Business

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിലെ പണപ്പെരുപ്പ നിരക്ക് മൂന്നുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു. ഇത് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത ഉയർത്തുന്നു. നവംബറിലെ 1.5 ശതമാനത്തിൽ നിന്ന് നിരക്ക് കഴിഞ്ഞ മാസം 1.3 ശതമാനമായി കുറഞ്ഞു. സ്ത്രീകളുടെ വസ്ത്രങ്ങളുടെ വിലയിലുണ്ടായ ഇടിവും ഹോട്ടൽ മുറിയുടെ വിലയിലുണ്ടായ കുറവുമാണ് ഇതിന് കാരണം. ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് 2016 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. ഇത് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിപ്പിച്ചതായി വിദഗ്ധർ പറഞ്ഞു. പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമായ 2 ശതമാനത്തിലും താഴെയാണ്. വായ്പയെടുക്കൽ ചെലവ് നിശ്ചയിക്കുന്ന ബാങ്കുകളും മറ്റ് വായ്പക്കാരും ബാങ്കിന്റെ പ്രധാന പലിശ നിരക്ക് ഉപയോഗിക്കുന്നു. ഇത് പണയം മുതൽ ബിസിനസ്സ് വായ്പകൾ വരെയുള്ള എല്ലാ കാര്യങ്ങളെയും ബാധിക്കുകയും വ്യക്തികളുടെയും കമ്പനികളുടെയും ധനകാര്യത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ മാസം അവസാനം ഔദ്യോഗിക പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്. ഈ നിരക്ക് കുറവ് സംഭവിക്കാനുള്ള സാധ്യത 60% ശതമാനമാണെന്ന് മാർക്കറ്റ് സൂചകങ്ങൾ വ്യക്തമാക്കുന്നു. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ലെ റേറ്റ് സെറ്ററുകളിലൊരാളായ മൈക്കൽ സോണ്ടേഴ്സ്, വായ്പയെടുക്കൽ ചെലവ് കുറയ്ക്കണമെന്ന അഭിപ്രായം ബുധനാഴ്ച വീണ്ടും ആവർത്തിച്ചു.

ഡിസംബറിലെ തിരഞ്ഞെടുപ്പിന് ശേഷം സമ്പദ്‌വ്യവസ്ഥയുടെ പ്രകടനം അനുസരിച്ച് പലിശ നിരക്ക് കുറയ്ക്കുന്നതിന് വോട്ടുചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് എം‌പി‌സി അംഗം ഗെർ‌ട്ട്ജാൻ വ്ലിഗെ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. 2020 ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ പണപ്പെരുപ്പം 1.6 ശതമാനമായി ഉയരുമെന്ന് പാന്തയോൺ മാക്രോ ഇക്കണോമിക്സിലെ യുകെ ചീഫ് സാമ്പത്തിക വിദഗ്ധൻ സാമുവൽ ടോംബ്സ് കരുതുന്നു. പലിശ നിരക്ക് കുറയ്ക്കുന്നത് കടം വാങ്ങിയവർക്ക് ആശ്വാസമാകുമെങ്കിലും നിക്ഷേപകർക്ക് കൂടുതൽ കടുപ്പമേറിയ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവിമാനക്കമ്പനി ഉടമയും മലയാളിയുമായ തഖിയുദ്ദീന്‍ വാഹിദിനെ കൊന്നകേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അധോലോക നേതാവ് ഇജാസ് ലക്ഡാവാലയെ ബിഹാറിലെ പട്നയില്‍നിന്നാണ് പിടികൂടിയത്. രണ്ടുപതിറ്റാണ്ടിലേറയായി വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു.

