Kerala

ഓണവും ബക്രീദും ഒന്നിച്ചെത്തിയതോടെ അവശ്യസാധനങ്ങളുടെ വില ഉയരുന്നു. പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും തീവിലയാണ്. ഓണവിപണിയില്‍ ഇത്തവണയും ഏത്തക്കായ് തന്നെയാണ് രാജാവ്. റെക്കോര്‍ഡ് വിലയാണ് ഓണവിപണിയില്‍ ഏത്തക്കായ്ക്ക്. നാടന്‍ ഏത്തക്കായയ്ക്ക് ആവശ്യക്കാരേറിയത് കര്‍ഷകര്‍ക്ക് ആശ്വാസമായെങ്കിലും വിപണിയിലെ വിലക്കയറ്റം താങ്ങാനാവുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഏത്തക്കായയ്ക്ക് 70 മുതല്‍ 75 രൂപവരെയാണ് വില. ഇതിനു പുറമേ തക്കാളി, അച്ചിങ്ങ, ക്യാരറ്റ്, തുടങ്ങിയവയുടെ വിലയും കുതിച്ചുയരുകയാണ്.

കോട്ടയം നഗരസഭയിലെ കയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കും എതിരെ പ്രതികരിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ മഹേഷ് വിജയനെ കുമാരനല്ലൂര്‍ പാറയില്‍ ക്രഷര്‍ ഉടമകള്‍ ആക്രമിച്ച സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും പ്രതിഷേധ സംഗമം നടത്തി. കുമാരനല്ലൂര്‍ നഗരസഭ കാര്യാലയത്തിനു മുന്നില്‍ നിന്നും പാറയില്‍ ക്രഷറിലേക്ക് പ്രകടനം നടത്തി.

പാറയില്‍ ക്രഷറിന് നടന്ന പ്രതിഷേധ സമ്മേളനം സംസ്ഥാന കണ്‍വീനര്‍ അഡ്വ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. എ.എ.പി യുടെ വിവരാവകാശ വിംഗിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ മഹേഷ് വിജയന്‍ ഒറ്റക്കല്ലെന്നും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ലെന്നും കോട്ടയം പാര്‍ലമെന്റ് മണ്ഡലം ഒബ്സെര്‍വര്‍ അഡ്വ: കെ. ഉബൈദത്ത് പ്രസ്താവിച്ചു. പാര്‍ട്ടി മുന്‍ ജില്ലാ കണ്‍വീനര്‍ കെ.എസ്. പത്മകുമാര്‍, ആര്‍.ടി.ഐ. വിംഗ് സംസ്ഥാന സമിതിയംഗം നൗഷാദ് പല്ലാരിമംഗലം, ഓ.ഡി. കുര്യാക്കോസ്, അനില്‍ മൂലേടം എന്നിവര്‍ സംസാരിച്ചു.

വീട്ടുകാര്‍ക്കു താല്‍പ്പര്യം ഇല്ലാതെ നടത്തിയ പ്രണയ വിവാഹത്തിനിടയില്‍ ബന്ധുക്കളുടെ കൂട്ടത്തല്ല്. പാല നഗരത്തിലെ പള്ളിയിലായിരുന്നു വിവാഹം. പള്ളിയോടു ചേര്‍ന്ന പാരിഷ് ഹാളില്‍ വിരുന്നും. മധുരം വയ്ക്കലിനു വരനും വധുവും മണ്ഡപത്തില്‍ കയറിയപ്പോഴായിരുന്നു സംഭവം.

വേദിയില്‍ വരന്റെയും വധുവിന്റെയും കൂട്ടര്‍ തമ്മില്‍ തല്ലു തുടങ്ങി. വരന്റെ ബന്ധുവായ സ്ത്രീയും വധുവിന്റെ ബന്ധുവായ മറ്റൊരു സ്ത്രീയും തമ്മില്‍ തുടങ്ങിയ കശപിശയാണു കൂട്ടത്തല്ലായി മാറിയത് എന്നു പറയുന്നു.

