി പിടിച്ചു. കഷ്ടപ്പാടുകളിൽ നിന്നും രക്ഷപ്പെടുവാനായി കുറേ പേർ വേറേ കുറേപേരെ ചൂഷണം ചെയ്തു; കബളിപ്പിച്ചു; അടിച്ചമർത്തി. പക്ഷേ പ്രശ്നം കൂടി വരുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. മനുഷ്യൻ പാപത്തിൽ വീണു പോയി. അതിൽ നിന്നും കരകയറുവാൻ അവനാകുന്നില്ല.

സുഖത്തെ സ്നേഹിക്കുന്നതും അതിനെ ആസ്വദിക്കുന്നതും പാപമാണോ? ഒരിക്കലുമല്ല. എന്നാൽ ദുഃഖത്തെയും, വേദനകളെയും, രോഗങ്ങളെയും, മരണത്തെയും വെറുക്കുന്നത് പാപം തന്നെ! സുഖത്തെ സ്നേഹിച്ചതുപോലെ തന്നെ അവന് അവയെയും സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യാമായിരുന്നു. എങ്കിലീ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഈ ഭയപ്പാടും, വെപ്രാളവും, ഓട്ടവും, യുദ്ധങ്ങളും, സമരങ്ങളും, ചൂഷണവും, അടിച്ചമർത്തലും ഒഴിവാക്കാമായിരുന്നു. ഒന്നിന്റെയും കുറവ് അനുഭവപ്പെടുമായിരുന്നില്ല. പരമാനന്ദം സംഭവിക്കുമായിരുന്നു. പക്ഷെ അവനത് ചെയ്തില്ല.

മനുഷ്യൻ തുടക്കം മുതലേ തെറ്റു ചെയ്തു. അവൻ ഇപ്പോഴും അത് തുടരുന്നു. ഇങ്ങനെ പോയാൽ മാനവരാശി നശിച്ചു പോവുകയേ ഉള്ളൂ. അതിൽ നിന്നും അവനെ രക്ഷിക്കുന്നതിനും കര കയറ്റുന്നതിനും വേണ്ടിയാണ് ദൈവപുത്രനായ ക്രിസ്തു അവതരിച്ചത്. മാനവരാശി എന്തിൽ നിന്നും ഓടിയൊളിക്കുവാൻ ശ്രമിച്ചുവോ ( വേദനകളിൽ നിന്നും മരണത്തിൽ നിന്നും) അതിനെ സർവ്വാത്മനാ സ്വീകരിച്ചുകൊണ്ട് അവിടുന്ന് കുരിശിൽ മരിച്ചപോൾ മാനവരാശിക്ക് അവയോട് പൊരുത്തപ്പെടുവാനുള്ള കഴിവ് സിദ്ധിക്കുകയായിരുന്നു. അങ്ങനെ മാനവരാശിയുടെ മോചനം സംഭവിച്ചു കഴിഞ്ഞു.

കാലക്രമേണ മനുഷ്യൻ വേദനകളെയും, രോഗങ്ങളെയും, മരണത്തെയും സ്നേഹിക്കുവാനും ആസ്വദിക്കുവാനും പഠിക്കും. അവൻ എന്തിൽ നിന്നും ഓടിയകന്നുവോ അവയിലേക്കു തന്നെ ഓടിയടുക്കും. അവൻ എന്തിനെ ഭയപ്പെട്ടുവോ അതിനെ അവൻ കൊതിക്കും. അവിടെ പ്രശ്നങ്ങൾ എല്ലാം തിരോഭവിക്കുകയാണ്. മത്സര ഓട്ടം അവസാനിക്കുകയാണ്. സമരങ്ങളും പ്രക്ഷുബ്ധതകളും ഇല്ലാതാവുകയാണ്. ലോകത്തിൽ പരമമായ ശാന്തി വിരിയുകയാണ്. അസ്വസ്ഥതകളും അസംതൃപ്തിയും ഇനി ഉണ്ടാകില്ല. എന്തിനുവേണ്ടി അസ്വസ്ഥതപ്പെടുവാനാണ്? വേദനകൾ കിട്ടാത്തതിനാലോ? മരണം സംഭവിക്കാത്തതിനാലോ? സുഖവും ദുഃഖവും ഒരുപോലെ മധുരമാകുമ്പോൾ, ജനനവും മരണവും ഒരുപോലെ ഹൃദ്യമാകുമ്പോൾ അവിടെ അനന്താനന്ദത്തിന്റെ സുഗന്ധം പരന്നുതുടങ്ങും.