മുംബൈ അധോലോകത്തെ അടക്കിഭരിച്ച ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും വലംകൈ. പിന്നീട് ഇരുവരുമായും തെറ്റിപ്പിരിഞ്ഞ് സ്വന്തം അധോലോക സാമ്രാജ്യം. രാജ്യദ്രോഹവും കൊലപാതകങ്ങളുമടക്കം നൂറോളം കേസുകള്‍. ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസിനെപോലും നോക്കുക്കുത്തിയാക്കി വിദേശത്ത് വിലസിയ ലക്ഡാവാലയെ കൂടുക്കിയത് കഴിഞ്ഞദിവസം അറസ്റ്റിലായ മകളുടെ മൊഴി. ബിഹാറിലെ പട്നയില്‍ ഇയാള്‍ എത്തുമെന്ന നിര്‍ണായക വിവരം ലഭിച്ചതോടെ മുംബൈ പൊലീസ് വലവിരിച്ചു.

ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് ഉടമയും മലയാളിയുമായ തഖിയുദ്ദീന്‍ വാഹിദിനെ 1995 നവംബര്‍ 13നാണ് മുംബൈയിലെ ഓഫീസിന് മുന്നില്‍ വെടിവെച്ചു കൊന്നത്. തഖിയുദ്ദീന്റെ മരണത്തിനുപിന്നാലെ സാമ്പത്തിക ബാധ്യതയെതുടര്‍ന്ന് ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് അടച്ചുപൂട്ടി. പ്രമുഖ ഹോട്ടൽ വ്യവസായി ഫരീദ് ഖാന്‍ ഉള്‍പ്പടെ വ്യവസായ–സിനിമ രംഗത്തെ നിരവധി കൊലപാതകള്‍ക്ക് പിന്നില്‍ ലക്ഡാവാലയുടെ കൈകളായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈമാസം 21വരെ റിമാന്‍ഡ് ചെയ്തു.

ജനുവരി അവസാനത്തോടെ ഓഹരി വില്‍പ്പനയുടെ താല്‍പ്പര്യ പത്രം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും
ഓഹരി വാങ്ങല്‍ കരാറിനും അംഗീകാരം; 60,000 കോടിയുടെ കടം പ്രത്യേക ഉദ്ദേശ്യ കമ്പനിയിലേക്ക്
എയര്‍ ഇന്ത്യ അടച്ചു പൂട്ടുന്നെന്നും സര്‍വീസുകള്‍ നിര്‍ത്തുന്നെന്നുമുള്ള ഊഹാപോഹങ്ങള്‍ അടിസ്ഥാന രഹിതമാണ്. എയര്‍ ഇന്ത്യ പറക്കലും വികസനവും തുടരും

-അശ്വനി ലൊഹാനി, സിഎംഡി, എയര്‍ ഇന്ത്യ

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയുടെ കരട് താല്‍പ്പര്യ പത്രത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗികാരം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് കരട് അംഗീകരിച്ചത്. ഇതോടൊപ്പം ഓഹരി വാങ്ങല്‍ കരാറിനും അംഗീകാരമായിട്ടുണ്ട്. വിമാനക്കമ്പനിയുടെ 60,000 കോടി രൂപയുടെ ആകെ കടം, പ്രത്യേക ഉദ്ദേശ്യ കമ്പനിയിലേക്ക് (സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) കൈമാറാന്‍ അനുമതി നല്‍കുന്നതാണ് പ്രസ്തുത കരാര്‍. നിലവില്‍ കമ്പനിയുടെ 29,400 കോടി രൂപ കടം ഇതിനായി രൂപീകരിച്ച പ്രത്യേക കമ്പനിയായ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് കമ്പനിയിലേക്ക് കൈമാറിക്കഴിഞ്ഞു. മുഴുവന്‍ കടവും ഇപ്രകാരം എയര്‍ ഇന്ത്യയുടെ എക്കൗണ്ടില്‍ നിന്ന് പ്രത്യേക കമ്പനിയിലേക്ക് മാറുന്നതോടെ വിമാനക്കമ്പനി, സ്വകാര്യ മേഖലയ്ക്ക് ആകര്‍ഷകമാകും.

