രാജ്യസ്നേഹത്തിന്റെ ഒരു ഉദാത്ത മാതൃകയാണ് ആദ്യത്തെ ഐറ്റം. ഇന്ത്യയില്‍ സംഘപരിവാറുകാരാണല്ലോ രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാര്‍.

അവരൊഴിച്ചുള്ളവരെല്ലാം ഒരുകണക്കിന് രാജ്യദ്രോഹികളാണ്. മാത്രമല്ല, അത്തരക്കാര്‍ക്ക് ഏത് നിമിഷവും പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാന്‍ ഒരു ഹെല്‍പ് ഡെസ്ക് വരെ രൂപീകരിക്കുന്ന ടീംസാണ് ഈ പരിവാറുകാര്‍.

 

Image may contain: 3 peopleമോദിയുടെ അച്ഛേ ദിന്‍ വരുന്നതിന്റെ ഭാഗമായിട്ടായിരുന്നല്ലോ നോട്ടുനിരോധനം . നാട്ടിലെ സകലമാന കള്ളപ്പണക്കാരേയും തുരത്താനുള്ള ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക്.

പക്ഷേ ഇതുകൊണ്ടൊക്കെ രാജ്യം എന്തുനേടി എന്ന ചോദ്യത്തിന് ഇതുവരെ ഒരുത്തരം പറയാന്‍ മോദിയും കൂട്ടരും തന്നിട്ടില്ല, റിസര്‍വ് ബാങ്ക് അടക്കം.

ഒടുവില്‍ തൃശൂരില്‍ നിന്ന് അതിനുള്ള ഒരുത്തരം വന്നിരിക്കുന്നു. മതിലകത്തുള്ള രാകേഷ് ഏരാശ്ശേരി എന്ന യുവമോര്‍ച്ച നേതാവാണ് നോട്ടുനിരോധനം കൊണ്ടുള്ള ഗുണഗണങ്ങള്‍ അനുഭവിക്കുന്ന രാജ്യസ്നേഹി.

Image may contain: 2 people, people smiling

ഇക്കണക്കിന് പോയാല്‍ കള്ളനോട്ടല്ല, അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും ഒറിജനല്‍ നോട്ടുകള്‍ അടിക്കുന്ന കരാര്‍ കൂടി സംഘപരിവാറിനെ ഏല്‍പ്പിക്കുന്നത് നന്നാവും. അതാവുമ്പോള്‍ രാജ്യസ്നേഹത്തിന്‍റെ അളവിന്റെ കാര്യത്തില്‍ ഒരുമുട്ടും ഉണ്ടാവില്ല. ഈ രാകേഷ് ചില്ലറക്കാരനല്ല.

കള്ളപ്പണവേട്ടമുന്നണികള്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രചരണ യാത്രയില്‍ വരെ പങ്കാളിയായ രാജ്യസ്നേഹിയാണ്. അതുകൊണ്ട് നോട്ടുനിരോധനത്തോടെ മാന്ദ്യത്തിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അദ്ദേഹം നല്‍കിയത് ഒരു കൈത്താങ് സഹായം കൂടിയാണ്.

Image may contain: 2 people, selfie and beard

ചുരുങ്ങിയ പലിശക്ക് പാവപ്പെട്ടവര്‍ക്ക് സ്വന്തം നിലയ്ക്ക് 500ഉം രണ്ടായിരവും അച്ചടിച്ച് വിതരണം ചെയ്യുകയെന്ന് വച്ചാല്‍ തന്നെ അതൊരു ദേശസ്നേഹിക്കേ സാധിക്കൂ. അല്ലാതെ ഈ യുവമോര്‍ച്ചക്കാരനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നൊന്നും പറയരുത്. അങ്ങനെ പറഞ്ഞാല്‍ അതൊരു രാജ്യദ്രോഹനടപടിയായിപ്പോവും.

Image may contain: 3 people, people smiling, people standing