എന്തിനെയാണ് ആഗ്രഹിക്കുവാനിരിക്കുന്നത്? സുഖദു:ഖങ്ങളെ അവൻ ഒരുപോലെ ആഗ്രഹിക്കും. അവ രണ്ടും അവന് ഒരുപോലെ സ്വീകാര്യം. ഒന്നിനോടും വിരോധമില്ല. എല്ലാറ്റിനോടുമുള്ള സ്നേഹം. ക്രിസ്തു പഠിപ്പിച്ചതും അതുതന്നെയല്ലേ? വേദനിപ്പിച്ചവനെ സ്നേഹിക്കണമെങ്കിൽ അതിനു മുൻപേ അവൻ വേദനകളെ സ്നേഹിക്കേണ്ടിയിരിക്കുന്നു. ജീവിതത്തെ സ്നേഹിക്കണമെങ്കിൽ അതിനോടൊപ്പം അവൻ മരണത്തെയും സ്നേഹിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം ആ സ്നേഹമെല്ലാം കപടവും പൊളളയും ആയിരിക്കും. ക്രിസ്തുവിന്റെ അനുയായികൾ വേദനയെ സ്നേഹിക്കേണ്ടിയിരിക്കുന്നു. കുരിശ്ശെടുക്കാതെ തന്നെ അനുഗമിക്കുന്നവന് തന്റെ ശിഷ്യനാകുവാൻ കഴിയുകയില്ലെന്ന് ക്രിസ്തു തന്നെ പറയുന്നു.

നമുക്ക് ഒരു നല്ല നാളെയെ സ്വപ്നം കണ്ടു തുടങ്ങാം. ഇനിമേൽ നമുക്ക് ദുഃഖം ഉണ്ടാവുകയില്ല; കാരണം ആ ദുഃഖമാണ് നമ്മുടെ ഏറ്റവും വലിയ ആനന്ദം. നമുക്കിനി മരണം ഉണ്ടാവുകയില്ല; കാരണം നാമാ മരണത്തെ കൊതിയോടെ കാത്തിരിക്കുന്നു. ആ മരണം നമുക്ക് വേദനയല്ല, മറിച്ച് അനന്താനന്ദം തന്നെയാണ്; സമാധിയും നിർവ്വാണവുമാണ്; നിത്യജീവിതത്തിലേക്കുള്ള പ്രവേശനമാണ്. നമുക്ക് ഒന്നിനെയും ഭയപ്പെടേണ്ടതായില്ല. കാരണം നമുക്ക് എല്ലാറ്റിനോടും സ്നേഹമാണ്. അപ്പോൾ നാം ഈ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ആശ്ലേഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. നാം പൂർണ്ണരായി മാറുന്നു!

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ടോട്ട പുൽക്ര , 2023 ഡിസംബർ 2 ന്‌ ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ രാവിലെ 8 .30 മുതൽ വൈകിട്ടു 5 വരെ നടക്കും . പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ മെത്രാന്മാരെ തിരങ്ങെടുക്കുന്ന സംഘത്തിലെ മൂന്നു സ്ത്രീകളിൽ ഒരാൾ , വേൾഡ് യൂണിയൻ ഓഫ് കാത്തോലിക് വിമൻസ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് തുടങ്ങി നിരവധി പ്രധാനപ്പെട്ട മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന ഡോ മരിയ സെർവിനോ രൂപതയിലെ സ്ത്രീകൾക്ക് സന്ദേശം നൽകും.

രൂപത മെത്രാൻ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ മറ്റു വൈദികരും ചേർന്നുള്ള ആഘോഷമായ പരിശുദ്ധ കുർബാന ആത്മീയ അനുഭവമാകും . ഉൽഘാടന ചടങ്ങിൽ അഭിവന്ദ്യ പിതാവിനൊപ്പം രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഫാദർ ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം ചെയര്മാന് ഫാദർ ജോസ് അഞ്ചാനിക്കൽ , ഡയറക്ടർ സിസ്റ്റർ ജീൻ മാത്യു , പ്രസിഡന്റ് ഡോക്ടർ ഷിൻസി മാത്യു തുടങ്ങിയവർ സംസാരിക്കും .

