ബ്രിട്ടീഷ് രാഷ്ട്ര തലവയായ എലിസബത്ത് രാജ്ഞി മരിച്ചെന്ന കിംവദന്തി പരന്നത് ബ്രിട്ടനിൽ രാഷ്ട്രീയ ഭൂകമ്പത്തിന് കാരണമായി. ബ്രിട്ടൻ ജനറൽ ഇലക്ഷന്റെ രാഷ്ട്രീയ ചൂടിൽ തിളച്ചുമറിയുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ഒരു വാർത്ത പരക്കാൻ ഇടയായത്. പതിവ് പരിശീലനത്തിന്റെ ഭാഗമായി റോയൽ നേവിയുടെ ഭാഗത്തിൽ നിന്നുള്ള ഒരു നീക്കമാണ് ഇത്തരത്തിലുള്ള ഒരു വാർത്തയ്ക്ക് കാരണമായത്. 93 വയസ്സായ എലിസബത്ത് രാജ്ഞി ഹൃദയാഘാതം മൂലം മരണമടഞ്ഞെന്നുള്ള കിംവദന്തിയാണ് ബ്രിട്ടനിൽ എമ്പാടും വാർത്തയായതും ചർച്ചയ്ക്കിടയായതും.

റോയൽ നേവിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗിബ്ബോ എന്ന് പേരുള്ള ഒരു ഉദ്യോഗസ്ഥൻ വാട്സാപ്പിലൂടെ അയച്ച സന്ദേശമാണ് ഇത്തരത്തിലുള്ള ഒരു വാർത്തയുടെ പ്രഭവകേന്ദ്രം. ഈ വാട്സാപ്പ് മെസ്സേജ് യെവിൽ‌ട്ടണിലുള്ള റോയൽ നേവിയുടെ എയർ സ്റ്റേഷനിലേക്ക് അയക്കാനിടയായതാണ് ഈ വാർത്ത പൊതു സമൂഹത്തിലേക്കെത്താൻ കാരണമായത്.

ഇത്തരത്തിലൊരു വാർത്ത പരക്കാൻ ഇടയായതിൽ റോയൽ നേവിയുടെ വക്താവ് ഖേദം പ്രകടിപ്പിച്ചു. ഇതൊരു പതിവ് പരിശീലനത്തിന് ഭാഗമായിരുന്നെന്നും, അത് പൊതു സമൂഹത്തിൽ തെറ്റിദ്ധാരണക്കിടയായതിലും പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിലും റോയൽ നേവിയുടെ വക്താവ് ഖേദം പ്രകടിപ്പിച്ചു. സമയാസമയങ്ങളിൽ ഇത്തരത്തിലുള്ള പരിശീലനങ്ങൾ നടക്കാറുണ്ടെന്ന് റോയൽ നേവിയുടെ വക് താവ് സ്ഥിരീകരിച്ചു.

റോയൽ നേവിയുടെ പതിവ് പരിശീലനത്തിന്റെ ഭാഗമായി ഉണ്ടായ ഇത്തരത്തിലുള്ള ഒരു വാർത്താ പരക്കാനിടയായതിനെ തുടർന്ന് ബക്കിങ്ഹാം പാലസ് എലിസബത്ത് രാജ്ഞി ജീവിച്ചിരിക്കുന്നണ്ടെന്നുള്ള പത്രക്കുറിപ്പ് ഇറക്കാനായിട്ട് നിർബന്ധിതരായി. എന്തായാലും റോയൽ നേവിയുടെ പരിശീലനം ജനറൽ ഇലക്ഷൻ കാലത്ത് ബ്രിട്ടീഷ് പൊതു സമൂഹത്തിലുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല.