ന്യൂസ് ഡെസ്ക് മലയാളം യുകെ

കെയർ ഹോം അന്തേവാസികളോട് മോശമായ രീതിയിൽ പെരുമാറിയതിന് മൂന്ന് കെയർഹോം ജീവനക്കാർക്ക് ജയിൽശിക്ഷ ലഭിച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയതിനും ലൈംഗിക ചുവയോടെ അവരോട് സംസാരിച്ചുവെന്നും ഒരു അവസരത്തിൽ ഒരു സ്ത്രീയെ സോഫയിൽ നിന്ന് വലിച്ചിറക്കി അവരുടെ വയറിൽ മുട്ടുകുത്തുകയും തലയിടിപ്പിക്കുകയും ചെയ്തതായുമുള്ള ആരോപണത്തെ തുടർന്നാണ് സ്വാൻസി ക്രൗൺ കോടതി സ്വാൻസീയിലെ ഗോവർട്ടണിലെ ഗോവർ ലോഡ് ജിൽ ജോലി ചെയ്തിരുന്ന ഡഗ്ലസ് സ്റ്റീഫൻസന് ശിക്ഷ വിധിച്ചത്. ഇയാൾ ഒരു പുരുഷന് നേരെ വംശീയ അധിക്ഷേപം നടത്തിയെന്ന പരാതിയും ഉണ്ട്. പ്രായമായവരോട് മോശമായി പെരുമാറിയതിന് ആന്റണി തോമസിനും ഡേവിഡ് വെഡ്‌ലേക്കിനുമൊപ്പം 41 കാരനായ സ്റ്റീഫൻസ് ശിക്ഷിക്കപ്പെട്ടു. വെഡ്‌ലെക്ക് തൻെറ തെറ്റ് നേരത്തെ സമ്മതിച്ചിരുന്നു അതേസമയം സ്റ്റീഫൻസും തോമസും കോടതി വിചാരണയ്ക്ക് ശേഷം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

ട്രാക്ക്‌കെയർ എന്ന കമ്പനി നടത്തുന്ന ഗോവർ ലോഡ് ജ് മുതിർന്നവർക്കുള്ള ഒരു റെസിഡൻഷ്യൽ ഹോമാണ്. ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും സങ്കീർണ്ണമായ പെരുമാറ്റ പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളും നേരിടുന്നവരാണ്. സ്വാൻസീ ക്രൗൺ കോടതിയുടെ വിചാരണ സമയത്ത് ഇവിടുത്തെ താമസക്കാരുടെ പെരുമാറ്റം പലപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് അംഗീകരിക്കപ്പെട്ടിരുന്നു. ജീവനക്കാർ സ്റ്റുഡിയോ III എന്ന ഒരു സംവിധാനമാണ് ഇവിടുത്തെ താമസക്കാരെ പരിചരിക്കാൻ ഉപയോഗിച്ചിരുന്നത്. ശാരീരികമായുള്ള ഇടപെടലുകൾ അവസാന ആശ്രയമായി ആണ് കണ്ടിരുന്നത്. 2015 നും 2017 നും ഇടയിൽ നടന്ന ഈ ദുരനുഭവം മുൻ സ്റ്റാഫ് അംഗങ്ങളിൽ ഒരാൾ കണ്ടെത്തുകയും തന്റെ ആശങ്ക ഉന്നയിക്കുകയും ചെയ്തതോടെയാണ് കുറ്റകൃത്യം വെളിച്ചത്തുവന്നത്. പോലീസിന് മുന്നറിയിപ്പ് ലഭിക്കുന്നതിനു മുൻപ് പരാതി ആരോപിക്കപ്പെട്ട ജീവനക്കാർക്കെതിരെ കെയർ കമ്പനി അന്വേഷണം നടത്തിയിരുന്നു.