Association

സുജു ജോസഫ്

സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള രണ്ടാമത് T12 ക്രിക്കറ്റ് ടൂർണ്ണമെന്റ് ജൂൺ രണ്ടിന് നടക്കും. യുകെയിലെ കരുത്തരായ എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് അറുന്നൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി മത്സരരംഗത്തുള്ളത്.

കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ കേരള ക്രിക്കറ്റ് ക്ലബ്ബ്‌ പോർട്സ്‌മൗത്തും റണ്ണറപ്പായ ഗ്ലോസ്റ്റെർഷെയർ ക്രിക്കറ്റ് ക്ലബ്ബും(ഗ്ലോബൽ സ്റ്റഡി ലിങ്ക്) ഇക്കുറിയും രംഗത്തുണ്ട്. പൂൾ എ യിൽ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്), ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലെബ് ന്യൂ പോർട്ട്, ഗ്ലോബൽ സ്റ്റഡി ലിങ്ക് ഗ്ലോസ്റ്റെർഷെയർ, അമിഗോസ് ക്രിക്കറ്റ് ക്ലബ്ബ്‌ എന്നിവയും പൂൾ ബി യിൽ കേരള ക്രിക്കറ്റ് ക്ലബ്ബ്‌ പോർട്സ്‌മൗത്ത്‌, കൊമ്പൻസ്, എസ് എം സി ക്രിക്കറ്റ് ക്ലബ്, ചീയേഴ്സ് ക്രിക്കറ്റ് നോട്ടിംഗ്ഹാം തുടങ്ങിയവരുമാണ് മത്സരിക്കുക.

തുടർച്ചയായി രണ്ടാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് ഡിവൈസിസിലെ വിശാലമായ ഡിവൈസസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാകും നടക്കുക. പന്ത്രണ്ട് വീതം ഓവറുകളിലായി രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ ഒൻപത് മണിയോടെ തന്നെ ആരംഭിക്കും. ലോയൽറ്റി ഫിനാൻഷ്യൽ സർവീസസ്, ഏബിൾഡെയ്ൽ കെയർ തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്‌പോൺസർമാർ. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണ സ്റ്റാൾ സംഘാടകർ ഒരുക്കുന്നുണ്ട്.

പ്രസിഡന്റ് ഷിബു ജോൺ, സെക്രട്ടറി ഡിനു ഓലിക്കൽ, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്ട്സ് കോർഡിനേറ്റർ ജോൺ പോൾ, എസ് എം എ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ അരുൺ കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്. സാലിസ്ബറി മലയാളി അസോസിയേഷന്റെ സ്വന്തം ടീമായ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്) ഇക്കുറിയും ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കും. സുമിത്, എംപി പദ്മരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്മാക് കളത്തിലിറങ്ങുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എസ് എം എം മുൻ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ ബാലൻ

ലണ്ടൻ : കേരളത്തെ മുഴുവൻ കണ്ണീരിൽ മുക്കിയ വിസ്മയ കേസിന്റെ വിധിയിൽ സമീക്ഷ യുകെ സർവ്വാത്മനാ സ്വാഗതം ചെയ്തു. 2021 ജൂൺ 21 ന് നിലമേൽ സ്വദേശിയും ബി.എ.എം.എസ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ വിസ്മയയെ സ്ത്രീധന ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലം പോരുവഴിയിലെ ഭർത്തൃഗൃഹത്തിൽ ഉണ്ടായ ആത്മഹത്യയാണ് കേസിന് ആസ്പദമാക്കിയ സംഭവം. 2020 മെയ് 30 ന് ആയിരിന്നു വിസ്മയയും അസി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺകുമാറുമായുള്ള വിവാഹം. വിസ്മയയുടെ മരണത്തിനു തൊട്ടുപിന്നാലെ കിരൺകുമാറെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു .42 സാക്ഷികൾ, 102സാക്ഷിമൊഴികൾ, 118 രേഖകൾ, 500 ഡിജിറ്റൽ തെളിവുകൾ, 12 തൊണ്ടി മുതലുകൾ എല്ലാം തന്നെ കോടതി തെളിവായി സ്വീകരിച്ചു .വെറും 80 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ അന്വേഷക സംഘത്തിന് കഴിഞ്ഞു. 4 മാസം നീണ്ടു നിന്ന വിചാരണക്കുശേഷം വിസ്മയ മരിച്ചിട്ട് കേവലം11 മാസവും 2 ദിവസവും പൂർത്തിയാകുമ്പോൾ 507 പേജുള്ള വിധിയിലൂടെ കൊല്ലം ഒന്നാം ക്ലാസ്സ് അഡീഷണൽ സെഷൻസ് കോടതി പ്രതിക്ക് 10 വർഷം തടവും 12ലക്ഷം 5000 രൂപ പിഴയും അടക്കണമെന്ന മാതൃകാപരമായ ശിക്ഷ യാണ് പ്രതിക്ക് നൽകിയത് .

