India

ലണ്ടന്‍: വിജയ് മല്യക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇന്ത്യ പരാജയമാണെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി. മല്യയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള കേസിലാണ് ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബത്ത്‌നോട്ട് ഈ പരാമര്‍ശം നടത്തിയത്. മല്യയുടെ കേസുകള്‍ അന്വേഷിക്കുന്ന സിബിഐക്കാണ് വിമര്‍ശനം. ഇന്ത്യ എപ്പോഴെങ്കിലും തങ്ങളുടെ പ്രതികരണത്തില്‍ കൃത്യത പാലിച്ചിട്ടുണ്ടോ എന്ന് ചോദിച്ച കോടതി ആറു മാസം സമയമുണ്ടായിട്ടും കഴിഞ്ഞ ആറാഴ്ചകളില്‍ ആവശ്യത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞു.

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ആരോണ്‍ വാറ്റ്കിന്‍സ് തെളിവുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോളായിരുന്നു കോടതിയുടെ വിമര്‍ശനം. പൊതുമേഖലാ ബാങ്കുകൡ നിന്ന് 9000 കോടി രൂപ കബളിപ്പിച്ച് മുങ്ങിയ കേസ് ഉള്‍പ്പെടെയുള്ളവ ഈ അഭിഭാഷകനാണ് കൈകാര്യം ചെയ്യുന്നത്. ജൂലൈ 6ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകുന്നതില്‍ നിന്ന് മല്യക്ക് കോടതി ഇളവ് നല്‍കി. ഡിസംബര്‍ 4 വരെ മല്യയുടെ ജാമ്യം നീട്ടി നല്‍കാനും കോടതി ഉത്തരവിട്ടു.

ഡിസംബര്‍ നാലിനായിരിക്കും കേസില്‍ അന്തിമ വിചാരണയെന്നാണ് കരുതുന്നത്. സിബിഐക്ക് സംഭവിച്ച് വലിയ പരാജയമായാണ് ഇത് പരിഗണിക്കുന്നത്. ഐഡിബിഐ ബാങ്കിനെ 900 കോടി രൂപ കബളിപ്പിച്ചതും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലെ ക്രമക്കേടുകളുമാണ് സിബിഐ അന്വേഷിക്കുന്നത്. ഏപ്രിലില്‍ ലണ്ടനില്‍ അറസറ്റിലായതിനു ശേഷം മല്യ ജാമ്യത്തില്‍ കഴിയുകയാണ്.

തിരുവനന്തപുരം: സ്റ്റേജില്‍ സജ്ജീകരിച്ച സിംഹാസനം മന്ത്രി കടകംപള്ളി സുരേന്ദ്രനും വി.എസ്.ശിവകുമാര്‍ എംഎല്‍എയും ചേര്‍ന്ന് എടുത്തുമാറ്റി. തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനവേദിയിലാണ് സംഭവം. ഉദ്ഘാടനത്തിന് എത്തിയ മന്ത്രി കടകംപള്ളി സ്റ്റേജില്‍ സിംഹാസനം കണ്ട് ഇതെന്തിനാണെന്ന് ചോദിച്ചു. ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടിയാണെന്ന് സംഘാടകര്‍ മറുപടി നല്‍കി.

അതോടെ വി.എസ്.ശിവകുമാറിന്റെ സഹായത്തോടെ മുന്‍നിരയില്‍ കിടന്നിരുന്ന സിംഹാസനം മന്ത്രി പിന്നിലേക്ക് മാറ്റിയിടുകയായിരുന്നു. ചടങ്ങിന് ശൃംഗേരി മഠാധിപതിക്ക് പകരം എത്തിയത്. ഉത്തരാധികാരി വിധുശേഖര സ്വാമികളായിരുന്നു. സിംഹാസനം പിന്നില്‍ കിടക്കുന്നത് കണ്ട് സ്വാമി സ്റ്റേജില്‍ പോലും കയറാതെ സ്ഥലം വിട്ടെന്നാണ് റിപ്പോര്‍ട്ട്. മംഗളം ദിനപ്പത്രമാണ് വാര്‍ത്ത ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തത്.

സിംഹാസനമില്ലാത്തത് കാണുന്ന സ്വാമിയുടെ മുഖത്തെ ഭാവവും ചിത്രത്തില്‍ വ്യക്തമാണ്. സോഷ്യല്‍ മീഡിയയിലും ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ജനപ്രതിനിധികള്‍ക്ക് ഇല്ലാത്ത പ്രാധാന്യം മതപ്രതിനിധികള്‍ക്ക് വേണ്ടെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. ഇതേ വേദിയില്‍ കുമ്മനം രാജശേഖരന്റെയും ഒ.രാജഗോപാലിന്റെയും സാന്നിധ്യത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണം തെറ്റാണെന്ന് മന്ത്രി വിശദീകരിക്കുകയും ചെയ്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പ്രമുഖ നടന്റെ അടുത്ത സുഹൃത്തായ സംവിധായകന് പള്‍സര്‍ സുനി ജയിലില്‍ നിന്നും നല്‍കിയ കത്താണ് കേസില്‍ വഴിത്തിരിവായിരിക്കുന്നത് . കത്ത് പോലീസിനു ലഭിച്ചു . ‘ ഇതുവരെ എല്ലാം ഒളിച്ചുവെച്ചു, ഞാന്‍ ഒന്നും പറഞ്ഞില്ല, എനിക്ക് കുറച്ച് കാശ് തന്ന് സഹായിക്കണം. അല്ലെങ്കില്‍ എല്ലാം ഞാന്‍ വിളിച്ചു പറയും ‘ എന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. കൂടെ ജയിലില്‍ കിടന്നിരുന്ന സഹതടവുകാരന്റെ കൈവശം കൊടുത്തയച്ച കത്ത് പൊലീസിന് ലഭിക്കുകയായിരുന്നു . ഇതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്ന കേസില്‍ വീണ്ടും വിശദമായ അന്വേഷണത്തിനാണ് കളമൊരുങ്ങുന്നത് . കത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം തന്നെയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സംവിധായകന്‍, നടന്‍ എന്നിവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഫോണ്‍ വിശദാംശങ്ങളും പള്‍സര്‍ സുനി സഞ്ചരിച്ച ‘ലൊക്കേഷന്‍’ കേന്ദ്രീകരിച്ച പരിശോധനയും പൊലീസ് ആരംഭിച്ചുകഴിഞ്ഞു . മുന്‍പ് ചാര്‍ളി എന്ന സുഹൃത്തില്‍ നിന്നും അമ്പതിനായിരം രൂപ കടം ചോദിച്ചപ്പോള്‍ പ്രമുഖ നടന്‍ പറഞ്ഞിട്ടാണ് താന്‍ ഈ കൃത്യം ചെയ്തതെന്ന് സുനി പറഞ്ഞിരുന്നു . എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇങ്ങനെ പറഞ്ഞത് പത്രങ്ങളില്‍ നടന്റെ പേര് വന്നുകൊണ്ടിരുന്നതിനാലാണെന്നാണ് സുനി പറഞ്ഞത് അതുകൊണ്ട് തന്നെ ഇപ്പോള്‍ വീണ്ടും നടനെയും സുഹൃത്തായ സംവിധായകനെയും കേസിലേയ്ക്ക് വലിച്ചിഴക്കുന്നത് സുനിയുടെ തന്ത്രമാണോ എന്നതും പോലീസ് സംശയിക്കുന്നുണ്ട് . കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രമുഖ നടി തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ പീഡിപ്പിക്കപ്പെട്ടത്. കേസ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു . സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്നു ആക്രമിക്കപെട്ട നടി സംഭവത്തിനു മുന്‍പും പിന്‍പും അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട് . സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന നിലപാടുമായി നടിയുടെ അടുത്ത സുഹൃത്തായ മഞ്ജു വാര്യറും രംഗത്ത് വന്നിരുന്നു .