ജനുവരി അവസാനത്തോടെ ഓഹരി വില്‍പ്പനയുടെ താല്‍പ്പര്യ പത്രം സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്നലെ തലസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല മന്ത്രി സംഘത്തിന്റെ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വാണിജ്യ, റെയ്ല്‍വേ മന്ത്രി പിയൂഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരും പങ്കെടുത്തു. എയര്‍ ഇന്ത്യ പ്രത്യേക ബദല്‍ സംവിധാനം എന്ന പേരിലുള്ള മന്ത്രിതല സംഘം നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഓഹരി വില്‍പ്പനാ പദ്ധതിയിലേക്ക് കടന്നിരിക്കുന്നത്. കടക്കെണിയിലായി ഊര്‍ദ്ധശ്വാസം വലിക്കുന്ന വിമാനക്കമ്പനിയെ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വകാര്യവല്‍ക്കരിച്ച് നഷ്ടം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.

കഴിഞ്ഞ വര്‍ഷവും എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനയുടെ താല്‍പ്പര്യ പത്രം സര്‍ക്കാര്‍ ക്ഷണിച്ചിരുന്നെങ്കിലും കടത്തിന്റെ ഏറ്റെടുപ്പും വിമാനക്കമ്പനിയുടെ നിയന്ത്രണവും സംബന്ധിച്ച് വ്യക്തത വരുത്താഞ്ഞതോടെ ആരും വാങ്ങാനെത്തിയിരുന്നില്ല. 74% ഓഹരികള്‍ മാത്രം വില്‍ക്കാനായിരുന്നു അന്നത്തെ പദ്ധതി. വിമാനക്കമ്പനിയിലെ മുഴുവന്‍ ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് ഇത്തവണ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം നിയന്ത്രണാവകാശങ്ങളും കൈമാറും. ആകര്‍ഷകമായ വില്‍പ്പന പദ്ധതിയും ഇളവുകളും പ്രഖ്യാപിക്കപ്പെട്ടതോടെ ഇത്തവണ സ്വകാര്യ മേഖല, വിമാനക്കമ്പനിയില്‍ താല്‍പ്പര്യം കാണിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസുകളില്‍ താല്‍പ്പര്യമുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ സൂചിപ്പിച്ചു കഴിഞ്ഞു. വിമാനങ്ങളും സര്‍വീസ് സ്ലോട്ടുകളുമാണ് കമ്പനിയുടെ ഏറ്റവും ആകര്‍ഷകമായ മുതലുകളെന്നും ഇത് മുന്‍നിര്‍ത്തി സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കാനാവുമെന്നും വിമാനക്കമ്പനി വൃത്തങ്ങള്‍ പറയുന്നു.

എയര്‍ ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനി. ഇന്‍ഡിഗോയ്ക്കും സ്‌പൈസ് ജെറ്റിനും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയും ടാറ്റ എയര്‍ലൈന്‍സ് ദേശസാല്‍ക്കരിച്ച് രൂപീകരിക്കപ്പെട്ട എയര്‍ ഇന്ത്യയാണ്. നഷ്ടത്തിലായിട്ടും എയര്‍ ഇന്ത്യയുടെ വിപണി വിഹിതത്തില്‍ കാര്യമായ പരിക്ക് പറ്റിയിട്ടില്ല. 2019 നവംബറിലെ കണക്കുകള്‍ പ്രകാരം 12.1% ആഭ്യന്തര വിപണി വിഹിതം (യാത്രക്കാരുടെ എണ്ണത്തില്‍) കമ്പനിക്ക് സ്വന്തമാണ്. അതേസമയം പ്രതിദിനം വിമാനക്കമ്പനി 20-25 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുന്നുണ്ട്. 22,000 കോടി രൂപയാണ് കമ്പനി, വിവിധ എണ്ണക്കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മറ്റും കൊടുത്തു തീര്‍ക്കാനുള്ളത്. ഇത് അപ്പാടെ എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ന്യൂഡൽഹി : ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ബ്ലോക്ക്‌ ചെയിൻ പരിശീലനം നൽകുന്നു. ഇന്ത്യയിലെ വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ‌പി‌ടി‌ഐ) ആണ് രാജ്യത്തെ പല നഗരങ്ങളിൽ ബ്ലോക്ക്‌ ചെയിൻ പരിശീലനം നൽകുന്നത്. ” ബ്ലോക്ക്‌ ചെയിൻ ടെക്നോളജി ” എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 2020 ജനുവരി 6 മുതൽ 10 വരെ നംഗലിലും, ഫെബ്രുവരി 17 മുതൽ 21 വരെ ന്യൂഡൽഹിയിലും, മാർച്ച് 16 മുതൽ 20 വരെ മധ്യപ്രദേശിലെ ശിവപുരിയിലും നടത്തപ്പെടും. എൻപിടിഐ ഇതിനകം ഫരീദാബാദിൽ രണ്ടു ദിവസത്തെ വർക്ക്‌ ഷോപ്പുകളും കഴിഞ്ഞ വർഷം ദുർഗാപൂരിൽ അഞ്ചു ദിവസത്തെ ബ്ലോക്ക്ചെയിൻ ടെക്നോളജി പ്രോഗ്രാമും നടത്തിയിട്ടുണ്ട്.