ഈ വിധിയിലൂടെ ഇച്‌ഛാശക്തിയും അർപ്പണബോധവും , നിശ്ചയദാർഢ്യവുമുള്ള കേരള സർക്കാറിന്റെ സ്ത്രീധന ഗാർഹിക പീഡനത്തിനെതിരെയുള്ള സമാനതകൾ ഇല്ലാത്ത പോരാട്ടമാണെന്നും സ്ത്രീ പക്ഷത്താണെന്നും ഇതിനകം തെളിയിച്ചു. ശാസ്ത്രീയ തെളിവുകളുടെ സമാഹരണം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത IG ഹർഷിത അട്ടല്ലൂർ, സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി മോഹൻ കുമാർ , ഡിവൈഎസ്പി പി രാജ് കുമാർ എന്നിവരുടെ അർപ്പണ ബോധത്തോടെയുള്ള അധ്വാനം ഈ വിധിക്ക് മൂർച്ച കൂട്ടി. ഈ വിധി പ്രതിക്കെതിരെ മാത്രമല്ല സ്ത്രീധന ഗാർഹിക പീഡനത്തിനെതിരെയാണെന്ന വിദഗ്ധരുടെ അഭിപ്രായം വളരെ ശ്രദ്ധേയമാണ് .

സ്ത്രീ പക്ഷത്തിന്റെ ഒരു രക്തസാക്ഷി കൂടിയായ വിസ്മയയുടെ നീണ്ട രോദനങ്ങൾ വിചാരണക്കിടയിൽ കോടതിയിൽമുഴങ്ങി കേൾക്കുമ്പോൾ അതിന്റെ അലയൊലികൾകേരള ജനതയുടെ ഹൃദയങ്ങളിലേക്ക് അഗ്‌നി സ്‌ഫുലിംഗമായി ആഴ്ന്നിറങ്ങി വികസന സൂചി ആരോഹണത്തിൽ ചലിക്കുമ്പോഴും പരിഷ്കൃത കേരളം ലജ് ജിച്ചു തല താഴ്ത്തി പോകുന്നു. ഗാർഹിക സ്ത്രീധനപീഡനത്തിന്റെ അവസാന ഇരയായി വിസ്മയ മാറാൻ നാം ഓരോരുത്തരും പ്രതിജ്‌ഞ ചെയ്യണം. ഇനിയുള്ള കാലം സ്ത്രീ ഒരു ധനമായി കരുതി സ്നേഹിക്കാനും ആദരിക്കാനും നമുക്ക് കഴിയണം. വിസ്മയ -ലോകത്തു നിന്നും വിട വാങ്ങിയത് വിചിത്രമായിട്ടായിരുന്നല്ലോ ? സ്ത്രീ എന്ന ധനത്തെ വാഗ്ദാന വില നൽകി വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്ന വിൽപ്പനച്ചരക്കാക്കുന്ന വീട്ടുകാർ, സ്ത്രീ മനസ്സിന്റെ മഹത്വങ്ങൾക്ക് വില കൽപ്പിക്കാതെ, കുടുംബ സാമ്പത്തികത്തിന്റെ വരവറിയാതെ , ബാധ്യതയിൽ മുങ്ങിത്താഴ്ത്താനുള്ള ആധുനിക നീന്തൽക്കുളങ്ങൾ പെൺമക്കൾക്ക് നൽകുന്നു. പരിണിത ഫലമോ ആയുസ്സ് ആർക്കോ വേണ്ടി നഷ്ടപ്പെടുത്തുക. വിധി രക്ഷിതാക്കൾക്കുള്ള താക്കീതായി മാറുമെന്ന് ഉറപ്പാണ്. നമുക്ക് പെൺമക്കൾക്കായി ഒരുക്കാം മധുരോർമ്മകൾ നിറയുമൊരായുസുള്ള ജീവിതം. അതിന് സ്ത്രീധന വിരുദ്ധ സദസ്സുകളും , പ്രതിജ്‌ഞയും,ബോധവത്ക്കരണവും സംഘടന ഭാവിയിൽ സംഘടിപ്പിക്കുമെന്ന് സമീക്ഷ ആഹ്വാനം ചെയ്തു