പെണ്ണിന്റെയും ചെറുക്കന്റെയും നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു വിവാഹം. ഇരുവരുടെയും ബന്ധുക്കള്‍ക്ക് ഇതിനോടു താല്‍പ്പര്യം ഉണ്ടായിരുന്നില്ല. കശപിശ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു എന്നു പറയുന്നു. കൂട്ടത്തല്ലിനെ തുടര്‍ന്നു പാരീഷ് ഹാളിനും കേടുപാടു സംഭവിച്ചു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. പള്ളിയില്‍ നിന്നു വിളിച്ച് അറിയച്ചതിനെ തുടര്‍ന്നാണു പോലീസ് എത്തിയത്. ബഹളത്തിനിടയില്‍ വധു പള്ളിവികാരിയുടെ അടുത്തു പരാതിയുമായി എത്തി എന്നും പറയുന്നു.

അടിപിടക്കിടയില്‍ കല്ല്യാണത്തിന് എത്തിയവരുടെ വസ്ത്രത്തില്‍ കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണാവശിഷ്ട്ടങ്ങള്‍ പുരണ്ടതു മൂലം വൃത്തികേടായി എന്നും ആക്ഷേപം ഉണ്ട്. അടിയെ തുടര്‍ന്നു വിരുന്നിനെത്തിയവര്‍ ഭക്ഷണം പോലും കഴിക്കാതെ സ്ഥലം കാലിയാക്കി. തുടര്‍ന്നു വികാരിയച്ചന്‍ ഇടപെട്ടു വധുവിനേയും വരനേയും വീട്ടുകാരേയും സാമാധപ്പനിച്ചു പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ എന്തിനാണു തല്ല് ഉണ്ടായത് എന്നു വീട്ടുകാര്‍ക്കു പോലും നിശ്ചയമില്ല എന്നും പറയുന്നു. വധുവരന്മാര്‍ പാല സ്വദേശികളാണ്.

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌, ജാഗ്രതപാലിക്കുക..
പ്രിയപ്പെട്ടവരെ, അർദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവർച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആ വാതിരിക്കാൻ പോലീസ് പറയുന്നചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഗുണം ചെയ്തേക്കാം
1.കവർച്ച നടന്ന എല്ലാ വീടുകളിലും അടുക്കള വാതിൽ തകർത്താണ് അകത്ത് കയറിയത്, വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പു ള്ളതാക്കുകയും ലോക്ക് ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, എല്ലാ വാതിലുകളും അടക്കുകയും താക്കോൽ ഉപയോഗിച്ചും പൂട്ടുക, വാതിലിന്റെ പുറകിൽ ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും, ജനൽ പാളികൾ രാത്രി അടച്ചിടുക! “അപരിചിതർ ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ ജനൽ വഴി കാര്യം അന്വേഷിക്കുക”!
2.വീടിനു പുറത്തും അടുക്ക്ളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക
3.അപരിചിതരായ സന്ദർശകർ, പിരിവുകാർ, പഴയ വസ്ത്ര പാഴ്വസ്തു ശേഖരിക്കുന്നവർ ,യാചകർ,പുതപ്പ് പോലുളളവ വിൽക്കുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരികുന്നവർ തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക, തൊട്ടടുത്ത ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുമായി അകലം പാലിക്കുക!
4.കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ , ആയുധങ്ങൾ, പാര, മഴു ഗോവണി എന്നിവ വീട്ടിൽ അവർക്ക് കിട്ടാത്ത രീതിയിൽ സുരക്ഷിതമാക്കി വെക്കുക, രാത്രി പുറത്ത് ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്ത് ഇറങ്ങരുത്! രാത്രി ഉമ്മറത്ത് കൊച്ചു കുട്ടികളുടെ കരച്ചിൽ കേട്ടാൽ ഉടൻ അയൽ വാസികളെ വിവരം അറിയിക്കുകയും, വാതിൽ തുറക്കാതിരിക്കുകയും ചെയ്യുക.
5.കൂടുതൽ ആഭരണങ്ങൾ അണിയാതിരിക്കുക, പണം ആഭരണം തുടങ്ങിയവ അൾമറ മേശ പോലുള്ളവയിൽ സൂക്ഷിക്കാതിരിക്കുക, കൂടുതൽ വില പിടിപ്പുള്ളവ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുക! നമ്മുടെ കുഞ്ഞുങ്ങൾക്ക് സ്വർണം, ഗ്യാരണ്ടി ആഭരണങ്ങൾ അണിയിക്കാതിരിക്കുക
6.കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറീക്കുകയും സംഘടിതമായി വാഹനത്തിൽ ഒരേ സമയം നാലു ഭാഗവും അന്വേഷണം നടത്തുക