 

ബ്ലോക്ക്‌ചെയിൻ ടെക്നോളജിയുടെ വർധിച്ചു വരുന്ന പ്രാധാന്യവും വിവിധ മേഖലകളിലെ അതിന്റെ സാധ്യതയും കണക്കിലെടുത്ത് അഞ്ചു ദിവസത്തെ പരിശീലന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും വ്യവസായ മേഖലയിലെ വിദഗ്ധർ വിവിധ സെഷനുകൾ നയിക്കുമെന്നും എൻപിടിഐ അറിയിച്ചു. അഞ്ച് ദിവസത്തെ പരിപാടിയിൽ 14 സെഷനുകൾ, ഒരു ലാബ്, ഹാൻഡ്സ് ഓൺ പരീക്ഷണങ്ങൾ, തുറന്ന ചർച്ച എന്നിവ ഉൾപ്പെടുന്നു. ബ്ലോക്ക്ചെയിൻ, അതിന്റെ ഉപയോഗങ്ങൾ, സ്മാർട്ട് കരാറുകൾ, ലെഡ്ജറുകൾ, ഈതീരീയം ഫ്രെയിംവർക്ക്, ക്രിപ്റ്റോകറൻസിയുടെ ആശയങ്ങളും പ്രയോഗങ്ങളും, ക്രിപ്റ്റോയുടെയും ബ്ലോക്ക്ചെയിന്റെയും സംയോജനം, ബിറ്റ്കോയിൻ, ഖനനം വിഷയങ്ങളിലാണ് പങ്കെടുക്കുന്നവർ പഠനം നടത്തുക. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എ ഐ സി ടി ഇ ട്രെയിനിംഗ് ആന്റ് ലേണിംഗ് (എടി‌എൽ) അക്കാദമി സ്പോൺസർ ചെയ്യുന്ന ബ്ലോക്ക്ചെയിൻ പ്രോഗ്രാമിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ഒപ്പം ഓരോ കോഴ്സിനും 50 പേർക്ക് വരെ പങ്കെടുക്കാം.