പന്ത്രണ്ടു റീജിയനുകളിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള സ്ത്രീകൾ നടത്തുന്ന കലാപരിപാടികൾ ഉച്ചയോടു കൂടി ആരംഭിക്കും . അന്നേ ദിവസം 2023 -2025 വർഷങ്ങിലേക്കു തിരഞ്ഞെടുക്കപ്പെട്ട രൂപത വിമൻസ് ഫോറം ഭാരവാഹികൾക്ക് ഔദോഗികമായ സ്ഥാനമാറ്റവും നടക്കും . രണ്ടായിരത്തിലധികം സ്ത്രീകളെയാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത് . മനോഹരമായ ഈ ആഘോഷത്തിലേക്ക് എല്ലാ സ്ത്രീകളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .

ലണ്ടൻ :യൂറോപ്പിലാകമാനം ഉള്ള മാർത്തോമാ സഭാവിശ്വാസികളുടെ 2023ലെ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 11 ന് രാവിലെ 10 മണി ഭദ്രാസന അദ്ധ്യക്ഷൻ ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പയുടെ വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് ആരംഭിക്കുന്നതായിരിക്കും ഈ വർഷത്തെ മാർത്തോമാ സഭ കുടുംബ സംഗമം. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ആഗ്ലിക്കൻ സഭയുടെ ലെസ്റ്റർ ബിഷപ്പ് റവ.സജു മുതലാളി മുഖ്യ അതിഥി ആയിരിക്കും.ഇതോടൊപ്പം സ്ഥലം മാറിപ്പോകുന്ന ഭദ്രാസന എപ്പിസ്കോപ്പയ്ക്ക് യാത്ര അയപ്പ് സമ്മേളനവും,സഭയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങും നടക്കും.

ഉച്ചഭക്ഷണത്തിനുശേഷം,സഭയിലെ വിവിധ സംഘടനാഗങ്ങളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.റ്റാംവർത്തിലുള്ള കോട്ടൻഗ്രീൻ ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ചാണ് വിപുലമായ ഈ സമ്മേളനം നടക്കുന്നത് . ഇത് സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മീഡിയ കമ്മിറ്റി ചെയർമാൻ റവ. സോജു എം തോമസ് അറിയിച്ചു

ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ    സീറോ മലബാർ രൂപതാ  വിമൻസ് ഫോറത്തിന്റെ  അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ട്വിങ്കിൾ റെയിസൺ( പ്രസിഡന്റ് )   ഡിമ്പിൾ വർഗീസ് (വൈസ് പ്രസിഡന്റ്)  അൽഫോൻസാ കുര്യൻ(സെക്രട്ടറി), ഷീജാ പോൾ ( ജോയിൻറ് സെക്രട്ടറി ), ഡോളി ജോസി ( ട്രെഷറർ ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും, റെവ ഡോ ആൻറണി ചുണ്ടെലിക്കാട്ട് സഹരക്ഷാധികാരിയും, റെവ ഫാ ജോസ് അഞ്ചാനിക്കൽ ചെയർമാനും, റെവ ഡോ സിസ്റ്റർ ജീൻ മാത്യു എസ് എച്ച് ഡയറക്ടർ   ആയുള്ള രൂപതാ  നേതൃ സമിതിയാണ് ഇരുപതിനായിരം അംഗങ്ങളുള്ള വിമൻസ്  ഫോറത്തിന്റെ  പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നത് .

യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ ശ്രദ്ധേയരായ ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെ പ്രഥമ ഇടവകാ ദിനവും കുടുംബ സംഗമവും നാളെ ഓക്ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറലായ ഫാ ജോര്‍ജ് ചേലക്കലാണ് മുഖ്യ അതിഥി. ഫാ ജിമ്മി പുളിക്കല്‍ സന്ദേശം നല്‍കും.

ഇടവകാ ദിനത്തിനായി വിപുലമായ ഒരുക്കമാണ് ഗ്ലോസ്റ്റര്‍ കമ്മറ്റി നടത്തുന്നത്. ബിനുമോന്‍, ബില്‍ജി ലോറന്‍സ്, പ്രിയ ബിനോയ്, ജോബി ഇട്ടിര എന്നിവരാണ് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്. ബൈബിള്‍ കലോത്സവത്തില്‍ എവര്‍ റോളിങ് ട്രോഫി കരസ്ഥമാക്കിയ ഗ്ലോസ്റ്റര്‍ യൂണിറ്റിലെ സമ്മാനാര്‍ഹമായ പ്രോഗ്രാമുകളും ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകളുടെ സ്‌കിറ്റുകളും ഡാന്‍സും മാര്‍ഗ്ഗം കളിയും ഒരുക്കി ആഘോഷ പൂര്‍വ്വമാണ് പരിപാടി നടത്തുന്നത്. സണ്‍ഡേ സ്‌കൂളില്‍ ഏറ്റവും അധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കും.