7.പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവ തൊടാതിരിക്കുക! തെളിവ് നഷ്ടപ്പെടും
8.വലിയ സംമ്പാദ്ധ്യം ഉള്ളവർ CCTV Camara സ്ഥാപിക്കുക, രാത്രി റെക്കോർഡ് മോഡിൽ ഇടുക
9.കവർച്ച ശ്രമം നടന്നാൽ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുക
10.രാത്രി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കാതിരിക്കുക, അയൽ വീടുകളിലെ നമ്പർ ശേഖരിച്ചു കാണുന്ന സ്ഥലത്ത് വെക്കുക, പോലീസ് സ്റ്റേഷൻ നമ്പർ എല്ലാ വീട്ടിലും സൂക്ഷിക്കുക.
ഇത്തരം കാര്യങ്ങൾ നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീർന്നാൽ ഗൗരവമായി തീരും.
ഇന്നത്തെ ഇര നാമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം വേഗം മറ്റുള്ളവരിലേക് ഷെയർ ചെയ്യുക.
നിങ്ങളുടെ നാട്ടിലെ ടൗണിലോ മറ്റോ പുതുതായി അപരിചിത രോ അന്യസംസ്താനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കിൽ/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക റോഡ് വക്കിൽ ആൾ താമസം ഇല്ലാത്ത വീടുകൾ ആർക്കും ഒളിഞ്ഞിരിക്കാൻ പറ്റാത്ത വിധം കതക് സ്ഥാപിക്കുക.
പകൽ പുറത്തിറങ്ങാതെ റൂമിൽ കഴിയുന്നവരെയും ആർഭാഢ ജീവിതം നയിക്കുന്നവരെയും നിരീക്ഷിക്കുക …….
എല്ലാവർക്കും അയച്ചു കൊടുക്കൂ ഇ സന്ദേശം.
ഈ മെസ്സേജ് നമ്മൾ വീട്ടിൽ ഉള്ള എല്ലാവരെയും വായിച്ചു കേൾപ്പിക്കുക. ഒരു ഭവനത്തിലെ എല്ലാവരും ഇത് സംബന്ധിച്ചു അവബോധം ഉള്ളവർ ആവണം.

തൃശ്ശൂര്‍ : ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നാലംഗ കുടുംബത്തിലെ കുട്ടി മരിച്ചു. മലപ്പുറം ചേറങ്കോട് കാറുമല വീട്ടില്‍ സുനിലിന്റെ മകന്‍ ആകാശ് (മൂന്ന്) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സുനില്‍ (36), ഭാര്യ സുജാത, മക്കളായ ആകാശ്, അമല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബം പടിഞ്ഞാറേ നടയിലെ ലോഡ്ജില്‍ മുറി എടുത്തത്. ക്ഷേത്ര ദര്‍ശനം നടത്തി ഉച്ചയോടെ തിരികെ മുറിയില്‍ എത്തിയ ശേഷമായിരുന്നു കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചത്. പാല്‍പ്പായസത്തില്‍ എലിവിഷം കലര്‍ത്തി കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

