ഒന്നര വയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ സ്ഥിരീകരിക്കാൻ ഫൊറൻസിക് സംഘം കടൽത്തീരത്തെ പാറക്കൂട്ടം സന്ദർശിച്ചു. കേസിൽ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ശരണ്യയുടെ മൊഴിയും കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകളും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്നു സ്ഥിരീകരിക്കാനാണിത്.‌ തലയിൽ ഉണ്ടായ മുറിവാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

പാറക്കെട്ടിലേക്കു ശക്തിയായി വലിച്ചെറിഞ്ഞാൽ ഇത്തരത്തിൽ മുറിവുകൾ ഉണ്ടാകാമെന്നു സംഘം പൊലീസിനെ ധരിപ്പിച്ചു. പാറക്കൂട്ടത്തിലേക്ക് എറിഞ്ഞപ്പോൾ പരുക്കേറ്റു കുഞ്ഞ് കരയുകയും പിന്നീട് അവിടെ നിന്നെടുത്തു കടലിലേക്ക് എറിയുകയും ചെയ്തു എന്നാണു ശരണ്യയുടെ മൊഴി. കുഞ്ഞിന്റെ ശരീരത്തിലെ കടൽവെള്ളത്തിന്റെ സാന്നിധ്യം ഇതിനു തെളിവായി സംഘം ചൂണ്ടിക്കാട്ടുന്നു.

പരിയാരം ഗവ.മെഡിക്കൽ കോളജിലെ മുൻ‌ ഫൊറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണ പിള്ള, അസോഷ്യേറ്റ് പ്രഫസർ ഡോ. ഹേമന്ദ് എന്നിവരാണു പരിശോധന നടത്തിയത്. ഇതിനിടെ, റിമാൻഡിൽ കഴിയുന്ന ശരണ്യയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകും.

ശരണ്യയുടെ കാമുകൻ ചോദ്യം ചെയ്യലിനു പൊലീസിനു മുൻപിൽ ഹാജരായില്ല. സ്ഥലത്തില്ല എന്നാണ് ഇയാൾ മറുപടി നൽകിയിരിക്കുന്നത്. വലിയന്നൂർ സ്വദേശിയായ ഇയാളോട് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിറ്റി പൊലീസ് വീണ്ടും നോട്ടിസ് നൽകിയിട്ടുണ്ട്.

കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യം വിശദമായി അന്വേഷിക്കുന്നതിനായി ഇവരുടെ കൂടുതൽ മൊബൈൽ സംഭാഷണങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനിടെ ശരണ്യയുടെ വസ്ത്രത്തിൽ കുഞ്ഞിന്റെ രക്തം പുരണ്ടിരിക്കാമെന്ന നിഗമനത്തിൽ വസ്ത്രം പരിശോധിക്കാനായി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വിയാനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാത്രി വലിയന്നൂർ സ്വദേശിയായ കാമുകൻ സംഭവ സ്ഥലത്തുണ്ടായിരുന്നതായി ദൃക്സാക്ഷി മൊഴി നൽകിയിട്ടുണ്ട്. ‘‘ശരണ്യയുടെ വീടിനു പിറകു വശത്തെ റോഡിൽ ബൈക്കിൽ ഇയാളെ കണ്ടിരുന്നു. റോഡിൽ നിൽക്കുന്നത് എന്താണെന്നു ചോദിച്ചപ്പോൾ മെയിൻ റോഡിൽ പൊലീസ് പരിശോധനയുണ്ട്, മദ്യപിച്ചതിനാൽ അതുവഴി പോകാനാവില്ല, അതുകൊണ്ടു മാറി നിൽക്കുന്നു എന്നാണു പറഞ്ഞത്. പൊലീസ് പോയി എന്നു പറഞ്ഞ് അൽപ സമയം കഴിഞ്ഞ് ഇയാൾ ഇവിടെ നിന്നു പോയി’’.– എന്നാണു നാട്ടുകാരിലൊരാൾ സിറ്റി പൊലീസിനു നൽകിയ മൊഴി.

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ ഇയാൾ ബൈക്കിൽ കടന്നു പോകുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഫോൺ വിളികളുടെ കൂടുതൽ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതിനിടെ, ഇയാൾ ആത്മഹത്യ ചെയ്തതായി ഇന്നലെ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണമുണ്ടായിരുന്നു.

കടലമ്മ കാണിച്ച സ്നേഹം പോലും പെറ്റമ്മക്ക് കാണിക്കാന്‍ കഴിഞ്ഞില്ലല്ലോ ശരണ്യേ…
അമ്മേ ,,,,അമ്മേ …അമ്മ , എന്താണ് മിണ്ടാതിരിക്കുന്നത്…എന്‍റെ വിളി , അമ്മ കേള്‍ക്കുന്നില്ലേ ? …. അന്ന് രാത്രി , എന്തിനാണമ്മേ , എന്നെ ആരും കാണാതെ , കടപ്പുറത്തേക്ക് കൊണ്ടുപോയത്… എന്തുതെറ്റാണമ്മേ ഞാന്‍ ചെയ്തത്…ആ പാറക്കുമുകളില്‍ , അമ്മ എന്നെ ഇരുത്തിയില്ലേ…ഞാന്‍ വിചാരിച്ചു , രാത്രി അമ്പിളി മാമാനെ കാണിക്കാന്‍ , എന്നെ കൊണ്ടുപോയതാണെന്ന്…നല്ലരസമായിരുന്നു കടലുകാണാന്‍ ..പെട്ടന്ന് എന്തിനാണമ്മേ , എന്നെ ആ കല്ലുകളിലേക്ക് വലിച്ചെറിഞ്ഞത്.. …… അമ്മ എന്നെ കളിപ്പിക്കുകയാണെന്നാണ് ഞാന്‍ കരുതിയത് ..എന്‍റെ കുരുന്നുശരീരം ആ കൂര്‍ത്ത പാറയില്‍ ചെന്നിടിച്ചപ്പോള്‍ എന്തുവേദനിച്ചെന്നറിയാമോ അമ്മയ്ക്ക് …?ഞാന്‍ ഉറക്കെ കരഞ്ഞിട്ടും , എന്താണമ്മേ എന്നെ എടുക്കാന്‍ വരാതിരുന്നേ ….എന്നെ തിരമാല കടലിലേക്ക് വലിച്ചുകൊ ണ്ടുപോയപ്പോള്‍ അമ്മ വരുമെന്ന് ഞാന്‍ വിചാരിച്ചു…പക്ഷേ……

സാരമില്ല ..ഞാന്‍ അമ്മയ്ക്ക് തടസമായ കൊണ്ടണല്ലേ , എന്നെ ഇല്ലാതാക്കിയത്… എന്നെ ആര്‍ക്കെങ്കിലും , കൊടുക്കത്തിലായിരുന്നോ അമ്മേ ….

കണ്ണൂര്‍ തയ്യിലില്‍ കരയിലേക്ക് ആഞ്ഞടിക്കുന്ന ഒാരോകടല്‍ത്തിരകളിലും നാട്ടുകാര്‍ ആ ഒന്നരവയസുകാരന്‍റെ വിളികള്‍ കേള്‍ക്കുന്നുണ്ട്. ആ കളിചിരികള്‍ മറക്കാന്‍ കഴിയുന്നില്ല പ്രിയപ്പെട്ടവര്‍ക്ക് …

ആ കടലിരമ്പല്‍ കേള്‍ക്കുമ്പോള്‍ തീരദേശവാസികളുടെ നൊമ്പരം ഏറുകയാണ്.. തയ്യില്‍ പ്രദേശത്തിന്‍റെ ശാപമായ ശരണ്യയ്ക്കുനേരെയുള്ള അമ്മമാരുടെ ദേഷ്യം അടങ്ങുന്നില്ല.