ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യുകെ : ബ്രിട്ടീഷ് ഓസ്ട്രേലിയൻ പൗരയായ ജോളി കിന്റും ഓസ്ട്രേലിയൻ പൗരനായ പങ്കാളി മാർക് ഫിർക്കിനും ആണ് ജയിൽ മോചിതരായത്. ഇൻസ്റ്റഗ്രാമിലെ ആയിരക്കണക്കിന് ഫോളോവേഴ്സ്നു വേണ്ടി തങ്ങളുടെ ഏഷ്യൻ യുകെ പര്യടനത്തിനിടെ ഇറാനിൽ അനുമതിയില്ലാതെ ഡ്രോൺ ക്യാമറ പറത്തിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജയിൽ മോചിതരായതിൽ ഇരുവരും ആഹ്ലാദം പ്രകടിപ്പിച്ചു. ഉറ്റവർ ഓസ്ട്രേലിയയിൽ തങ്ങൾക്ക് വേണ്ടി നടത്തിയ ശ്രമങ്ങൾക്ക് അവർ നന്ദി അറിയിച്ചു. അതേസമയം ഓസ്ട്രേലിയൻ പൗരയായ കൈലി മൂർ ഗിൽബെർട്ട്എന്ന യുവതി സമാനമായ സാഹചര്യത്തിൽ ജയിലിലാണ്. മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി അറിയിച്ചു.

എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ദമ്പതിമാർ നിന്നില്ല. അതേസമയം ഇറാനിയൻ വിദ്യാർഥിയായ റെസ ടെഹ്‌ബാഷ് കിവയെ ഓസ്ട്രേലിയ ജയിലിൽനിന്നും മോചിതനാക്കി ടെഹ്റാനിൽ എത്തിച്ചു. എന്തായാലും ബ്രിട്ടൻ അധിക നാളായി ശ്രമിക്കുന്നത് ഓസ്ട്രേലിയ വളരെ പെട്ടെന്ന് സാധിച്ചത് എങ്ങനെ എന്ന ചോദ്യം ലോക ജനതയ്ക്ക് മുന്നിൽ ഉയർത്തിക്കൊണ്ടാണ് ഈ വിഷയം മാധ്യമശ്രദ്ധ നേടിയത്.

റിട്ടേൺ ജയിലിൽകഴിയുന്ന നാസ്നിൻ സിഗാരി റാഡ്ക്ലിഫ്ന്റെ മോചനത്തിനായും മകൾ ഗബ്രിയേലയുടെ സ്കൂൾ വിദ്യാഭ്യാസത്തിനുള്ള എക്സിറ്റ് വിസക്കായും ബ്രിട്ടൻ നടത്തുന്ന ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ രാഷ്ട്രീയ ചെസ്സ് കളിയിലെ ഏറ്റവും വിലപിടിപ്പുള്ള ഇരയാണ് ഇന്ന് നാസ്നിൻ. 1979ൽ നടന്ന റവല്യൂഷന്റെ ബാക്കിപത്രമായി ബ്രിട്ടൺ ഇറാന് കനത്ത ഒരു തുക മടക്കി നൽകാനുള്ളതും ബ്രിട്ടൻ തുടർന്നും അത്‌ നിഷേധിച്ചതും തുടങ്ങി ബ്രിട്ടൻ – ഇറാൻ ബന്ധത്തിലെ കല്ലുകടി തുടങ്ങിയിട്ട് നാളേറെയായി.