ഇന്ത്യയിലുടനീളം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന ക്രിപ്റ്റോ, ബ്ലോക്ക്ചെയിനുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകൾ ഉണ്ട്.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ‌ഐ‌ടി) പുതുച്ചേരി ” ബ്ലോക്ക്‌ചെയിൻ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് യൂസിങ് ഹൈപ്പർലെഡ്ജർ ആൻഡ് എതെറിയം” എന്ന വിഷയത്തിൽ 2019 ഡിസംബർ 27 മുതൽ 31 വരെ അഞ്ച് ദിവസത്തെ ദേശീയ വർക്ക്‌ഷോപ്പ് നടന്നിരുന്നു. ഈ വർക്ക്‌ഷോപ്പിൽ ഉൾപ്പെടുത്തിയിരുന്ന വിഷയങ്ങളിൽ ക്രിപ്‌റ്റോകറൻസികളും എക്‌സ്‌ചേഞ്ചുകളും ഉൾപ്പെടുന്നു. ജെ‌എൻ‌ടി യൂണിവേഴ്സിറ്റി, മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി വിശ്വേശ്വരായ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ബാംഗ്ലൂർ യൂണിവേഴ്സിറ്റി എന്നിവയാണ് ഇന്ത്യയിൽ ബ്ലോക്ക്ചെയിൻ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

നിസാൻ മോട്ടോർ കന്പനിയുടെ മുൻ ചെയർമാൻ കാർലോസ് ഘോൻ ജപ്പാനിൽനിന്ന് ഒളിച്ചുകടന്നു. തന്‍റെ കുടുംബവേരുകളുള്ള ലബനനിലാണു ഘോൻ ഇപ്പോൾ.നിസാൻ കന്പനിയെ രണ്ടു ദശകത്തോളം നയിച്ച് അതിനെ മുൻനിര കാർ കന്പനിയാക്കിയ ഘോൻ സാന്പത്തിക തിരിമറിയെത്തുടർന്നാണ് 2018 നവംബറിൽ അറസ്റ്റിലായത്. ഒരു തവണ ജാമ്യത്തിൽ പുറത്തുവന്നെങ്കിലും മറ്റൊരു കേസിൽ വീണ്ടും അറസ്റ്റിലായി. അതിൽ ജാമ്യം ലഭിച്ചിട്ട് കുറച്ചുനാളേ ആയുള്ളൂ. ഒന്നരക്കോടി ഡോളർ ജാമ്യത്തുക അടച്ചാണു ജാമ്യത്തിലിറങ്ങിയത്.

ബ്രസീലിൽ ജനിച്ച ലബനീസ് വംശജനായ ഘോൻ ഏറെക്കാലം ഫ്രാൻസിലും പ്രവർത്തിച്ചിട്ടുണ്ട്. ബ്രസീൽ, ലബനൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ട് ഇയാൾക്കുണ്ട്. എങ്ങനെയാണു ഘോൻ ജാപ്പനീസ് പോലീസിനെയും കസ്റ്റംസിനെയും വെട്ടിച്ചു രാജ്യം വിട്ടതെന്ന് അറിവായിട്ടില്ല. തുർക്കിയിൽനിന്ന് ഒരു സ്വകാര്യ വിമാനത്തിലാണു ലബനനിൽ എത്തിയത്. 1990 കളുടെ അവസാനം നിസാന്‍റെ സാരഥ്യമേറ്റ ഘോൻ കന്പനിയെ ലാഭപാതയിലെത്തിച്ചതോടെ ജപ്പാനിൽ ഏറെ ആദരിക്കപ്പെട്ടു. ഫ്രഞ്ച് കന്പനി റെനോയുമായി നിസാൻ സഖ്യമുണ്ടാക്കി. ഘോൻ അറസ്റ്റിലായതു നിസാനു വലിയ തിരിച്ചടിയായി. വില്പന കുറഞ്ഞു, ലാഭം ഇടിഞ്ഞു.