 

ഉണ്ണികൃഷ്ണൻ ബാലൻ

ലണ്ടൻ : തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ: ജോ ജോസഫിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന സംഘടയായ സമീക്ഷ യുകെ . കേരളത്തിന്റെ വികസന കുതിപ്പിനൊപ്പം തൃക്കാരെയെ എത്തിക്കാൻ തൃക്കരയിലെ എല്ലാ പ്രവാസി കുടുംബങ്ങളും സ്ഥാനാർത്ഥിയുടെ വിജയത്തിനായി മുന്നിട്ടിറങ്ങണം എന്നും സമീക്ഷ യുകെ അഭ്യർത്ഥിച്ചു. ഇന്ത്യയിൽ ഒഴുകിയെത്തുന്ന പ്രവാസി സമ്പാദ്യത്തിന്റെ 19% വും കേരളത്തിലാണ് എത്തുന്നത്. ഇത് കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 30% വരും . കേരളത്തിലെകാർഷിക , വ്യവസായ വരുമാനത്തേക്കാൾ എത്രയോ മടങ്ങാണി ത്.

പശ്ചാത്തല , വികസനത്തിന് സമാനതകളില്ലാത്ത പങ്കാണ് പ്രവാസി സമ്പാദ്യത്തിനുള്ളത്. സ്വദേശി വത്ക്കരണം മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കും പ്രവാസ ജീവിതം മതിയാക്കുന്നവർക്കും കേരളത്തിൽ ഉപജീവനത്തിന് കാർഷിക വ്യവസായ സൗഹൃദ അന്തരീക്ഷം വേണം. ഈ ഉൾക്കാഴ്ചയോടെയാണ് എന്നെന്നും പ്രവാസികളെ ചേർത്തുപിടിക്കുന്ന എൽ.ഡി.എഫ് സർക്കാർ 25 വർഷം മുന്നിൽ കണ്ടുള്ള നവ കേരള മിഷൻ നടപ്പിലാക്കുന്നത്. തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.ജോ ജോസഫിനെ വിജയിപ്പിക്കേണ്ടത് ഓരോ പ്രവാസി കുടുംബത്തിന്റെയും കർത്തവ്യമാണ്. കേരളത്തിലെ അറിയപ്പെടുന്ന പ്രഗൽഭനായ ഹൃദ്രോഗ വിദഗ്‌ധനായ സ്ഥാനാർത്ഥിയെ ഇതിനകം തൃക്കാക്കരയിലെ ജനങ്ങൾ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.

കേരള സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളെ ജനം നെഞ്ചേറ്റി എന്നതിന്റെ പ്രതിഫലനമാണ് അടുത്തു നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉപതെരെഞ്ഞെടുപ്പ് ഫലം . നവകേരള സൃഷ്ടിയുടെ ഭാഗമായ കെ റെയിൽ കടന്നുപോകുന്ന വാർഡുകളിൽ എല്ലാം തന്നെ എൽ.ഡി.എഫ് വിജയം കൊയ്തു. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പ് ഫലം തൃക്കാക്കരയിലെ വിജയത്തിന്റെ നാന്ദിയാണ്. കേരള വികസനത്തെ സ്വപ്നം കാണുന്ന തൃക്കാക്കരയിലെ ഓരോ പ്രവാസി കുടുംബവും രാഷ്ട്രീയം മറന്ന് വികസനത്തിനായി വിലപ്പെട്ട വോട്ടുകൾ നൽകി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് സമീക്ഷ യുകെ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

 

 