ഷിബു മാത്യൂ.
കഴിഞ്ഞ കേരള നിയമസഭ തെരെഞ്ഞെടുപ്പു കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയമാണ് മദ്യനയം. KPCC പ്രസിഡന്റായിരുന്ന വി.എം.സുധീരന്റെ സ്വാധീനത്തില്‍ ബാറുകള്‍ മുഴുവനും അടച്ചു പൂട്ടിയതിനു ശേഷമാണ് UDF ഇലക്ഷനെ നേരിട്ടത്. LDF അധികാരത്തിലെത്തിയാല്‍ ബാറുകള്‍ വീണ്ടും തുറക്കുമെന്നും കേരളം വീണ്ടും മദ്യത്തിലാറാടുമെന്നാണ് UDF ഇടതുപക്ഷത്തിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം. ഇതിനെ പ്രതിരോധിക്കാന്‍ പ്രമുഖ സിനിമാ താരങ്ങളും LDF അനുഭാവികളുമായ ഇന്നസെന്റിന്റെയും KPAC ലളിതയുടെയുടെയും വീഡിയോ പുറത്തിറക്കി കേരളമാകെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ വീഡിയോ ഇന്നസെന്റിനും KPAC ലളിതയ്ക്കും വിനയായിരിക്കുകയാണ്.

പ്രസ്തുത വീഡിയോയില്‍ ഇന്നസെന്റും KPAC ലളിതയും പൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കില്ലെന്നും സംമ്പൂര്‍ണ്ണ മദ്യനിരോധനമാണ് ഇടതു മുന്നണിയുടെ ലക്ഷ്യമെന്നും കേരള ജനതയ്ക്ക് ഇടതു മുന്നണിക്കു വേണ്ടി വാഗ്ദാനം ചെയ്തിരുന്നു. പുതിയ ബാറുകള്‍ വിണ്ടും തുറക്കാന്‍ LDF തീരുമാനിച്ചതോടെ ഇന്നസെന്റും KPAC ലളിതയും കേരള ജനതയെ കബളിപ്പിക്കുകയായിരുന്നെന്നും രാഷ്ട്രീയ കക്ഷികളുടെ കൈകളിലെ പാവ മാത്രമായി തീര്‍ന്നെന്നും, സിനിമയിലൂടെ ആര്‍ജിച്ച പ്രശസ്തി ദുരുപയോഗം ചെയ്‌തെന്നുമാണ് പൊതുജനങ്ങളുടെ പരാതി.

ഇവര്‍ രണ്ടു പേരും കേരള ജനതയെ കബളിപ്പിച്ച വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

”സാർ ദൈവത്തെ ഓർത്തു പ്ളീസ് ഹെല്പ് മി, ഒണ്‍ലി  മീഡിയ ക്യാൻ ഹെല്പ് മി…” വിധി കട്ടിലില്‍ തളച്ച ഒരു യുവാവ് ഇടത് കൈ കൊണ്ട് എഴുതിയ വാട്സ് ആപ് മെസേജ് ആണിത്. കൊല്ലം പൂയപ്പള്ളി ചെങ്കുളം സ്വദേശി അതുൽ മോഹനാണ് ഇനി സുമനസുകളുടെ കരുതല്‍ മാത്രം ജീവിതത്തിലേക്ക് മടങ്ങാനുള്ള അത്താണിയായി കണ്ട് പ്രതീക്ഷയോടെ കഴിയുന്നത്. മാധ്യമപ്രവര്‍ത്തകനായ റിനൽ ജോസഫ് മുളവീടനാണ് അതുലിന്റെ സന്ദേശം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ബൈക്ക് അപകടത്തിൽ സംസാര ശേഷിയും ചലന ശേഷിയും ഭാഗികമായി നഷ്ടപെട്ട അതുലിനും കുടുംബത്തിനുമാണ് മനസില്‍ ഇപ്പോഴും കരുണയുടെ തീരം വറ്റിയിട്ടില്ലാത്ത സുമനസുകളുടെ സഹായം വേണ്ടത്.  

2014 ഓഗസ്റ്റ് 21 നാണു അതുലിന്റെ ലോകത്തെ ഒരു കട്ടിലിന്റെ നാലു കാലുകള്‍ക്കിടയില്‍ തളച്ചിട്ട അപകടം ഉണ്ടായത്.  എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി കൊല്ലത്തെ ഒരു ബൈക്ക് ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്ത സമയത്തായിരുന്നു അതുലിന് ബൈക്ക് അപകടംഉണ്ടാകുന്നത്. പുതിയ ബൈക്ക് രജിസ്ട്രേഷന് കൊണ്ട് പോകാൻ അതുലിനെ കമ്പനി ഏൽപ്പിച്ചു. സഹപ്രവർത്തകനായ ഷബിനും  കൂടെ ഉണ്ടായിരുന്നു. പാതിവഴിയിൽ ബൈക്ക് ഷബിൻ വാങ്ങി ഓടിച്ചു.

അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ക്രിസ്തുരാജ് സകൂളിനു മുന്നിൽ നിയന്ത്രണം വിട്ടു റോഡരികിൽ നിന്ന സ്റ്റെഫിൻ എന്ന കുട്ടിയെ ഇടിച്ചു വീഴ്ത്തി. 3 പേർക്കും പരുക്കേറ്റു. അതുലിനാണ് ഗുരുതരമായി പരുക്കേറ്റത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലും ഐസിയുവിലുമായി 2 മാസം കിടന്നു.എന്നാൽ സംഭവത്തിൽ കേസെടുത്ത കൊല്ലം ഈസ്റ്റ് പോലീസ് അതുലിനെ വാഹനമോടിച്ചയാളും ഷബിനെ പിന്നിലിരുന്നു യാത്ര ചെയ്ത ആളുമാക്കി അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് അതുലിനു പിഴ ചുമത്തി. നിസാര പരുക്കേറ്റ ഷബിൻ ഇപ്പോൾ വിദേശത്താണ്.

18920671_1447722868626495_6340329309442612005_n (1)അതുലിനു ശരീരത്തിന്റെ വലതു ഭാഗം പൂർണമായും തളരുകയും സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ഫിസിയോ സ്പീച് തെറാപ്പിയിലൂടെ ചലന സംസാര ശേഷി പാതി വീണ്ടുടുത്ത അതുൽ വണ്ടി ഓടിച്ചത് ഷബിനാണെന്നു പറഞ്ഞപ്പോഴാണ് പോലീസും ജോലി ചെയ്ത സ്ഥാപനവും നടത്തിയ കള്ളകളി മനസിലായത്. സംഭവത്തിൽ സ്റ്റെഫിൻ പോലീസിന് നൽകിയ മൊഴിയും ഇത് ശരി വയ്ക്കുന്നു. വസ്തുത കാട്ടി 2015 മാർച്ചിൽ പോലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ല. 2015 ജൂലൈയിൽ കേസിൽ മൊഴി നൽകാൻ അതുലിനെയും കൂട്ടി ബന്ധുക്കൾ ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തി. വ്യക്തമായി സംസാരിക്കാൻ കഴിയാതിരുന്നതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ്ഐ അതുലിനെ പരിഹസിക്കുകയും ഇറക്കി വിടുകയുമാണുണ്ടായത്. ഇത് വരെ 17 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി ചെലവായത്. റിട്ടയേർഡ് അദ്ധ്യാപിക വി ലീലയും വിമുക്ത ഭടനായ മോഹൻ ദാസുമാണ് അതുലിന്റെ മാതാപിതാക്കൾ.
ഒരു സഹായം അത് എത്ര ചെറുതോ ആകട്ടെ. വാക്കുകള്‍ കൊണ്ട് പകരംവയ്ക്കാനാകാത്ത ഒരു വലിയ താങ്ങ്, അതാണ് ഇന്ന് ഈ കുടുംബത്തിന് വേണ്ടത്.

 