ഘോനെതിരായ കേസുകൾ 15 വർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്നതാണ്. കുറ്റവാളിയെന്ന മുൻവിധിയോടെയാണു ജാപ്പനീസ് നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നതെന്നും അവിടെനിന്നു നീതി ലഭിക്കില്ലെന്നും ഘോൻ ബെയ്റൂട്ടിൽ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. അടുത്തയാഴ്ച മാധ്യമങ്ങളുമായി ബന്ധപ്പെടാമെന്നറിയിച്ച ഘോൻ തന്‍റെ ഒളിച്ചോട്ടത്തെപ്പറ്റി ഒന്നും പറയാൻ തയാറായില്ല.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഷങ്കായിയിലുള്ള കമ്പനിയുടെ ജിഗാ ഫാക്ടറിയിലാണ് 15 മോഡൽ ത്രീ സെഡാൻസ് കൈമാറിയത്. ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റിന്റെ സിംഹഭാഗവും കൈയടക്കാനുള്ള കുതിപ്പിലാണ് എലോൺ മസ്ക്ന്റെ കമ്പനി. ട്രേഡ് വാർ മൂലം മിക്കവാറും അമേരിക്കൻ കമ്പനികളെല്ലാം തന്നെ ചൈനയുടെ പുറത്തേക്ക് നിർമ്മാണ രംഗം വ്യാപിപ്പിക്കുമ്പോൾ, ടെസ്ല മാത്രമാണ് രാജ്യത്തിന് അകത്തേക്ക് കാർ നിർമ്മാണവുമായി കടന്നുചെല്ലുന്നത്. ഷങ്കായിയിലെ കമ്പനിയുടെ മൾട്ടി ബില്യൺ ഡോളർ പ്ലാന്റിൽ വച്ച് നടന്ന ചടങ്ങിലാണ് പതിനഞ്ചോളം വരുന്ന ജീവനക്കാർക്ക് അവർ വാങ്ങിയ കാറുകൾ കൈമാറിയത്.

ചാന്ദ്രവർഷം (25 ജനുവരി ) തുടങ്ങുന്നതിനു മുമ്പ് തന്നെ ടെസ്ല തങ്ങളുടെ വാഹനങ്ങൾ കൈമാറാൻ തീരുമാനിച്ചിരുന്നു. ചൈനീസ് നിർമ്മിത മോഡൽ ത്രീ കാർ വില ഏകദേശം 50,000 പൗണ്ട് ആണ്. ഇത് ആഗോള ബ്രാൻഡുകൾ ആയ ബിഎംഡബ്ല്യു മെഴ്സിഡസ് ബെൻസ് അതുപോലെ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ എൻ ഐ ഒ, സ്പെങ് മോട്ടോഴ്സ് എന്നിവരുമായി മത്സരിക്കും.

യുഎസ് ന്റെ ടെക്നോളജി ഭീമന്മാർ ആയ ആപ്പിൾ ,ഗൂഗിൾ, എച്ച്പി ഡെൽ എന്നിവർ നിർമ്മാണപ്രവർത്തനങ്ങൾ ചൈനയിൽ നിന്ന് മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് മാറ്റിയിരുന്നു. ചൈനയിൽ നിർമിക്കുന്ന സാധനങ്ങൾ അമേരിക്കയിലേക്ക് ഇമ്പോർട്ട് ചെയ്യുമ്പോൾ കൂടുതൽ താരിഫ് ഉണ്ടാകുന്നു, എന്നതാണ് അതിനെ കൂടുതൽ ചെലവുറ്റത് ആക്കുന്നത്. സമ്മാനമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്ന്റെ, അമേരിക്കയിൽ തന്നെ കാറുകൾ നിർമ്മിക്കണമെന്ന നിർബന്ധവും ഇതിനു പിന്നിലുണ്ട്. ടെസ്ല ഉണ്ടാക്കുന്ന കാറുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിനു പകരം, ചൈനയിൽ തന്നെ കച്ചവടസാധ്യത നോക്കുകയാണ്.

ജനുവരി ഒന്നുമുതൽ എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി വരുന്നു. അനധികൃത ഇടപാടുകൾ തടയാൻ എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാനമാണ് പുതിയ രീതി.

വരുന്ന ജനുവരി ഒന്നുമുതൽ രാജ്യത്തുള്ള എല്ലാ എസ്ബിഐയുടെ എടിഎമ്മുകളിലും പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തിൽ പണംപിൻവലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. 10, 000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി.

ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്ബറിൽ ഒടിപി ലഭിക്കും. പണം പിൻവലിക്കാൻ ഇത് ഉപയോഗിക്കണം. നിലവിൽ പണംപിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കാര്യമായ വ്യത്യാസമില്ല. മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണംപിൻവലിക്കുമ്ബോൾ ഈ സംവിധാനമുണ്ടാകില്ല.

പിൻവലിക്കാനുള്ള പണം എത്രയെന്ന് നൽകിയശേഷം അത് സ്ക്രീനിൽ തെളിയും. അപ്പോൾ മൊബൈലിൽ ഒടിപി ലഭിക്കും. സ്ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നൽകിയാൽ പണം ലഭിക്കും.

10, 000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി. പണം പിൻവലിക്കുന്നതിന് ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും.

അനീറ്റ സെബാസ്റ്റ്യൻ 

കൊച്ചി: സമീപഭാവിയിൽ ഇപ്പോഴത്തെ നോട്ടുകൾക്ക് പകരമായി ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കേണ്ടിവരുമെന്ന് ഡച്ച് ബാങ്ക് നയതന്ത്രജ്ഞൻ. ക്രിപ്റ്റോ കറൻസികളുടെ പ്രാധാന്യത്തെക്കുറിച്ചും അടുത്ത പത്ത് വർഷത്തിനുശേഷം നോട്ടുകളുടെ നിലനിൽപ്പിനെക്കുറിച്ചും ഡച്ച് ബാങ്ക് നയതന്ത്രജ്ഞനായ ജിം റീഡ് വ്യക്തമാക്കുന്നു. ഇമാജിൻ 2030 എന്ന പേരിൽ പുറത്തിറക്കിയ ഡച്ച് ബാങ്കിന്റെ ഗവേഷണ റിപ്പോർട്ടിലാണ് ഈ  പരാമർശങ്ങൾ. ഈ 84 പേജ് സ്പെഷ്യൽ എഡിഷനിൽ ‘ദ് എൻഡ് ഓഫ് ഫിയറ്റ് മണി? ‘ എന്ന റിപ്പോർട്ടിലാണ് ജിം റീഡ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ നോട്ടുകളെ പിടിച്ചു നിർത്തുന്ന ശക്തികളെല്ലാം ഇന്ന് തകർച്ചയുടെ വക്കിലാണ്. അതുകൊണ്ട് 2020 കളിൽ ഈ സ്ഥിതിക്ക് എതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ബദൽ സംവിധാനങ്ങളായ ക്രിപ്റ്റോ കറൻസിയുടെയും സ്വർണത്തിന്റെയും ആവശ്യകത വർദ്ധിപ്പിക്കും.

ഗവേഷണ റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ ക്രിപ്റ്റോ കറൻസിയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പണമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മാരിയൊ ലേബറിന്റെ റിപ്പോർട്ട് പ്രകാരം ക്രിപ്റ്റോ കറൻസിയോടുള്ള ഈ ആഭിമുഖ്യം തുടരുകയാണെങ്കിൽ ബ്ലോക്ക്‌ ചെയിൻ വാലറ്റ്, ഇന്റർനെറ്റ് മുതലായവ ഉപയോഗിക്കുന്നവരുടെ എണ്ണം 2020-2030 കളിൽ ക്രമാതീതമായി വർദ്ധിക്കും. ക്രിപ്റ്റോ കറൻസിയുടെ സ്വീകാര്യത വർദ്ധിക്കണമെങ്കിൽ ഗവൺമെന്റുകളും അധികൃതരും ഇവയ്ക്ക് അംഗീകാരം നൽകണം. ഇതിനായി ആപ്പിൾ പേ, ഗൂഗിൾ പേ, വിസ, മാസ്റ്റർ കാർഡ്, വാൾമാർട്ട് , ആമസോൺ തുടങ്ങിയ പ്രധാന ഓഹരി ഉടമകളുമായി ബന്ധം സ്ഥാപിക്കപ്പെടണം. ഈ വെല്ലുവിളികൾ മറികടന്നാൽ ഇപ്പോഴത്തെ നോട്ടുകളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകും.