സ്റ്റോക്ക് ഓൺ ട്രെന്റ്: കോവിഡ് സമയത്തും സജീവമായി നിയന്ത്രണങ്ങൾക്ക് വിധേയമായി തങ്ങളുടെ അംഗങ്ങളുടെ ഇടയിൽ പ്രവർത്തിച്ച അസ്സോസിയേഷൻ. സഹായഹസ്തങ്ങൾ ആവശ്യമുള്ളവർക്ക് രോഗസമയത്തും എത്തിച്ച പ്രവർത്തനം… പലരിലും ഭയത്തിന്റെ ഒരു അംശം ആദ്യകാലങ്ങളിൽ നിലനിൽക്കുമോൾ ആയിരുന്നു എസ് എം എ യുടെ ഈ പ്രവർത്തികൾ… കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചു ഓൺലൈൻ ആഘോഷങ്ങൾ, പാട്ടുകൾ, ഡാൻസ് തുടങ്ങിയ ചേർത്തൊരുക്കി കാഴ്ചയൊരുക്കി സ്റ്റോക്കിലെ ആദ്യ മലയാളി അസ്സോസിയേഷൻ ആയ എസ് എം എ.

ഓണം പോലെയുള്ള ആഘോഷങ്ങൾ മുടങ്ങിയപ്പോൾ ഓണസന്ധ്യ ഭവനങ്ങളിൽ എത്തിച്ചുനൽകി പ്രസിഡന്റ് വിജി കെ പി. ജനറൽ സെക്രട്ടറി സിനി ആന്റോ എന്നിവർ അടങ്ങിയ ഭരണസമിതി. നിയന്ത്രിതമായ ഭക്ഷണങ്ങളെ എത്തിക്കുവാൻ സാധിച്ചുള്ളൂ എങ്കിലും വീടിനുള്ളിൽ  അടച്ചുപ്പൂട്ടിയിരുന്ന അംഗങ്ങൾക്ക് അത് ഉണർവേകിയിരുന്നു.

കൊറോണയിൽ ആഘോഷങ്ങൾ അസ്തമിച്ചിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടപ്പോൾ കൊറോണയെ മൂലക്കിരുത്തിയ ആധുനിക വൈദ്യശാസ്ത്രം, മനുഷ്യനെ പൂർവ സ്ഥിതിയിലേക്ക് എത്തിച്ചപ്പോൾ ഒരു ഇടവേളയ്ക്കു ശേഷം എസ് എം എ പരിപാടികളുമായി അരങ്ങിൽ എത്തി. ഈ മാസം ഏഴാം തിയതി വിഷു ഈസ്റർ പരിപാടികളുമായി എത്തിയപ്പോൾ രണ്ടു വർഷമായി മുടങ്ങിയ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡിയും നടക്കുകയുണ്ടായി.

2022-2023 വർഷത്തേക്ക് അസോസിയേഷന്റെ സാരഥികളായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവർ.. പ്രസിഡന്റ് വിൻസെന്റ് കുര്യാക്കോസ്, ജനറൽ സെക്രട്ടറി റോയി ഫ്രാൻസിസ്, ട്രഷറർ ഷിമ്മി വിനു എന്നിവർക്കൊപ്പം വൈസ് പ്രെസിഡന്റുമാരായി ജിജോ ജോസഫ്, സാലി ബിനോയി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി സോണി ജോൺ, മോനിഷ എബിൻ എന്നിവരും തിരഞ്ഞെടുക്കപ്പട്ടു.

എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ജിമ്മി വെട്ടുകാട്ടിൽ, സെബാസ്റ്റ്യൻ ജോർജ്ജ് , ബേസിൽ ജോയി, ജോണി പുളിക്കൽ, ബെന്നി പാലാട്ടി, രാജലക്ഷ്‌മി രാജൻ, മഞ്ജു അനീഷ്, ജിനു സിറിൽ, സാനു മോജി എന്നിവരും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

എക്സ് ഒഫീഷ്യയോ അംഗങ്ങൾ ആയി വിജി കെ പി, സിനി ആന്റോ എന്നിവരും അടങ്ങുന്നതാണ് എസ് എം എ യുടെ പുതു നേതൃത്വനിര.

സജീവമായ പ്രവർത്തനങ്ങൾ നടത്തുവാൻ മുന്നിട്ടിറങ്ങിയ വനിതകൾ ആണ് എസ് എം എ യുടെ ഇത്തവണത്തെ ജനറൽ ബോഡിയുടെ പ്രത്യേകത. എല്ലാവരും പറയും അസ്സോസിയേഷനുകളിൽ  വനിതകളെ ഉൾപ്പെടുത്തണമെന്ന് എന്നാൽ ഇത് പ്രവർത്തിമണ്ഡലത്തിൽ എത്തിക്കുന്നത് എസ് എം എ എന്ന സ്റ്റോക്കിലെ സൂപ്പർസ്റ്റാർ  സംഘടന.