ഗ്ലോസ്റ്ററില്‍ ആദ്യമായിട്ടാണ് ഇടവകാ ദിനം കൊണ്ടാടുന്നത്. അതിനാല്‍ തന്നെ ഏവരും വളരെ ഉത്സാഹത്തിലാണ്. ഏവരേയും ഇടവകാ ദിനത്തിലേക്കും കുടുംബ സംഗമത്തിലേക്കും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍, കൈക്കാരന്മാരായ ബാബു അളിയത്ത്, ആന്റണി ജെയിംസ് തെക്കേമുറിയില്‍ എന്നിവര്‍ അറിയിക്കുന്നു.

 

ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ശുശ്രുഷകൾക്ക് പ്രധാന കാർമ്മികത്വം വഹിക്കാൻ എത്തിയ തുമ്പമൺ ഭദ്രാസന അധിപൻ എബ്രഹാം മാർ സറാഫിം തിരുമേനിക്ക് ഇടവകയുടെ വികാരിയായ റവ. ഫാദർ നിതിൻ പ്രസാദ് കോശി , ട്രസ്റ്റി ശ്രീ സിസാൻ ചാക്കോ , സെകട്ടറി. ശ്രീ ബിജു കൊച്ചുനുണ്ണി , പെരുന്നാൾ കോഡിനേറ്റർ ശ്രീ റോയ്‌സ് ഫിലിപ്പ് , മറ്റു ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ ഹീത്രൂ എയർപോർട്ടിൽ സ്വീകരിച്ചു ,

പ്രധാന പെരുന്നാള്‍ ദിവസങ്ങളില്‍ ഒന്നായ നവംബര്‍ 4 -ന് എല്ലാ വര്‍ഷവും നടത്തി വരാറുള്ള തീര്‍ത്ഥാടനവും നടക്കും. ലണ്ടനിലെ വിവിധ ഓര്‍ത്തഡോക്‌സ് ഇടവകളില്‍ നിന്നും പ്രാര്‍ത്ഥന കൂട്ടായ്മകളില്‍ നിന്നും തീര്‍ത്ഥാടകര്‍ പദയാത്രയായി പള്ളിയിലേക്ക് എത്തി ചേരും. ഉച്ചയ്ക്ക് 12 മണിക്ക് തീര്‍ത്ഥാടകകര്‍ക്കുള്ള സ്വീകരണവും ഉച്ച നമസ്‌കാരവും കഞ്ഞി നേര്‍ച്ചയും ഉണ്ടായിരിക്കും.

വൈകിട്ട് 5: 00 ന് സന്ധ്യ നമസ്‌കാരവും കൺവൻഷന്‍ പ്രസംഗവും അതേ തുടര്‍ന്ന് പുണ്യസ്മൃതിയും ശ്ലൈഹീക വാഴ്വും ഉണ്ടായിരിക്കും. പ്രധാന പെരുന്നാള്‍ ദിവസമായ നവംബര്‍ 5 -ന് രാവിലെ 8.30ന് പ്രഭാത നമസ്‌ക്കാരവും 9.30ന് വിശുദ്ധ കുര്‍ബാനയും നടക്കും. തുടര്‍ന്ന് ഭക്തി നിര്‍ഭരമായ റാസയും ശ്ലൈഹീക വാഴ്വും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും. പെരുന്നാള്‍ ക്രമികരണങ്ങള്‍ക്ക് ഇടവക ട്രസ്റ്റി സിസന്‍ ചാക്കോ, സെക്രട്ടറി ബിജു കൊച്ചുണ്ണുണി, പെരുന്നാള്‍ കണ്‍വീനര്‍ റോയസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പെരുന്നാളിനോട് അനുബന്ധിച്ച് റാഫിള്‍ നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു. ഒന്നാം സമ്മാനമായി ഒരു പവന്‍ സ്വര്‍ണ്ണം, രണ്ടാം സമ്മാനമായി ആപ്പിള്‍ വാച്ച്, മൂന്നാം സമ്മാനമായി ആമസോണ്‍ ഫയര്‍ എച്ച് ഡി ടാബ്ലറ്റ് എന്നിവ നല്‍കും. നവംബര്‍ നാല്, അഞ്ച് തീയതികളില്‍ ജെക്യൂബ് മള്‍ട്ടിമീഡിയയിലൂടെ പെരുന്നാള്‍ ലൈവും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാൾ പരുപാടികളിലും പ്രാർത്ഥനകളിലും പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും നല്ല മനസുകളെയും ഇടവകകമ്മറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഇടവക കമ്മറ്റിക്കുവേണ്ടി സെക്കട്ടറി ശ്രീ ബിജു കൊച്ചുനുണ്ണി അറിയിച്ചു.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ഒരുക്കമായി റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള മലയാളികൾക്കായി ഏകദിന ധ്യാനം ഈ മാസം 23-ാo തിയതി വ്യാഴാഴ്ച രാവിലെ 9.30 മുതൽ 4.30 മണി വരെ റെക്സം സെന്റ്മേരീസ് കത്തീഡ്രലിൽ നടത്തപെടുന്നു. ധ്യാനം നയിക്കുന്നത് യുകെയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പന്ദാസഫ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും സുവിശേഷ വചനപ്രഘോഷകനുമായ ബഹുമാനപെട്ട ഫാദർ പോൾ പാറേകാട്ടിൽ വിൻസഷൻ ആണ്. ധ്യാനത്തോട് അനുബദ്ധിച്ച് ദിവ്യ കാരുണ്യ ആരാധന, ബൈബിൾ പ്രഘോഷണം, ഹീലിംഗ് പ്രയർ, ആഘോഷമായ സമൂഹബലിയും ഉണ്ടായിരിക്കുന്നതാണ്.

ആഘോഷമായ സമൂഹബലിയിൽ റെക്സം രൂപതാ വൈദികരായ ഫാദർ ജോൺസൺ കാട്ടി പറമ്പിൽ, ഫാദർ ജോർജ് സി.എം. ഐ, ഫാദർ അബ്രഹാം സി.എം.ഐ എന്നിവർ പങ്കുചേരുന്നതാണ്. ധ്യാനത്തിന്റെ സമാപന ആശീർവാദം നൽകുന്നത് ബഹുമാനപ്പെട്ട റെക്സം ബിഷപ്പ് റെവ. പീറ്റർ ബ്രിഗ്നൽ ആണ്. ധ്യാന ദിവസം കുമ്പസാരത്തിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന ധ്യാനത്തിൽ പങ്കുചേർന്ന് ആത്മീയ വിശുദ്ധിയിൽ നല്ലൊരു ക്രിസ്തുമസിനും പുതുവർഷത്തിനും ഒരുങ്ങുവാൻ റെക്സാമിലും പരിസര പ്രദേശത്തുമുള്ള എല്ലാവരേയും സ്നേഹത്തോടെ റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്വാഗതം ചെയ്യുന്നു. ധ്യാനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ റെക്സം രൂപതയുടെ വിവിധ ഭാഗത്തുള്ള കുർബാന സെന്റർ അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.

Fr. Johnson Katiparampil CMI – 07401441108
Timi Mathews Colwyn Bay – 07846339027.
Biju Rhyl – 07868395430.
Manoj Chacko Wrexham -07714282764.
Jorley Bangor – 07901648518
Jaison Raphael Ruthin -07723926806.
Ajo v Joseph – Welshpool /Newtown.07481097316.
Benny Thomas – Wrexham 07889971259

കത്തീഡ്രലിൽ കാർപാർക്ക് ഫ്രീ ആണ്. നിങ്ങളുടെ കാർ രജിസ്റ്റർ നമ്പർ പള്ളിയിൽ വച്ചിരിക്കുന്ന കമ്പ്യൂട്ടറിൽ എന്റർ ചെയ്യേണ്ടതാണ്. കൂടുതൽ പാർക്കിംഗ് പള്ളിയുടെ പുറകുവശത്തുള്ള റീറ്റൈൽ പാർക്കിൽ ഉണ്ട്. ചെറിയ പേയ്‌മെന്റ് കൊടുക്കണം. കാർ പാർക്ക് അഡ്രസ്.

Island Green Retail Park,
Wrexham. LL137LW.

പള്ളിയുടെ അഡ്രസ്

St. Mary’s Cathedral, Regent Street
LL11 1RB. Wrexham.

RECENT POSTS
Copyright © . All rights reserved