സമീപഭാവിയിൽ ക്രിപ്റ്റോ കറൻസികൾ ഡിജിറ്റൽ യുദ്ധത്തിനുള്ള ഏറ്റവും വലിയ ആയുധം ആയിരിക്കും. ശക്തമായ ബാങ്കിംഗ് സ്ഥാപനങ്ങളുള്ള പല രാജ്യങ്ങളും ഇപ്പോൾ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നുണ്ട്. ഏതൊക്ക രാജ്യങ്ങളാണ് ഇവയ്ക്ക് ലൈസൻസ് നൽകുകയും വൻകിട ഓഹരി ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുകയെന്നത് ഇനിയും  അവശേഷിക്കുന്നുവെന്നും എന്നാൽ ഇത് സാധ്യമായാൽ ക്രിപ്റ്റോ കറൻസിയും , സാമ്പത്തിക സ്ഥാപനങ്ങളും , സ്വകാര്യമേഖലയും , പൊതുമേഖലയും തമ്മിലുള്ള വിടവ് ഇല്ലാതാകുമെന്നും മാരിയൊ ലേബ പറയുന്നു .

ലോകത്തെങ്ങും യാത്ര ചെയ്യാന്‍ പറ്റുന്ന ഒരു ജോലി സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഈ ജോലി നിങ്ങള്‍ക്ക് പറഞ്ഞിരിക്കുന്നതാണ്. വര്‍ഷം 40 ലക്ഷം രൂപ ശമ്പളമുള്ള സ്വപ്നതുല്യമായ ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത് ഓസ്ട്രേലിയന്‍ കോടീശ്വരനായ മാത്യു ലെപ്രേ ആണ്. ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ കൊം വാരിയര്‍ അക്കാദമിയുടെ സ്ഥാപകനാണ് മാത്യു ലെപ്രേ.

മാത്യു ലെപ്രേയുടെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ ആയാണ് നിയമനം. മാത്യു ലെപ്രേ നല്‍കുന്ന ജോലിക്ക് കുറച്ച് നിബന്ധനകള്‍ ഉണ്ട്. മാത്യുവിന്റെ കൂടെ ലോകം മുഴുവന്‍ യാത്ര ചെയ്ത് ഫോട്ടോ പകര്‍ത്തണം. ഫോട്ടോഗ്രഫിയിലുള്ള മികച്ച കഴിവ് നിര്‍ബന്ധം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും യാത്ര ചെയ്യേണ്ടിവരിക. ദിവസമോ സമയമോ നോക്കാതെ എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം.

വര്‍ഷം 55,000 ഡോളര്‍ (ഏകദേശം 40 ലക്ഷം രൂപ) ആയിരിക്കും പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ക്ക് ശമ്പളമായിട്ട് മാത്രം ലഭിക്കുക.യാത്ര, താമസ, ഭക്ഷണച്ചെലവുകളെല്ലാം മാത്യു സ്പോണ്‍സര്‍ ചെയ്യും. 27-കാരനായ മാത്യുവിന്റെ ഫോട്ടോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ അപ്പ്‌ലോഡ് ചെയ്യേണ്ടതും ജോലിയുടെ ഭാഗമാണ്. അഭിമുഖത്തിന് ശേഷമാവും തിരഞ്ഞെടുപ്പ്. തിരിഞ്ഞെടുക്കുന്നയാളെ 2020 മാര്‍ച്ച് 31നായിരിക്കും പ്രഖ്യാപിക്കുക. ജോലിക്ക് അപേക്ഷ നല്‍കാനുള്ള ലിങ്ക് ഇതാണ്
https://ecomwarrioracademy.com/personal-photographer/?fbclid=IwAR36Z71NsNwuigRhCYplQFyKleHOqCrNd-JImmiCENdSUws3rIVl1iQwxlc

RECENT POSTS
Copyright © . All rights reserved