പ്രൗഢ ഗംഭീരമായ വിഷു ഈസ്റ്റർ പരിപാടികൾ ആണ് സംഘടന ഇക്കുറി നടത്തിയത്. വൈകീട്ട് ആറര മണിയോടെ ആരംഭിച്ച പരിപാടികൾ രാത്രി പതിനൊന്ന് മണിയോടെ സമാപിച്ചു. ഹരീഷ് പാലാ നേതൃത്വത്തിൽ സംഗീത കലാവിരുന്നിനൊപ്പം സംഘടനയുടെ കുട്ടികൾ ഒരുക്കിയ ഡാൻസ്, മറ്റു കലാപരിപാടികൾ, രുചികരമായ ഭക്ഷണം എന്നിവ ആഘോഷത്തിനെത്തിയവർ ആസ്വദിച്ചാണ് അംഗങ്ങൾ മടങ്ങിയത്.

ലണ്ടൻ :ചാലക്കുടി മേഖലയിൽ നിന്നും യുകെയിൽ കുടിയേറിയ എല്ലാവരും 2022ജൂലൈ 16ന് ശനിയാഴ്ച ബർമിങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിക്കുന്നു. നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹാർദ്ദം പുതുക്കാനും ഈ കൂട്ടായ്‌മ ഹേതുവാകുന്നു. അന്നേ ദിവസം രാവിലെ 10 മണി മുതൽ വൈകുന്നേരം 6മണി വരെയാണ് കലാസംസ്കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്.വിഭവ സമൃദ്ധമായ നാടൻ സദ്യയും ഒരുക്കുന്നുണ്ട്. ഈ കലാസാംസ്‌കാരിക വിരുന്നിലേക്കു എല്ലാവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നു.

പരിപാടി നടക്കുന്ന സ്ഥലം.
16July 2022, 10am-6pm.
Aldridge community center,
Walsall, WS9 8AN.

കൂടുതൽ വിവരങ്ങൾക്കു ഭാരവാഹികളുമായി ബദ്ധപ്പെടുക.

പ്രസിഡന്റ്‌ സൈബിൻ പാലാട്ടി 07411615189
സെക്രട്ടറി ബിജു അമ്പൂക്കൻ 07903959086
ട്രഷറർ ഷൈജി ജോയ് 07846792989.

ഉണ്ണികൃഷ്ണൻ ബാലൻ

യുകെ – രാഷ്ട്രീയ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് യുകെയിലെ ഏറ്റവും വലിയ ഇടതു പക്ഷ പുരോഗമന സംഘടന സമീക്ഷ യുകെ പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു . കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ചുവടുവെപ്പായി അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിൽ എത്തിക്കണമെന്ന ലക്ഷ്യത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തെ സ്വപ്നം കാണുന്ന പ്രവാസികൾക്ക് ഇതിൽ എന്തു പങ്കു വഹിക്കാനാവും എന്നതാണ് ഈ സംവാദത്തിന്റെ പ്രധാന വിഷയം.

അടുത്തമാസം ജൂൺ 26 ന് ഇന്ത്യൻ സമയം 7.30 pm, UK 3 pm, UAE 6pm നും സൂം വഴിനടത്തപ്പെടുന്ന സംവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും . കേരള വികസന പ്രേമികളായ മുഴുവൻ പ്രവാസികൾക്കും സംവാദത്തിൽ പങ്കെടുക്കാം. കാർഷിക , വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ പരിസ്ഥിതി, പശ്ചാത്തല സൗകര്യം, സ്ത്രീ പദവി , മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ട് വരുന്ന 25 വർഷത്തെ കേരള വികസനം മുന്നിൽ കണ്ടു കൊണ്ട് പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തിന്റെ നട്ടെല്ലായി നിന്നിട്ടുള്ള പ്രവാസി സമൂഹത്തിന് ഈ പദ്ധതിക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവും . വർഗ്ഗ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് വിവാദമല്ല വികസനമാണ് നാടിനാവശ്യം എന്ന ലക്ഷ്യത്തോടെ ജന്മനാടിന്റെ പുരോഗതിക്കായി എല്ലാവരും പ്രവാസ സദസ്സിൽ പങ്കെടുക്കാൻ മുന്നോട്ടു വരണമെന്ന് സംഘാടകർ അറിയിച്ചു

