ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും അതിർവരമ്പുകളില്ല . എന്നാൽ തൻറെ ചെറുപ്രായത്തിൽ അസാധ്യമെന്ന് തോന്നാവുന്ന സ്വപ്നതുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ഈ ബ്രിട്ടീഷുകാരൻ . വെറും 17 വയസ്സ് മാത്രമുള്ള മാക്ക് റഥർഫോർഡ് 52 രാജ്യങ്ങളിലൂടെ 5 മാസം സമയമെടുത്താണ് ലോകം ചുറ്റി ബള്‍ഗേറിയയിലെ സോഫിയയിൽ ഇറങ്ങിയത്. മാതാപിതാക്കൾ ബ്രിട്ടീഷുകാരാണെങ്കിലും ജനിച്ചതും വളർന്നതും ബെൽജിയത്തിലാണ്. യാത്രയുടെ ഭാഗമായി സുഡാനിൽ വച്ച് മണൽക്കാറ്റുകളെ അതിജീവിക്കുകയും ജനവാസമില്ലാത്ത ഒരു പസഫിക് ദ്വീപിൽ രാത്രി തങ്ങാനായതും വേറിട്ട അനുഭവമായതായി മാക്ക് പറഞ്ഞു.

ചെറുപ്രായത്തിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയതിന്റെ റെക്കോർഡ് ഉടമ നേരത്തെ ബ്രിട്ടീഷ് വംശജനായ ട്രാവിസ് ലുഡ്ലോയ്ക്കായിരുന്നു. കഴിഞ്ഞവർഷം തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ട്രാവിസ് ലോകം ചുറ്റിയത്. എന്നാൽ ബ്രിട്ടന്റെയും ബെൽജിയത്തിന്റെയും പൗരത്വമുള്ള മാക്ക് തന്റെ പതിനേഴാം വയസ്സിൽ 2 ലോക റെക്കോർഡുകളാണ് സ്വന്തമാക്കിയത് . ലോകം ചുറ്റി ഒറ്റയ്ക്ക് പറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായും മൈക്രോലൈറ്റ് വിമാനത്തിൽ ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റുമായി മാക്ക് ചരിത്രത്തിൽ ഇടംപിടിച്ചു.