നാഗാലാന്‍ഡ് പോലീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മലയാളി പന്തളം സ്വദേശിയായ എംകെആര്‍ പിള്ളയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 400 കോടിയുടെ സ്വത്ത് വിവരം സംബന്ധിച്ച രേഖകള്‍. ഇന്നലെയാണ് ഇദ്ദേഹത്തിന്റെ വീട്ടിലും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പിലും റെയ്ഡ് നടന്നത്. നാഗാലാന്റില്‍ അഡീഷണല്‍ എസ്പിയായിരുന്ന ഇദ്ദേഹം നിലവില്‍ നാഗാലാന്റ് പോലീസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റായി ജോലിചെയ്യുകയാണ് എംകെആര്‍ പിള്ള. മാത്രമല്ല ഡിജിപിയിടെ ഓഫീസില്‍ പ്രത്യേക ഉദ്യോഗസ്ഥന്റെ ചുമതലയും വഹിക്കുന്നുണ്ട്. നാഗാലാന്റ് പോലുള്ള ഭീകരവാദ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളില്‍ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ മുക്കിയാണ് പിള്ള സമ്പാദിച്ചുകൂട്ടിയതെന്നാണ് സൂചന. കേന്ദ്രം അനുവദിക്കുന്ന ഫണ്ട് രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ബിനാമി പേരുകളില്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. നോട്ട് അസാധുവാക്കല്‍ സമയത്ത് പിള്ളയും ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ചേര്‍ന്ന് 50 കോടിരൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെ റെയ്ഡ് നടത്തിയപ്പോള്‍ തങ്ങള്‍ 100 കോടിരൂപ വെളിപ്പെടുത്താമെന്ന് ഇവര്‍ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതില്‍ തന്നെ മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ രണ്ടുകോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മുന്ന് ഫ് ളാറ്റുകള്‍, ബംഗളൂരുവില്‍ രണ്ട് ഫ്ളാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും,മുസോറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിവ ആദായനികുതിവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ കേരളത്തില്‍ ശ്രീവത്സം ഗ്രൂപ്പ് കൊട്ടാരക്കരയില്‍ കോടികളുടെ ഭൂമിഇടപാട് നടത്തി. ഇതിന്റെയെല്ലാം വിശദമായ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബിനാമി നിക്ഷേപങ്ങള്‍, വ്യാജ കമ്പനികള്‍ എന്നിവയുടെ പേരിലും നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെ മറ്റ് കേന്ദ്ര ഏജന്‍സികളും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നാണ് വിവരം. പിള്ളസാര്‍ എന്നാണ് ഇയാള്‍ നാഗാലാന്റ് പോലീസില്‍ അറിയപ്പെടുന്നത്. റെയ്ഡ് നടക്കുമ്പോള്‍ പിള്ളയുടെ വീട്ടില്‍ നിന്ന് നാഗാലാന്റ് പോലീസിന്റെ ഒരു ട്രക്കും കണ്ടെത്തിയിട്ടുണ്ട്. ഇത് എന്തുകൊണ്ടുവരാന്‍ ഉപയോഗിച്ചതാണെന്ന് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.

Image result for sreevalsam group in kerala

 

കോൺസ്റ്റബിൾ രാജേന്ദ്രനിൽ നിന്ന് പിള്ള സാറിലേക്കുള്ള വളർച്ച

 

നാഗാലാൻഡ് പൊലീസിൽ കോൺസ്റ്റബിളായി സർവീസിൽ ചേർന്ന എംകെആർ പിള്ള അഡീ. എസ്പിയായാണു വിരമിച്ചത്. എന്നാൽ ഒരു അഡീഷണൽ എസ്പിയിൽ നിന്ന് വൻ വ്യവസായി വളർന്നത് എങ്ങനെയന്നതിന് ചോദ്യ ചിഹ്നം ബാക്കി നിൽക്കുന്നു. അഞ്ഞൂറ് കോടിയിൽപ്പരം രൂപയുടെ ആസ്തികൾ രാജേന്ദ്രൻപിള്ളയ്ക്കും മക്കൾക്കുമായി രാജ്യത്തൊട്ടാകെ ഉണ്ടെന്ന പ്രാഥമിക കണ്ടെത്തലാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. കേരളത്തിൽനിന്നു മാത്രം 100 കോടി രൂപയുടെ അനധികൃത സ്വത്താണു കണ്ടെത്തിയത്. പൊലീസ് എഎസ്‌പി മാത്രമായിരുന്ന രാജേന്ദ്രൻപിള്ള എങ്ങനെ ഇത്രമാത്രം ആസ്തികളുള്ള ഒരു ഗ്രൂപ്പിന്റെ ഉടമയായി എന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. നാഗാലാൻഡിൽ അഡീഷണൽ എസ്‌പിയായി സേവനം അനുഷ്ഠിച്ചുവന്ന പന്തളം പനങ്ങാട് സ്വദേശിയായ രാജേന്ദ്രൻ പിള്ളയ്ക്ക് രാഷ്ട്രീയ നേതൃത്വങ്ങളുമായി വൻ ബന്ധമാണുള്ളത്. നാഗാലാൻഡിനുള്ള കേന്ദ്രഫണ്ടിൽ ഒരു ഭാഗം സംസ്ഥാന സർവീസിലെ ചില ഉദ്യോഗസ്ഥർ ശ്രീവൽസം ഗ്രൂപ്പിന്റെ ബിസിനസ് ഇടപാടുകളിൽ നിക്ഷേപിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധനകൾ നടക്കുന്നത്. ജുവലറി, ബാർ, പണമിടപാട് സ്ഥാപനങ്ങൾ, ടെക്‌സ്റ്റൈൽസ് തുടങ്ങി വൻ ബിസിനസ് ശൃംഖലയുണ്ട് ശ്രീവൽസം ഗ്രൂപ്പിന്. പന്തളത്താണ് വസ്ത്രാലയം, കുളനടയിൽ ബാറുമുണ്ട്. രാജേന്ദ്രൻപിള്ളയുടെ മക്കളായ വരുൺരാജ്, അരുൺരാജ് എന്നിവർക്കാണ് സ്ഥാപനങ്ങളുടെ മേൽനോട്ടം. ഇവർക്കെതിരെ ആദായനികുതി വകുപ്പ് കേസെടുത്തിട്ടുണ്ട് എന്നാണ് വിവരം. റെയ്ഡ് അതീവ ഗൗരവമേറിയതും ദേശീയ പ്രാധാന്യമുള്ളതാണെന്നുമാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. നാഗാലാന്റ് പോലുള്ള ഭീകരവാദ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിൽ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് കേന്ദ്രം അനുവദിക്കാറുണ്ട്. ഇത്തരത്തിൽ അനുവദിക്കുന്ന ഫണ്ട് രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ബിനാമി പേരുകളിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ വൻതുകകൾ പിള്ളയുടെ പേരിലും എത്തിയെന്നാണ് നിഗമനം. റെയ്ഡ് നടക്കുമ്പോൾ പിള്ളയുടെ വീട്ടിൽ നിന്ന് നാഗാലാന്റ് പൊലീസിന്റെ ഒരു ട്രക്കും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് ഈ ട്രക്ക് ഉപയോഗിച്ച് എന്താണ് കടത്തിയതെന്നതും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.

സെക്‌സ് കളിപ്പാട്ടങ്ങളുടെ ഉപയോഗം ഇന്ത്യയില്‍ വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലൈംഗിക കളിപ്പാട്ടങ്ങളുടെ ഇന്ത്യയിലെ ആവശ്യക്കാര്‍ ഏറുന്നതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടു മടങ്ങ് വര്‍ദ്ധിച്ചതായുമാണ് ചെന്നൈ അടിസ്ഥാനമാക്കിയ കണക്കുകള്‍ വച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  തമിഴ്‌നാട്ടിലാണ് സെക്‌സ് കളിപ്പാട്ടങ്ങളുടെ ആവശ്യക്കാര്‍ കൂടുതല്‍. ദിവസവും ലൈംഗിക കളിപ്പാട്ടങ്ങളുടെ പായ്ക്കറ്റുകള്‍ ഒരെണ്ണമെങ്കിലും വീതം ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതായും ഇക്കാര്യത്തില്‍ ചെന്നൈ എയര്‍പോര്‍ക്ക് കസ്റ്റംസ് ലണ്ടനും ഹോങ്കോംഗും സിംഗപ്പൂരും ചൈനയുമൊക്കെ പോലെ പരിശോധിക്കേണ്ടി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം പാവകളുടെ പാഴ്‌സലുകള്‍ ഓണ്‍ലൈന്‍ വഴിയോ പോസ്റ്റല്‍ വഴിയോ ആണ് എത്തുന്നത്.   കഴിഞ്ഞ വര്‍ഷം 342 പാഴ്‌സലുകളാണ് കൈമാറിയതെന്നും പറയുന്നു. വര്‍ഷം തോറും ഈ കണക്ക് കൂടുകയാണ്. 2015,16 സാമ്പത്തിക വര്‍ഷത്തില്‍ 238 പാഴ്‌സലുകളാണ് വന്നത്. 2015 ല്‍ അതിന്റെ എണ്ണം 169 ആയിരുന്നു. വെറും രണ്ടു വര്‍ഷം കൊണ്ട് പാവകളായ കിടപ്പറ പങ്കാളികളുടെ എണ്ണം കൂടി. 300 മുതല്‍ 15,000 രൂപ വരെ വില വരുന്ന സാധനങ്ങള്‍ ഇതിലുണ്ട്. ചിലത് ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നവയാണ്. മംഗലാപുരം എയര്‍പോര്‍ട്ട്  വഴി  ഇവ വ്യാപകമായി കേരളത്തിലും എത്തുന്നുണ്ട്. ആദ്യത്തെ പണം മുടക്ക് മാത്രം മതിയെന്നതിനാല്‍ ബൊമ്മകളോട് താത്പര്യം കാണിക്കുന്നവര്‍ കൂടുതലാണ്. പിന്നെ ഇത് പരീക്ഷിക്കാനെത്തുന്നവരും നിരവധിയത്രെ. സ്ത്രീകള്‍ക്ക് വേണ്ടിയുള്ളവയാണ് കൂടുതല്‍ എത്തുന്നതെന്നും മദ്ധ്യവയസ്‌ക്കന്മാര്‍, അറിയപ്പെടുന്ന കുടുംബങ്ങളില്‍ നിന്നുള്ള വരെ സ്ത്രീകള്‍ തുടങ്ങിവയരാണ് ഇറക്കുമതി ചെയ്യുന്നത്.   സെക്‌സ് കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധം ആയതിനാല്‍ അവര്‍ 5000 രൂപ പിഴ നല്‍കേണ്ടി വരുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ പൊതുമാന്യതയും സദാചാര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ വിഭാവന ചെയ്തിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സെക്‌സ് കളിപ്പാട്ടങ്ങള്‍ നിയമവിരുദ്ധമാണ്. 1964 ജനുവരി 18 ന് പുറത്തുവിട്ട സര്‍ക്കുലര്‍ പ്രകാരം അശ്ലീല പുസ്തകങ്ങള്‍, പേപ്പറുകള്‍, ഡ്രോയിംഗുകള്‍, പെയ്ന്റിംഗ്, പ്രതീകാത്മക ചിത്രങ്ങള്‍ എന്നിവയെല്ലാം ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുണ്ട്. സെക്‌സ് കളിപ്പാട്ടങ്ങളുടെ പതിവായ ഉപയോഗം ഞരമ്പു സംബന്ധമായ പ്രശ്‌നം ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.പക്ഷെ ചിലരുടെ നിഗമനം ഇതിന്റെ ഉപയോഗം ഞരമ്പു രോഗികളെ കുറക്കൂമെന്നും

അമേരിക്കൻ വാഹനനിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഇന്ത്യയിൽ നിന്നു പിൻവാങ്ങിയതു വലിയ വാർത്തയായിരുന്നു. ഏറെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചായിരുന്നു കമ്പനിയുടെ പിൻമാറ്റ പ്രഖ്യാപനം. പ്രത്യേകിച്ചും, ഷെവർലെ ഉപഭോക്താക്കൾക്ക്. ഡിസംബറോടെ വിപണിയിൽ നിന്നു പിൻമാറുന്ന കമ്പനി വിറ്റുപോകാത്ത വാഹനങ്ങൾക്കു വൻ ഓഫറുകളാണ് നൽകുന്നത്. ചെറു കാറായ ബീറ്റിന് 1 ലക്ഷം രൂപ കിഴിവ് നൽകുമ്പോൾ പ്രീമിയം സെ‍ഡാനായ ക്രൂസിന് 4 ലക്ഷം വരെയാണ് വിലക്കുറവ്. അതായത് ഷെവർലെ ക്രൂസ് വാങ്ങിയാൽ കിട്ടുന്ന ഡിസ്കൗണ്ട് പണം കൊണ്ട് മറ്റൊരു ബീറ്റു വാങ്ങാൻ സാധിക്കും.

നിലവിലെ ഡിസ്കൗണ്ടുകള്‍ വീണ്ടും ഉയർന്നേക്കുമെന്നാണു ഡീലർഷിപ്പുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. ബീറ്റിലെ എല്ലാ മോഡലിനും ഒരു ലക്ഷം മുതലും ക്രൂസിന് 4 ലക്ഷം മുതൽ എസ് യു വിയായ ട്രെയിൽബ്ലേസറിന് 4 ലക്ഷം മുതലുമാണ് കമ്പനി നൽകുന്ന ഡിസ്കൗണ്ടുകൾ. ഡിസംബറിനു മുമ്പ് വാഹനങ്ങളെല്ലാം തന്നെ വിറ്റുതീർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണു കമ്പനി വൻ‌ ഓഫറുകൾ നൽകുന്നത്. കമ്പനി ഇന്ത്യൻ‌ വിപണിയിൽ നിന്ന് പിൻമാറിയാലും സർവീസ് നെറ്റ്‌വർക്കുകൾ ഉണ്ടായിരിക്കുമെന്ന ഉറപ്പാണു ഷെവർലെ ഉപഭോക്താക്കൾക്കു നൽകുന്നത്.

സർവീസ്

ഇന്ത്യയിൽ നിന്നുള്ള പിൻമാറ്റം പ്രഖ്യാപിച്ചു കൊണ്ടു പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇന്ത്യയിൽ തുടരുന്ന സർവീസ് നെറ്റ്‌വർക്കുകളെക്കുറിച്ചുള്ള കമ്പനിയുടെ പദ്ധതി ജനറൽ മോട്ടോഴ്സ് വ്യക്തമാക്കിയിരുന്നു. പ്രധാന നഗരങ്ങളിലെല്ലാം സർവീസ് സെന്ററുകളുണ്ടാകും എന്നാണ് അറിയിപ്പ്. ഇന്ത്യ‌‌‌യിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ സ്പെയർപാർട്സുകൾക്ക് ക്ഷമമുണ്ടാകില്ല എന്നു കരുതാം. എന്നാൽ ഈ വാഹനങ്ങളുടെ വിൽപന രാജ്യാന്തര വിപണിയിൽ നിന്നു പിൻവലിക്കുകയോ പുതിയ മോഡലുകൾ പുറത്തിറക്കുകയോ ചെയ്താൽ സ്പെയർ പാർട്സുകളുടെ ലഭ്യത കുറയാം.

സെക്കന്‍ഡ് ഹാൻ‍‍‍ഡ് കാർ

പുതിയ വാഹനങ്ങളെപ്പോലെ സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ ഷെവർലെ കാറുകളുടെ വില കുത്തനെ ഇടിയാൻ പിൻമാറ്റം കാരണമാകും.

കൊല്ലം തൃക്കരുവ സർക്കാർ അഗതിമന്ദിരത്തിൽ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മന്ദിരത്തിന്റെ കോണിപ്പടിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് ഇവരുടെ മൃതശരീരംം കണ്ടെത്തിയത്. അർച്ചന , പ്രസീദ എന്നീ രണ്ട് കുട്ടികളാണ് മരിച്ചത്. ഇതിൽ ഒരാൾ പത്താം ക്ലാസിലും മറ്റൊരാൾ പത്താം ക്ലാസ് ജയിച്ച് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയും ചെയ്യുകയായിരുന്നു. 62 പേരാണ് ഈ അഗതി മന്ദിരത്തിലുള്ളത്.

കൊല്ലം കമ്മീഷണർ അജിത ബീഗം സംഭവസ്ഥലം സന്ദർശിച്ചു. ഇതിനു മുൻപ് ഒരു പെൺകുട്ടിയെ ഈ അഗതി മന്ദിരത്തിൽ നിന്ന് കാണാതായത് വലിയ വാർത്തയായിരുന്നു.

രാജ്യത്ത് രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയ്യതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ജൂൺ 28 നാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ ജൂലൈ 17 ന് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ന്യൂഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജൂലൈ 20 നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് ഡൽഹിയിൽ പത്രസമ്മേളനം വിളിച്ചത്. ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇദ്ദേഹത്തിന്റെ കാലാവധി ജൂലായ് 24 ന് അവസാനിക്കും.

പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് വിശാല പ്രതിപക്ഷ സഖ്യത്തിനുള്ള സാധ്യതയായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ നോക്കിക്കാണുന്നുണ്ട്. ഇതിന്റെ പരീക്ഷണമായാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കാണുന്നത്.

ഐക്യസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ കക്ഷികൾ. ഇതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. എന്നാൽ ദേശീയ ജനാധിപത്യ സഖ്യത്തിലെ കക്ഷികളുടെയും, പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെയും സഹായത്തോടെ തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

Copyright © . All rights reserved