പ്രമുഖ മലയാളി അസ്സോസിയേഷനായ ‘ലിമ’ ( ലീഡ് സ് അസോസിയേഷൻ ) ലിമ കലാ ഫെസ്റ്റ് ഏപ്രിൽ 23 ാം തീയതി ലീഡ്സിലെ ആംഗ്ലേസ് ക്ലബ്ബിൽ വെച്ച് ആഘോഷിച്ചു. കോവിഡിന്റെ നിയന്ത്രണങ്ങൾ കാരണം ലിമയുടെ ക്രിസ്മസ് & ന്യൂ ഇയർ ആഘോഷ പരിപാടികൾ നടത്തുവാൻ സാധിച്ചില്ലായിരുന്നു. എല്ലാ വിഭാഗത്തിൽ നിന്നുള്ള ലിമയുടെ അംഗങ്ങൾക്ക് ഒരുമിച്ചുകൂടി ആഘോഷിക്കുവാനുള്ള ഒരു വേദിയായി ലിമാ കലാ ഫെസ്റ്റ് .

ഈസ്റ്ററിന്റെയും , വിഷുവിന്റെയും , ചെറിയ പെരുന്നാളിന്റെയും ആഘോഷങ്ങളെ എല്ലാവരുംകൂടി ആഘോഷങ്ങളുടെ ഒരു ഉത്സവമാക്കി മാറ്റി ലിമ കലാ ഫെസ്റ്റ് . ലിമയുടെ സെക്രട്ടറി ബെന്നി വേങ്ങച്ചേരിൽ , ആഷ് സേവ്യർ വൈസ് പ്രസിഡൻറ് , സിജോ ചാക്കോ ട്രഷറർ , കമ്മറ്റി മെമ്പേഴ്സ് : ഫിലിപ്പ് കടവിൽ , ബീന തോമസ് , മഹേഷ് മാധവൻ, പ്രോഗ്രാം കോർഡിനേറ്റേഴ്സ് ജിത വിജി ,റെജി ജയൻ എന്നിവരുടെ സാന്നിധ്യത്തിൽ ലിമ പ്രസിഡൻറ് ജേക്കബ് കുയിലാടൻ നിലവിളക്ക് കൊളുത്തി എല്ലാവർക്കും ആഘോഷങ്ങളുടെ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് കലാ ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

 

പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച കലാപരിപാടികൾ സോളോ സോംഗ് , കുച്ചിപിടി, ക്ലാസിക്കൽ ഡാൻസ് , നാടകം തുടങ്ങിയ കലയുടെ എല്ലാ മേഖലകളെ കോർത്തിണക്കിയ ഒരു ഉത്സവമായിരുന്നു ലിമ കലാ ഫെസ്റ്റ് 2022. സാഗർ പീറ്റർ കൊറിയോഗ്രാഫി ചെയ്ത തിമാറ്റിക് ഡാൻസ് പ്രത്യേക ആകർഷണമായിരുന്നു.

ഉച്ചഭക്ഷണത്തിനുശേഷം ലിമ കലാവേദിയുടെ “നേരിന്റെ പാത ” എന്ന നാടകം അരങ്ങേറി. അമിതമായ മദ്യപാനം വ്യക്തികളെയും , കുടുംബത്തെയും സമൂഹത്തെയും അവരുടെ സ്നേഹബന്ധങ്ങളെയും ബാധിക്കുമെന്നായിരുന്നു ഈ നാടകത്തിന്റെ ഇതിവൃത്തം. നിരവധി ടെലിവിഷൻ പ്രോഗ്രാമുകൾക്ക് സ്ക്രിപ്റ്റ് എഴുതിയ ടൈറ്റസ് വല്ലാർപാടം ആണ് ഈ നാടകം രചിച്ചിരിക്കുന്നത്. നാടക രംഗത്ത് മുൻപരിചയമുള്ള ജേക്കബ് കുയിലാടനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നാടകം വളരെ നല്ലൊരു സന്ദേശമാണ് സമൂഹത്തിന് നൽകിയിരിക്കുന്നത് .

 

ലീഡ്സിലെ തറവാട് റസ്റ്റോറൻറ് , സ്റ്റെർലിങ് സ്ട്രീറ്റ്, വെൽ കെയർ , ആയുഷ് ആയുർവേദ തുടങ്ങിയ സ്ഥാപനങ്ങളാണ് ലിമ കലാ ഫെസ്റ്റിനെ സ്പോൺസർ ചെയ്ത് സഹായിച്ചിരിക്കുന്നത്.

ലിമ കലാ ഫെസ്‌റ്റ്‌ എല്ലാവർക്കും ഒരുമിച്ചുകൂടി സന്തോഷം പങ്കുവയ്ക്കാനുള്ള ഒരവസരമായി മാറി . 5 മണി വരെ നീണ്ടുനിന്ന കലാ വെസ്റ്റിന്റെ അവസാനം ലിമയിലെ കുടുംബങ്ങൾ എല്ലാവരും ഒത്തുചേർന്ന് അലൻ അലക്സിന്റെ ഡിജെയ്ക്ക് ആനന്ദനൃത്തം ചെയ്തു. ഫിലിപ്പ് കടവിൽ കലാഫെസ്റ്റിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

ബ്രിസ്റ്റോൾ കേരള അസോസിയേഷൻ (BRISKA) സ്ഥാപിതമായതിന്റെ 10 മത് വാർഷികവും, വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ പ്രകാശനം, മുൻ ഭാരവാഹികളെ ആദരിക്കൽ, ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി Mega Event (ഗാനമേള, മിമിക്സ്, ഫ്യൂഷൻ music) എന്നിവ സംഘടിപ്പിക്കുന്നു.

2022 മെയ്‌ മാസം 28 ശനിയാഴ്ച വൈകിട്ട് 4 മണിക്ക്, ബ്രിസ്റ്റോളിലെ ലോക്കലേസിലുള്ള ട്രിനിറ്റി അക്കാദമി ഹാളിൽ വച്ചാണ് പ്രോഗ്രാം നടക്കുന്നത്. BRISKA സ്കൂൾ ഓഫ് ഡാൻസ്, BRISKA മ്യൂസിക് ക്ലബ് എന്നിവയുടെ സഹകരണത്തോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് 10 ആം വാർഷീക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ പ്രകാശനം, കഴിഞ്ഞ 10 വർഷങ്ങളിലെ ഭാരവാഹികളെ ആദരിക്കൽ, നൃത്ത, നൃത്ത്യങ്ങൾ തുടർന്ന് BRISKA യുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം 6.00pm ന് നിരവധി സിനിമ, ടെലിവിഷൻ, താരങ്ങളെ അണിനിരത്തി, സീരിയൽ കോമഡിഷോ താരം ആരാഫത്തിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്ന് എത്തുന്ന *CELEBRATION UK* അവതരിപ്പിക്കുന്ന മ്യൂസിക്കൽ, കോമഡി കലാവിരുന്നും നിങ്ങൾക്കായി ഒരുക്കുന്നു. എല്ലാവരുടെയും സാന്നിദ്ധ്യ, സഹായ, സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

ഈ മാസം 28 ശനിയാഴ്ച നടക്കുന്ന BRISKA mega event ന്റെ ഉത്ഘാടനം ആദ്യ ടിക്കറ്റ്, BRISKA യുടെ ആദ്യത്തെ പ്രസിഡന്റ് ജോമോൻ സെബാസ്റ്റ്യന് നൽകിക്കൊണ്ട് പ്രസിഡന്റ് ജാക്സൻ ജോസഫ് . ട്രഷറർ ബിജു രാമൻ, കൺവീനർ ജെയിംസ് ഫിലിപ്പ്, കമ്മിറ്റി അംഗങ്ങൾ എന്നിവർ സമീപം.

സംഘാടക സമിതിക്ക് വേണ്ടി,
Jackson Joseph (പ്രസിഡന്റ്)
Naisent Jacob (സെക്രട്ടറി)
James Philip ( കൺവീനർ )

Venue Address:
Trinity Academy
Lockleaze, Bristol
BS7 9BY.

ശ്രീനാരായണ ധർമ സംഘം യുകെയുടെ വിഷു ആഘോഷം ഈ കഴിഞ്ഞ ഏപ്രിൽ 30 ശനിയാഴ്ച പാപ്‌വർത്ത്‌ വില്ലജ് ഹാളിൽ വച്ചു വളരെ വർണാഭമായി ആഘോഷിച്ചു. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശ്രീ നാരായണീയർ ഒത്തുകൂടുകയുണ്ടായി. പ്രസിഡന്റ് ശ്രീ കിഷോർ രാജിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ശ്രീ സജീവ് ദിവാകരൻ ഏവരെയും സ്വാഗതം ചെയ്യുകയും ശ്രീ സുരേഷ് ശങ്കരൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് ഏഷ്യാനെറ്റ് യൂറോപ്പ്/ആനന്ദ് tv ചെയർമാൻ ശ്രീ സദാനന്ദൻ ശ്രീകുമാർ ആഘോഷ പരിപാടികളുടെ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് വിഷുക്കണിയും, വിഷുക്കൈനീട്ടവും ഒരുക്കിയിരുന്നു.

കുട്ടികളും മുതിർന്നവരും ചേർന്നൊരുക്കിയ വിവിധ കലാപരിപാടികളും ആഘോഷത്തിന് നിറപ്പകിട്ടേകി. വിഭവ സമൃദ്ധമായ വിഷു സദ്യയും ഒരുക്കിയിരുന്നു. ഏറെകാലത്തെ കാത്തിരിപ്പിനു ശേഷം കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സംഗമ വേദിയായി മാറി ഈ ആഘോഷദിനം. തുടർന്ന് ശ്രീ ദീപു കെ ചന്ദ്ര എല്ലാവർക്കും നന്ദി അറിയിച്ചു.വരുന്ന ഒക്ടോബർ മാസം 1 ന് 9 മണിമുതൽ 5 മണിവരെ കേംബ്രിഡ്ജിലേ പാപ്പുവറത്ത് വില്ലേജ് ഹാളിൽ വളരെ വിപുലമായി ഓണാഘോഷം നടത്തുവാൻ തീരുമാനിച്ചു

കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡന്റ് ശ്രീ കിഷോർ രാജജ് – 07533868372
സെക്രട്ടറി സജീവ് – 07877902457
സുരേഷ് ശങ്കരൻ 07830906560
പ്രകാശ് വാസു – 07872921211

ചിഞ്ചു സണ്ണി

ഇന്റർനാഷണൽ നേഴ്സസ് ഡേയോട് അനുബന്ധിച്ചാണ് യുകെയിലെ നേഴ്സുമാർക്ക് പരസ്പരം പരിചയപ്പെടാനും, ആഘോഷിക്കാനും, ആശങ്കകൾ പങ്കുവയ്ക്കാനുമുള്ള അവസരം ഒരുങ്ങുന്നത്. ഔപചാരികതകൾ ഇല്ലാതെ പരസ്പരം സംവദിക്കാൻ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് സ്ത്രീ സമീക്ഷ കരുതുന്നു.

അതുകൊണ്ടു തന്നെയാണ് ഓൺലൈൻ ഇടങ്ങളെ ഉപയോഗപ്പെടുത്തി എല്ലാവരുടെയും തുല്യ പങ്കാളിത്തം ഉറപ്പുവരുന്ന ഒരു അനൗപപരിക ഒത്തുകൂടൽ മെയ് 15നു യുകെ സമയം വൈകിട്ട് 4 മണിക്ക് സൂം വഴി സംഘടിപ്പിക്കുന്നത്.

യുകെ മലയാളികളിൽ ബഹുഭൂരിപക്ഷവും ആതുര സേവന രംഗത്ത് ജോലിചെയ്യുന്നവരാണ്. ഈ രംഗത്ത് പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ചർച്ചചെയ്യേണ്ടതും പിന്തുണയ്‌ക്കേണ്ടതും പുരോഗമന മലയാളി സമൂഹത്തിന്റെ ഉത്തരവാദിത്വം ആണെന്നാണ് സമീക്ഷയുടെ കാഴ്ചപ്പാട്. അതിന്റെ ഭാഗമായാണ് യുകെയിലെ ഏറ്റവും വലിയ പുരോഗമന കലാ-സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ വനിതാ വിങ് ആയ സ്ത്രീ സമീക്ഷ നഴ്സിംഗ് സമൂഹത്തിനായി ഇങ്ങനെ ഒരു വേദി ഒരുക്കുന്നത്. യുകെയിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരെയും ബഹുമാനപൂർവ്വം ഈ തുറന്ന സംവാദത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

 

RECENT POSTS
Copyright © . All rights reserved