വിഷം ഉള്ളില്‍ ചെന്ന് കുട്ടികള്‍ അവശനിലയിലായതോടെ ഇവര്‍ ദേവസ്വം ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഭക്ഷ്യവിഷബാധയെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആകാശ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ചികിത്സയിലുള്ള അമലിന്റെ നിലയും ഗുരുതരമാണ്. ടാപ്പിങ് തൊഴിലാളിയായ സുനില്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ടെംമ്പിള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൃപ്പൂണിത്തറ: ബാങ്ക് ജപ്തിയുടെ പേരില്‍ ക്ഷയരോഗം ബാധിച്ച വൃദ്ധ ദമ്പതികളെ വലിച്ചിഴച്ച് റോഡിലേക്കിറക്കി വിട്ടു. സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തറ ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടേതാണ് ക്രൂരമായ നടപടി.

കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒന്നര ലക്ഷം രൂപയുടെ വായ്പയില്‍ ക്രൂരമായ നടപടി ഉണ്ടായിരിക്കുന്നത്. വീട്ടില്‍ നിന്ന് ഇറക്കി വിട്ട ദമ്പതികളെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഴു വര്‍ഷത്തോളം മുമ്പാണ് ഇവര്‍ ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്‌. അതിന് ശേഷം ദമ്പതികള്‍ അസുഖ ബാധിതരായതിനെ തുടര്‍ന്ന് തുക തിരിച്ചടക്കുന്നത് മുടങ്ങി. പലിശയടക്കം 2,70000 രൂപ ഇവര്‍ തിരിച്ചടക്കണം. ഇത് അടക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുകായിരുന്നു.

ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു സെന്റ് ഭൂമിയും വീടും ബാങ്ക് അഞ്ചു ലക്ഷം രൂപക്ക് ലേലം ചെയ്തു. സെന്റിന് ആറ് ലക്ഷത്തിന് മുകളില്‍ വിലയുള്ള സ്ഥാനത്താണ് ഇത്രയും കുറഞ്ഞവിലയ്ക്ക് ലേലം ചെയ്തുപോയത്‌

അതിനു ശേഷം ഇപ്പോള്‍ വീട് ലേലത്തില്‍ വിളിച്ചയാള്‍ പോലീസ് സഹായത്തോടെ വൃദ്ധ ദമ്പതികളെയടക്കം വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു. ദമ്പതികളെ കൂടാതെ അസുഖബാധിതനായ ഒരു മകനും ഈ വീട്ടില്‍ താമസിക്കുന്നുണ്ട്.

ആയിരം ചതുരശ്രയടിയില്‍ താഴെ കിടപ്പാടമുള്ളവരുടെ വീടും ഭൂമിയും ജപ്തി ചെയ്യില്ലെന്ന പ്രമേയം കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയതിന് പിന്നാലെയാണ് ഈ സംഭവം അരങ്ങേറിയത്. അതും ഭരണപക്ഷ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയുടെ ഭാഗത്ത് നിന്നുമുള്ള നടപടിയും. ജപ്തി നടപടികളൊന്നും തന്നെ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞ് നിയമസഹായം തേടിയപ്പോഴേക്കും ഏറെ വൈകിയെന്നും ദമ്പതികള്‍ പറഞ്ഞു.

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂരില്‍ വനിതകളായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, െവെസ് പ്രസിഡന്റ് എന്നിവര്‍ക്കുനേരെ ബി.ജെ.പി ഗ്രാമപഞ്ചായത്തംഗങ്ങളുടെ ആക്രമണം. ആറു ജനപ്രതിനിധികള്‍ക്കെതിരേ പോലീസ് കേസെടുത്തു. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഏലിക്കുട്ടികുര്യാക്കോസ്(62), െവെസ് പ്രസിഡന്റ് ഗീതാസുരേന്ദ്രന്‍ (46) എന്നിവര്‍ക്കു നേരെയാണു ബി.ജെ.പിയുടെ ആറു ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ആക്രമണം.

ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന വരട്ടാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കു മാതാ അമൃതാനന്ദമയീമഠം ട്രസ്റ്റ് ഗ്രാമപഞ്ചായത്തിന് നല്‍കിയ നല്‍കിയ സംഭാവന തുകയായ ഏഴു ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങിയ ബി.ജെ.പിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ചെക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഏല്‍പിക്കാത്തത് കടുത്ത വിമര്‍ശനത്തിന് വഴി വച്ചിരുന്നു. ചെക്ക് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് ചില പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ഏലിക്കുട്ടികുര്യാക്കോസ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കിയിരുന്നു. ഇതാണ് ബി.ജെ.പി അംഗങ്ങളെ പ്രകോപിപ്പിച്ചത്.

ഇതിനെ ചോദ്യം ചെയ്ത് ബി.ജെ.പിഅംഗങ്ങള്‍ പ്രസിഡന്റിനോട് തട്ടിക്കയറുകയും അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു. ഈ സമയം പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ച് മുറിയിലേക്കു കടന്നു വന്ന െവെസ് പ്രസിഡന്റ് ഗീതാസുരേന്ദ്രന്റെ െകെയിലിരുന്ന മൊെബെല്‍ഫോണ്‍ തട്ടി താഴെയിടുകയും സാരി വലിച്ചു കീറുകയും ചെയ്തു. ഈ സമയം ബി.ജെ.പിയുടെ 4 പുരുഷ അംഗങ്ങളും 2 വനിതാ അംഗങ്ങളുമാണ് പ്രസിഡന്റിന്റെ മുറിയിലുണ്ടായിരുന്നത്. ആക്രമണം നടത്തുന്നതിനു മുമ്പ് ഇവര്‍ മുറിയുടെ വാതിലും അടച്ചിരുന്നതായും പ്രസിഡന്റ് പറഞ്ഞു.

ചെക്കുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഇറക്കിയ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. സംഭവ സമയത്ത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് വളപ്പില്‍ കേന്ദ്രീകരിച്ചിരുന്നു. പോലീസ് എത്തിയാണ് സമരക്കാരുടെ ഇടയില്‍ നിന്നും പ്രസിഡന്റിനെയും െവെസ് പ്രസിഡന്റിനെയുംഉച്ചയ്ക്ക് ഒരു മണിയോടെ മോചിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറു മുതല്‍ െവെകിട്ട് ആറു വരെ സി.പി.എം, യു.ഡി.എഫ്, കേരളാ കോണ്‍ഗ്രസ്(എം)പാര്‍ട്ടികളുടെ ആഹ്വാന പ്രകാരം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. ബി.ജെ.പി ഒറ്റയ്ക്ക് ഭരിച്ചിരുന്ന ഭരണസമിതിയെ അടുത്തിടെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്(എം), സി.പി.എം, യു.ഡി.എഫ് മുന്നണികളുടെ സഹായത്തോടെയാണ് ഭരണം ഭരണം പിടിച്ചെടുത്തത്. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി എം.എച്ച്.റഷീദ്, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ്‌തോമസ് അരികുപുറം എന്നിവര്‍ ആവശ്യപ്പെട്ടു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനു തെക്കേടത്ത് ഉള്‍പ്പെടെയുള്ള ആറു അംഗങ്ങളെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദം തുടരുകയാണ്. അഭിഭാഷകനായ ബി.രാമന്‍പിള്ളയാണ് ദിലീപിന് വേണ്ടി വാദിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10.30ന് തുടങ്ങിയ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് അടുത്തദിവസത്തേക്ക് നീട്ടിയത്. ദിലീപിനായുള്ള വാദം ഇപ്പോള്‍ അഞ്ച് മണിക്കൂര്‍ പിന്നിട്ടു.

ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്ന മട്ടിലല്ല ആക്രമിക്കപ്പെട്ട നടിയോടു പള്‍സര്‍ സുനി പെരുമാറിയതെന്നു നടിയുടെ മൊഴികള്‍തന്നെ വ്യക്തമാക്കുന്നതായി ദിലീപിന്റെ ജാമ്യാപേക്ഷയുടെ വാദത്തിനിടെ അഡ്വ. ബി. രാമന്‍പിള്ള വാദിച്ചു. ഇതിലൊന്നില്‍പ്പോലും ദിലീപിനു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നോ താനുമായി ദിലീപിനു ശത്രുതയുണ്ടെന്നോ നടി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു.

ഗോവയിലും മറ്റും ഷൂട്ടിങ് നടക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയുടെ െ്രെഡവറായിരുന്നു പള്‍സര്‍ സുനി. നടിയുമായി സുനിക്ക് അടുത്ത ബന്ധമുണ്ട്. നടിയോടു പള്‍സര്‍ സുനിക്കു മോഹമുണ്ടായിരുന്നുവെന്നു കരുതാന്‍ സാഹചര്യവുമുണ്ട്. ‘അടുത്തിടപഴകാന്‍ കഴിയുന്നയാളാണെന്നു’ സുനി സുഹൃത്തിനോടു പറഞ്ഞതായി വിവരമുണ്ട്. ‘ക്വട്ടേഷനാണ് സഹകരിക്കണമെന്ന്’ സുനി പറഞ്ഞതു നടിയോടുള്ള തന്റെ താല്‍പ്പര്യം വെളിപ്പെടാതിരിക്കാനാണ്.

പതിനാറു വയസുള്ളപ്പോള്‍ കുട്ടിക്കുറ്റവാളിയായി ജുവെനെല്‍ ഹോമില്‍ കഴിഞ്ഞിട്ടുള്ളയാളാണു മുഖ്യപ്രതി സുനിയെന്നും പ്രതിഭാഗം വാദിച്ചു. ക്രിമിനല്‍ കേസുള്‍പ്പെടെ പത്തോളം കേസുകളിലും പ്രതിയാണ്. പങ്കാളിയായ വിഷ്ണു 28 കേസുകളിലും പ്രതിയാണ്. പിടിച്ചുപറി, മാല പൊട്ടിക്കല്‍, മോഷണം തുടങ്ങിയവയാണ് കുറ്റങ്ങള്‍. മോഷണക്കേസില്‍ പൊലീസിനു തലവേദനയായിരുന്നു ഇയാള്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ മൊഴി വിശ്വസിക്കാനാവില്ല.

ക്വട്ടേഷന്‍ നല്‍കിയെന്നു പറയുന്ന 2013 ല്‍ ദിലീപും മഞ്ജുവാര്യരും ഒന്നിച്ചായിരുന്നു ജീവിതം. മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ വിവാഹം കഴിക്കാന്‍ ദിലീപിനു പദ്ധതിയുണ്ടായിരുന്നെങ്കില്‍ ആരോപിതയായ നടിയെ സഹായിക്കുകയാണ് ദിലീപ് ചെയ്യാനിടയെന്നും രാമന്‍പിള്ള ചൂണ്ടിക്കാട്ടി.

നടിക്കു ഡബിങ്ങിനു വണ്ടിയയ്ക്കണമെന്ന സന്ദേശം ലഭിക്കുമ്പോള്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ പള്‍സര്‍ സുനിയും മാര്‍ട്ടിനും ഉണ്ടായിരുന്നു. ക്വട്ടേഷന്‍ നല്‍കിയെന്നു സുനി പറയുന്നവരുടെ ഫോണ്‍ നമ്പറുകള്‍ പോലും സുനിക്കറിയില്ല. കൃത്യത്തിനുശേഷം സുനി രണ്ടുതവണ ആലുവയില്‍ വന്നിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെങ്കില്‍ സുനി തീര്‍ച്ചയായും അയാളുമായി ബന്ധപ്പെടണം. ക്വട്ടേഷന്‍ നല്‍കുമ്പോള്‍ സ്വാഭാവികമായും ദൃശ്യം പകര്‍ത്തിയ ഉപകരണം കൊടുക്കേണ്ട സ്ഥലം, ബന്ധപ്പെടേണ്ട ആള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ചെന്നെത്തിപ്പെടേണ്ട സ്ഥലം, പണംകൈപ്പറ്റേണ്ട മാര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ ധാരണയുണ്ടാക്കിയിരിക്കും.

എന്നാല്‍, സുനിയുടെ പ്രവൃത്തിയില്‍ ഇതൊന്നും കാണുന്നില്ല. മാത്രമല്ല, ധൃതിപിടിച്ചുള്ള, മുന്നൊരുക്കമില്ലാത്ത കാര്യങ്ങളാണയാള്‍ ചെയ്തതെല്ലാം. തനിക്കു പരിചയമുള്ള അങ്കമാലിയിലെ ഒരു അഭിഭാഷകന്റെ പക്കലാണ് മെമ്മറി കാര്‍ഡ് ഏല്‍പിച്ചത്. അദ്ദേഹത്തിനു ദിലീപുമായോ ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. ഒന്നരക്കോടി രൂപയ്ക്കു കൊടുത്ത ക്വട്ടേഷന്റെ വിലയായ ഈ മെമ്മറി കാര്‍ഡ് ഇത്തരത്തില്‍ സുനി െകെയൊഴിയുകയായിരുന്നു. കൃത്യം നടന്ന ഫെബ്രുവരി 18 നുതന്നെ മെമ്മറി കാര്‍ഡ് അഭിഭാഷകനു കൊടുത്തു. അദ്ദേഹം അത് 20 ന് പോലീസിനു െകെമാറി. ഇതിനിടെ കാര്‍ഡിലെ ദൃശ്യങ്ങള്‍ സുനി സുഹൃത്തുക്കളെ കാണിച്ചു. ഇതിലെ ഒരു കഥാപാത്രം ‘താനാ’ണെന്നും പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ കാട്ടി പിന്നീട് നടിയില്‍നിന്നു തുക തട്ടലായിരുന്നു സുനിയുടെ ലക്ഷ്യം. നടി പൊലീസില്‍ പരാതി നല്‍കിയതോടെ സുനിയുടെ ലക്ഷ്യം തെറ്റി. പ്രതിഭാഗം വാദിക്കുന്നു.

പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡിജിപിയെ അറിയിച്ചിരുന്നു. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പൊലീസ് നിലപാട് തെറ്റാണ്. പൊലീസ് കെട്ടുകഥകള്‍ ഉണ്ടാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരുകയാണ്. നടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍ഡിലായ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) പല കഥകളും പറയുന്നതുപോലെ ദിലീപിന്റെ പേരും പറയുകയാണെന്നു അഭിഭാഷകന്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഗൂഢാലോചനയെന്ന പൊലീസിന്റെ ആരോപണം തെറ്റാണെന്നും ദിലീപ് വാദിച്ചു.

പ്രമുഖ ക്രിസ്തീയ ആരാധാനാലയമായ അർത്തുങ്കൽ പള്ളി മുൻപ് ശിവക്ഷേത്രമായിരുന്നുവെന്ന് ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ്. ട്വിറ്ററിൽ സ്വന്തം അക്കൗണ്ടിലാണ് അദ്ദേഹം ഈ അഭിപ്രായം നടത്തിയത്. ക്ഷേത്രം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇനി ഹിന്ദുക്കൾ നടത്തേണ്ടതെന്നും അദ്ദേഹം ട്വിറ്ററിൽ തുടർച്ചയായി ഇട്ട പോസ്റ്റുകളിൽ ആവശ്യപ്പെട്ടു.

“അർത്തുങ്കൽ പള്ളി ഒരു ഹിന്ദുക്ഷേത്രമായിരുന്നു. അതാണ് ഹിന്ദുക്കൾ ആ ദിശ നോക്കി പ്രാർത്ഥിക്കുന്നത്. ക്രിസ്ത്യാനികൾ ക്ഷേത്രത്തെ പള്ളിയാക്കി മാറ്റി. എന്നാൽ പള്ളിയുടെ ആൾത്താര പണിയുന്നതിനിടെ പൊളിഞ്ഞുവീണുകൊണ്ടിരുന്നു”, ഇങ്ങിനെ തുടരുന്ന പോസ്റ്റിൽ ഇതേ തുടർന്ന് പാതിരിമാർ ജോത്സ്യൻ്റെ സഹായം തേടിയെന്നും ടിജി മോഹൻദാസ് പറയുന്നു.

പള്ളിയിൽ എഎസ്ഐ ഉത്ഖനനം നടത്തിയാൽ പഴയ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്താനാകുമെന്നാണ് മോഹൻദാസിൻ്റെ വാദം. “അർത്തുങ്കൽ ശിവക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഇനി ഹിന്ദുക്കൾ ചെയ്യേണ്ടതെന്നും” മോഹൻദാസ് ട്വിറ്ററിൽ ആവശ്യപ്പെടുന്നുണ്ട്

കടയിൽ നിന്നു പാഴ്സൽ വാങ്ങി വീട്ടിൽ കൊണ്ടുപോയ കൊത്തുപൊറോട്ടയിൽ പാമ്പിന്റെ തല. പൊറോട്ട കഴിച്ച വിദ്യാർഥിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാകർത്താക്കളുടെ പരാതിയെ തുടർന്നു പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിനു പിഴ ചുമത്തി. പോളയത്തോട് റെയിൽവേ ഗേറ്റിനു സമീപം വാറുപുരയിടത്തിൽ ഷാനു(16)വിനാണു പൊറോട്ട കഴിക്കുന്നതിനിടെ ഇതിൽ പാമ്പിന്റെ തല കണ്ടതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തിങ്കൾ‌ രാത്രി എട്ടരയോടെയാണു പോളയത്തോട്ടിലെ വെജിറ്റെറിയൻ ഭക്ഷണശാലയിൽ നിന്നു കൊത്തുപൊറോട്ട വാങ്ങിയത്. വീട്ടിൽ കൊണ്ടുവന്നു കഴിച്ചു കൊണ്ടിരിക്കുമ്പോൾ മീൻ തല പോലെ എന്തോ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോഴാണ് ഇതു പാമ്പിന്റെ തലയാണെന്നു വ്യക്തമായത്. ഇതോടെ ഷാനുവിന് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടനെ കുട്ടിയെ ഉപാസന ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഇവർ ബാക്കി വന്ന ഭക്ഷണവുമായി ഹോട്ടലിലെത്തി വിവരം ധരിപ്പിച്ചു. അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഹോട്ടലുകാരുടെ മറുപടി.

ഇന്നലെ രാവിലെ ചിന്നക്കടയിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നൽകി. ഭക്ഷ്യസുരക്ഷാ ഓഫിസർ ചിത്ര മുരളിയുടെ നേതൃത്വത്തിൽ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തി. കോളിഫ്ലവറിനിടയ്ക്ക് ഇരുന്നതായിരിക്കാം പാമ്പ് എന്നാണു നിഗമനം. പരിശോധനയിൽ ഹോട്ടലിലെ വൃത്തിഹീനമായ അന്തരീക്ഷം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു നോട്ടിസ് നൽകുകയും 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved